ഞാൻ വെറും പോഴൻ

Friday, 15 August 2025

TAU KAAVU: Roots of Grace, Branches of Hope, and the Stem of Compassion

Where Kochi's spirit, vibrant and old, 

A story of compassion starts to unfold. 

Tau, an ancient Greek sign, leads the way,

 As Kaavu blossoms, a light for today. 

From Kerala's heritage, its essence takes flight,

 A sacred grove bathed in gentle light.


No longer just deities, a modern plea:

To build green havens, wild and truly free.

Bobyachan's vision, firm and true,

At Mulavukadu, a bold dream broke through.

To nurture spirit, body, and mind,

Protecting all life, for humankind.


In Kochi’s midst, this haven quietly grows,

Where banyan winds whisper and stillness flows.

A pond reflects the skies above,

A mirror to the soul, reflecting kindness and love.

Mud-roofed homes and thatched repose,

Here peace in simple living softly flows.


A vegetable farm, where green things thrive,

And human hearts find solace, truly alive.

Each leaf, each bird, each ancient tree,

Whispers of hope, of pure harmony.

Every detail crafted, purpose steeped,

The sacred gifts the Earth has kept.


This Kaavu sparks a vision, vast and deep,

Where solace for modern struggles we'll keep.

For stress, anxiety, and apathy's sting,

A healing haven new hope will bring.

Here, traditional huts will offer calm retreat,

A peaceful forest escape, wonderfully sweet.


This is not just wood and stone,

But where the community feels less alone.

A place to breathe, to gather, to pray,

To share the light in every new day.

A crowd’s compassion, freely sown,

Becomes a living forest, fully grown.


Together, hand in hand we trace

A path of love, a boundless, compassionate space.

So walk this grove where silence sings,

Where Tau uplifts all living things.

The Kaavu of Kochi, bold and bright,

A sanctuary of hope, of shared life, of light.

Poetic Reflections of a Crazy Soul

Monday, 21 July 2025

കേരളത്തിന്റെ സമര യൗവനം അസ്തമിച്ചു; ലാൽ സലാം

 

കേരള രാഷ്ട്രീയത്തിലെ അതികായൻ സഖാവ് വി എസ് അച്യുതാനന്ദൻ കാലയവനികക്കുള്ളിൽ മറഞ്ഞു. കേരള രാഷ്ട്രീയം കണ്ട നേതാക്കളിൽ പോരാട്ടമെന്ന വാക്കിനൊരു ആൾരൂപമുണ്ടെങ്കിലത് വി എസ് അച്യുതാനന്ദനായിരിക്കും. ഒരു നൂറ്റാണ്ടിന് മുകളിൽ ജീവിച്ച വി എസിന്റെ ജീവിതം സമൂഹത്തിന് ആശയും ആവേശവും നൽകിയ എണ്ണമറ്റ സമരങ്ങളുടേതായിരുന്നു. 'സമരം തന്നെ ജീവിതം' എന്നാണ് വി. എസിന്റെ ആത്മകഥയുടെ പേര്. അതിലുമേറെ സത്യസന്ധമായ മറ്റേതൊരു പേരാണ് അതിന് ചേരുക !?? കണ്ണേ കരളേ വി.എസേ എന്നാര്‍ത്തലച്ച കമ്യൂണിസ്റ്റ് അനുഭാവികളുടെ മുദ്രാവാക്യത്തിന്റെ ഒറ്റക്കരുത്തില്‍ മാത്രം കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാര്‍ട്ടിയുടെ കാര്‍ക്കശ്യത്തിന്റെ കരിമ്പാറയെ പഞ്ഞി പോലാക്കിയ നേതാവായിരുന്നു വി. എസ്സ്. 

ആലപ്പുഴയിലെ പുന്നപ്രയിൽ വെന്തലത്തറക്കുടുംബത്തിൽ ശങ്കരന്റേയും അക്കമ്മയുടേയും മകനായി 1923 ഒക്ടോബർ 20- ണ് ആരാധകരുടെ വി എസ്‌ ജനിച്ചത്. സ്‌കൂളിൽ ഒപ്പം പഠിക്കുന്ന ജാതി വെറി പൂണ്ട സവർണ്ണക്കുട്ടികൾ വി എസിനെ ഉപദ്രവിക്കുമായിരുന്നു. വീട്ടിൽ വന്ന് ഇതിനെപ്പറ്റി പരാതി പറഞ്ഞ അച്യുതാനന്ദന് അച്ഛൻ അയ്യൻ ശങ്കരൻ അരയിൽ പിടിയരഞ്ഞാണം കെട്ടിക്കൊടുത്തിട്ട് പറഞ്ഞു, ഇനി ഉപദ്രവിക്കുന്നവരെ ഇതിന്റെ ബലത്തിൽ ചെറുത്ത്‌ നിൽക്കണം. ആ ആത്മവിശ്വാസത്തിൽ തുടങ്ങിയ ചെറുത്തു നിൽപ്പാവണം വി എസിലെ പോരാളിയെയും നിഷേധിയെയും രൂപപ്പെടുത്തിയത്. ബാല്യത്തിൽ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട വി എസ് സഹോദരിയുടെ സംരക്ഷണയിൽ ആയിരുന്നു പിന്നീട് ജീവിച്ചത്. അച്ഛന്‍റെയും അമ്മയുടേയും മരണത്തോടെയാണ് വി എസ്സിനെ ഒരു നിരീശ്വരവാദിയായതെന്ന് പറയപ്പെടുന്നു. ആ കാലഘട്ടത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചേട്ടന്റെ തയ്യൽക്കടയിൽ തുന്നൽപ്പണികൾ ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. പിന്നീടാണ് കയർ തൊഴിലാളി ആയി മാറുന്നത്. തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കണ്ടും അനുഭവിച്ചും അദ്ദേഹം മനസിലാക്കുന്നത് ആ കാലത്താണ്. 

നിവര്‍ത്തനപ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതില്‍ ആകൃഷ്ടനായ വി എസ് സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. എന്നാല്‍, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി. കയർ തൊഴിലാളി യൂണിയനിൽ പ്രവർത്തകനായിരിക്കുമ്പോഴാണ് സഖാക്കളുടെ സഖാവായിരുന്ന പി.കൃഷ്ണപിള്ള വി എസിലെ കനൽ തിരിച്ചറിയുന്നത്.  കൃഷ്ണപിള്ളയാണ് വി എസിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിച്ചത്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു വി എസിൽ വന്നു ചേർന്ന ആദ്യ പാർട്ടി ദൗത്യം. പതിനേഴാം വയസിൽ പാർട്ടി അംഗമായി.

1946 -ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുന്നപ്ര-വയലാര്‍ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ, കേരളത്തിലെ തൊഴിലാളി വർഗ പോരാട്ടത്തിന്റെ ഇന്നും ജ്വലിക്കുന്ന അദ്ധ്യായമായിരുന്നു ആ സായുധ പ്രക്ഷോഭം. അന്നത്തെ സമരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനിയായിരുന്നു വി എസ്സ്. പുന്നപ്രയിലെ നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വവും നല്‍കിയിരുന്നു അന്ന് വി എസ്സ്. സമരത്തിന് നേരെ ഉണ്ടായ പട്ടാള വെടി വെപ്പിനെത്തുടർന്ന് ഒളിവില്‍ കഴിയേണ്ടിവന്നു വി എസ്സിന്. പിന്നീട് അറസ്റ്റിലായ വി എസ്സ് അനുഭവിച്ച കൊടിയ പൊലീസ് മർദനങ്ങൾക്ക് കണക്കില്ല. പാര്‍ട്ടി പരിപാടികളെക്കുറിച്ചോ നേതാക്കളെക്കുറിച്ചോ വിവരം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു മർദ്ദനം. വി എസിൽ നിന്നൊരു വിവരവും പൊലീസിന് കിട്ടിയില്ല എന്ന് മാത്രമല്ല  ബോധം നശിച്ച വി എസിനെ ആശുപത്രിയിലുപേക്ഷിക്കേണ്ട ഗതികേടിലായി പൊലീസ്

പിന്നീടിങ്ങോട്ട് സമരം തന്നെ ജീവിതമായി. നിരവധി സമര മുഖങ്ങളിൽ അദ്ദേഹം ഹൈ വോൾട്ടേജ് താരമായി മാറി. പാമോലിൻ, ലാവ്‍ലിൻ, ഐസ്‌ക്രീം പാർലർ സ്ത്രീ പീഡനം, ഇടമലയാർ എന്നീ വിവാദ കേസുകളിൽ ഏറെക്കുറെ ഒറ്റക്കായിരുന്നു വി എസ് പോരാടിയത്. സൂര്യനെല്ലി കൂട്ട ബലാല്സംഗക്കേസിലെ ഇരക്ക് താങ്ങും തണലുമായി ആ മനുഷ്യൻ നിലകൊണ്ടു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ അനുഭാവപൂർവ്വം ചേർത്തു പിടിച്ചു. എൻഡോസൾഫാൻ, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മതികെട്ടാനിലെ ഭൂമി കൈയേറ്റം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങി എണ്ണിത്തീർക്കാനാവാത്തത്ര ജനകീയപ്രശ്നങ്ങളിൽ ഇടപെടുന്നതിലും അവയിലേക്ക് ജനശ്രദ്ധ തിരിച്ചുവിറ്റുന്നതിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് മറ്റൊരു നേതാവിനും അവകാശപ്പെടാനാവാത്ത ജനസമ്മതി നേടിക്കൊടുത്തിരുന്നു.  മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ ഉള്ളതിനേക്കാൾ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ജനസ്വീകാര്യത വി എസിനെ കേരളം രാഷ്ട്രീയത്തിലെ ഹെവി വെയ്റ്റ് നേതാവാക്കി. ഒരു പക്ഷേ, ഇപ്പോൾ ജീവിച്ചിരിക്കുന്നവർ കണ്ടതിൽ വച്ച് ഏറ്റവും കർക്കശ്യക്കാരനും അതേ സമയം ജനസമ്മതനുമായ രാഷ്‌ടീയ നേതാവ് വി എസ് ആയിരിക്കണം. 

പാർട്ടിക്കകത്തും തികഞ്ഞ പോരാളിയായിരുന്നു വി എസ്‌. പാർട്ടിക്കകത്ത് വിഭാഗീയത ഉണ്ടെന്ന് ഒരു പാർട്ടിക്കാരനും ഉറച്ച് സമ്മതിച്ചു തരില്ലെങ്കിലും പൊതുജനം കണ്ടു മനസിലാക്കിയ വിഭാഗീയതയിൽ, ഒരു ഭാഗത്ത് എന്നും വി. എസ്. ഉണ്ടായിരുന്നു. വിഭാഗീയത എന്ന് മാധ്യമങ്ങളും പൊതുജനവും പറഞ്ഞ നിലപാടുകളെ വി എസ് വിളിച്ചത് പാർട്ടിക്കകത്തെ ആശയ സമരം എന്നായിരുന്നു. പാര്‍ട്ടിക്ക് പിഴക്കുന്നു എന്ന  തോന്നലുണ്ടായപ്പോഴെല്ലാം തന്റെ പാര്‍ട്ടി ഇങ്ങനെയല്ലെന്ന് പറയാതെ പറയുന്ന അസ്സൽ കമ്മ്യൂണിസ്റ്റായിരുന്നു  അച്യുതാനന്ദന്‍. നിലപാടുകളിലെ വിട്ടു വീഴ്ചയില്ലായ്മ തന്നെയായിരുന്നു പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ പോലും എതിരാളികളെ സൃഷ്ടിച്ചത്. ഒരു ഘട്ടത്തിൽ E. K. നായനാർ ആയിരുന്നു പ്രധാന എതിരാളി എങ്കിൽ പിന്നീട് ആ സ്ഥാനത്തേക്ക് പിണറായി വിജയൻ കടന്നു വന്നു. നായനാർ എതിരാളി ആയിരുന്ന കാലത്ത് പിണറായി വി എസിനൊപ്പമായിരുന്നു ഏറെ കൗതുകമുണർത്തുന്ന കാര്യമാണ്. 

പാർലിമെന്ററി രാഷ്ട്രീയത്തിൽ ജയവും പരാജയവും പലവട്ടം വി എസിന്റെ വഴിയേ വന്നു. നിരവധി തവണ എം. എൽ.ഏ. ആയി തിരഞ്ഞെടുക്കപ്പെട്ട വി എസ്, പല വട്ടം തോൽവിയെയും മുഖാമുഖം കണ്ടു. രണ്ട് പ്രാവശ്യം പ്രതിപക്ഷനേതാവായപ്പോൾ ഒരേയൊരു പ്രാവശ്യം മുഖ്യമന്ത്രിയാകാനും അദ്ദേഹത്തിന് സാധിച്ചു. കേരള നിയമസഭകളിലേക്ക് പൊതു തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ പാർട്ടി ജയിക്കുമ്പോൾ വി. എസ്. തോൽക്കുകയും വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയും ചെയ്യുന്ന കൗതുകകരമായ വൈരുദ്ധ്യത്തിനും കേരളം സാക്ഷ്യം വഹിച്ചു. എന്നാൽ ആ തോൽവി സ്വന്തം പാർട്ടിയിലെ ചിലർ ചേർന്ന് ഉണ്ടാക്കിയതാണ് എന്ന തിരിച്ചറിവ് വന്നതോടെ ഇടത് പക്ഷത്തിനു പുറത്തുള്ള ആളുകളുടെയടക്കം ശക്തമായ പിന്തുണ അദ്ദേഹത്തിന് കിട്ടിത്തുടങ്ങി. 2006 -ല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക്, ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് സീറ്റ് നൽകേണ്ടി വന്നത് ചരിത്രമാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ കടുത്ത വിഭാഗീയത കാരണം വി എസ് മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു.  ഒടുക്കം, വി എസ്സ് തന്നെ മുഖ്യമന്ത്രിയായി. എൺപത്തി മൂന്നാം വയസിലാണ് കേരള മുഖ്യമന്ത്രി പദം അദ്ദേഹത്തെ തേടി വന്നത്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദന്‍ ഒരു തവണ പോലും മന്ത്രിയായിരുന്നിട്ടില്ല എന്നതും ഒരു കൗതുകമാണ്.

2006-ൽ വി.എസിന്‌ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട സന്ദർഭത്തിൽ നടന്ന ഒരു ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യു പറഞ്ഞ ഒരു അഭിപ്രായമുണ്ട്; "വി.എസ്‌. കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമാണ്‌, അതു കൊണ്ടു തന്നെ അതിനെ നിശ്ശബ്ദമാക്കാനാവില്ല"; ഇതായിരുന്നു ആ അഭിപ്രായം. അതെ; അധികാര കസേരയിലിക്കുന്നവർ അവർക്കു തോന്നുമ്പോൾ മാത്രം ജനങ്ങളോട് സംസാരിക്കും; അപ്പോൾ മാത്രം കേൾക്കാൻ അവകാശപ്പെട്ടവരാണ് അവർ എന്ന മനോഭാവത്തിൽ അഭിരമിക്കുന്ന നേതാക്കൾക്ക് ഒരു അപവാദമായിരുന്നു വി എസ്. മിക്കവാറും നീട്ടിയും കുറുക്കിയും വക്രീകരിച്ചും വാക്കുകളും വാചകങ്ങളും ഒരു അർധോക്തിയിൽ നിർത്തി, സത്യങ്ങൾ വിളിച്ചു പറയാനും വിവാദങ്ങളായ പ്രസ്താവന നടത്താനും ധൈര്യം കാണിച്ച നേതാക്കളിൽ വി.എസിനോളം പോന്ന മറ്റൊരാളില്ല എന്ന് തന്നെ പറയാം. മിക്കപ്പോഴും മന്ത്രിസഭായോഗത്തിനുശേഷം സെക്രട്ടേറിയേറ്റിൽ തന്നെ നടത്താറുള്ള വാർത്താസമ്മേളനങ്ങൾ വി എസിന്റെ നിലപാട് തറയായി മാറുന്നത് എത്ര പ്രാവശ്യം കേരളം കണ്ടു എന്നതിന് കണക്കൊന്നുമില്ല. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച ശേഷം പത്ര സമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുമ്പോൾ ആയിരിക്കും ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകൻ മിക്കവാറും പ്രകോപനപരമായ ഒരു കൊസറ കൊള്ളി ചോദ്യം ചോദിക്കുന്നത്. സീറ്റിൽ നിന്നെഴുന്നേറ്റ് നടന്നു കൊണ്ടു തന്നെ ആ ചോദ്യം ശ്രദ്ധിക്കുന്ന അദ്ദേഹം കാതുകൂർപ്പിക്കും വേദിയിൽ നിന്നിറങ്ങി കസേരയിൽ രണ്ടു കൈയും ഊന്നിക്കൊണ്ട് അല്ലെങ്കിൽ ഹാളിന്റെ മൂലയിൽ നിന്ന് കൊണ്ട് പറയുന്ന മറുപടി മിക്കവാറും ഒരു രാഷ്ട്രീയ വിവാദത്തിന്റെ തുടക്കമായിരിക്കും. ‘മാധ്യമ സിൻഡിക്കേറ്റ് എന്നുപറയുന്നവർതന്നെ സിൻഡിക്കേറ്റിനെ ആശ്രയിക്കുന്നു’ എന്ന പ്രസ്താവന, റിയൽ എസ്റ്റേറ്റ് വ്യവസായി ഫാരിസ് അബൂബക്കറിനെ നെ ‘വെറുക്കപ്പെട്ടവൻ’ എന്ന് വിളിച്ചത്, മൂന്നാറിലെ പാർട്ടി ഓഫീസ് പൊളിക്കലുമായി ബന്ധപ്പെട്ട് സി പി ഐയുമായി ഇടഞ്ഞപ്പോൾ പന്ന്യൻ രവീന്ദ്രനെപ്പറ്റി പറഞ്ഞ 'തലയ്ക്കുപിന്നിൽ താടിയുള്ള ഒരാൾ’ എന്ന പരാമർശം ഒക്കെ ഇതിനുദാഹരങ്ങൾ ആണ്.

1964-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര സമിതി സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് കമ്യൂണിസ്റ്റ് മാർക്സിറ്റ്‌ പാർട്ടി (സി പി ഐ എം) ന് രൂപം കൊടുത്ത 32 പേരിൽ ജീവിച്ചിരുന്ന അവസാനത്തെ ആൾ വി.എസ് ആയിരുന്നു. ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നപ്പോഴും സ്വന്തം പാർട്ടിയിൽ അദ്ദേഹത്തിന് എതിരാളികൾക്കും ശത്രുക്കൾക്കും ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. അറുപതുകളിലെ നക്‌സല്‍ ഭീഷണിക്ക് ശേഷം പര്‍ട്ടി നേരിട്ട ഏറ്റവും വലിയ അഭ്യന്തര പ്രശ്‌നമായിരുന്നു 1980-ലെ ബദല്‍രേഖാ വിവാദം. പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാടുകൾക്ക് വിരുദ്ധമായി കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്നും  മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമാകാമെന്നുമായിരുന്നു ബദല്‍ രേഖയുടെ സാരാംശം. എന്ന ജാതി-മത ശക്തികളുമായി സി.പി.എമ്മിന് ഒരു വിധ സഖ്യവും പാടില്ലെന്ന പാർട്ടി പരിപാടിയിൽ വെള്ളം ചേർക്കാൻ വി എസ് സമ്മതിച്ചില്ല. എം.വി രാഘവന്‍ ഉള്‍പ്പെടെയുളള ഒമ്പതോളം നേതാക്കള്‍ ബദല്‍രേഖയുമായി രംഗത്തെത്തിയപ്പോള്‍ പാര്‍ട്ടി വീണ്ടും പിളരുമെന്ന സാധ്യത പോലും ഉയർന്നു വന്നു. ഇ.കെ നായനാരടക്കം ബദല്‍രേഖയെ അനുകൂലിച്ചപ്പോള്‍ അതിനെതിരെ പാറ പോലെ ഉറച്ചു നിന്നു. ബദല്‍ രേഖയില്‍ ഒപ്പിട്ടവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി. അന്ന് പാർട്ടിയെ പിളര്‍പ്പില്‍ നിന്ന് രക്ഷപ്പെടുത്തിയവന്‍ എന്ന വീര പരിവേഷവും വലിയ അംഗീകാരവും വി എസിന് ലഭിച്ചു. പാര്‍ട്ടിയില്‍ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തീരുമാനങ്ങളെ പരസ്യമായി എതിര്‍ക്കുയും നടപടി വരുമ്പോള്‍ ഒന്നും മിണ്ടാതെ സ്വീകരിക്കുന്നതും പാര്‍ട്ടി പാര്‍ട്ടി തന്റേതാണെന്ന വി.എസിന്റെ ഉറച്ച വിശ്വാസത്തിന്മേലായിരുന്നു. അത് കൊണ്ട് തന്നെ പല കാലങ്ങളിലായി പാർട്ടി നടപടികൾക്ക് വി എസ് വിധേയനായിക്കൊണ്ടേയിരുന്നു. ഒരു പക്ഷെ സി.പി.എമ്മില്‍ നിന്ന് ഏറ്റവും കൂടുതല്‍ പാര്‍ട്ടി നടപടിയേറ്റ നേതാക്കന്‍മാരില്‍ ഒരാളായിരിക്കണം വി.എസ്.

ഒരർത്ഥത്തിൽ അവസാനിച്ചു കൊണ്ടിരിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകളിൽ ഒരാളായിരുന്നു വി എസ്. സാർവ്വലൗകികതയുടെയും മാനവികതയുടെയും കൊടി ഉയർത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റ്. അയാൾ കലാപകാരിയാണ്. എല്ലാ കലാപകാരികളും അടിസ്ഥാനപരമായി ഏകാകികളാണ്. അയാൾ അയാളുടെ വഴിയിലൂടെ നടക്കുന്നു. കൂടെ എത്ര പേരുണ്ടെന്നത് അയാൾക്കൊരു വിഷയമേയല്ല. അത് കൊണ്ട് തന്നെ ആധുനിക കാലത്ത് അയാൾക്ക് അധികം പിൻഗാമികൾ ഉണ്ടാവണമെന്നില്ല. പിണറായി 2.0 മന്ത്രിസഭയിൽ നോക്കിയാൽ ഇപ്പോൾ പിണറായിഅല്ലാത്ത എല്ലാവരും പുതുമുഖങ്ങളാണ്. അതിൽ ഒരാൾ പോലും വി എസ് അനുയായികൾ അല്ല. പാർട്ടി നേതൃത്വത്തിലും സ്ഥിതി വിഭിന്നമല്ല. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തും എതിർക്കപ്പെടേണ്ടതിനോട് അനുരഞ്ജനപ്പെട്ടുമൊക്കെ മുന്നേറുന്നവർക്ക് വി.എസിന്റെ പിന്തുടർച്ചക്കാർ ആവാൻ പറ്റില്ല. 

ഒരു നൂറ്റാണ്ടിനടുത്ത് രാഷ്ട്രീയ കേരളത്തെ പ്രചോദിപ്പിച്ച പോരാട്ടവീര്യവും സമരസാന്നിധ്യവുമായിരുന്നു ഒരു പച്ച മനുഷ്യനാണ് ഇന്നില്ലാതായിരിക്കുന്നത്. പ്രായത്തിന്റെ അനിവാര്യമായ മുന്നോട്ട് പോക്കിന് മുമ്പില്‍ മാത്രം പോരാട്ടങ്ങളെ മാറ്റി വെക്കേണ്ടി വന്ന വി.എസിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുമ്പോളും മറക്കാനാവില്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പിളര്‍പ്പുമുതലുള്ള ആ തിരുത്തല്‍ ശക്തിയെ, സമര പോരാട്ട മുഖങ്ങളിലെ വി.എസ് എന്ന യുവാവിനെ. തൊഴിലാളിക്കും മനുഷ്യനും മണ്ണിനും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ആ കനലോര്‍മകള്‍ക്ക് നൂറ് ചുവപ്പൻ അന്ത്യാഭിവാദ്യങ്ങൾ.

Tuesday, 1 July 2025

Chartered Accountant : A Watch dog; Not a Bloodhound











Through endless nights, a tireless quest,

In realms of numbers, knowledge blessed.

They've sharpened their minds, a brilliant sight,

Our CAs, guardians of the light.


With laws and codes, their compass true,

They navigate the professional domain.

Bound by codes and ethics strong,

Ensuring fairness, a noble duty.


As pillars strong, they stand the test,

Auditing the books, a sacred trust.

In every ledger, balance they impart,

Shaping the future, a work of art.


The NFRA's gaze, a watchful eye,

Compliance their duty, reaching high.

From tax returns to audits deep,

They safeguard integrity, a promise to keep.


In boardrooms vast, their counsel sought,

Building empires, a noble thought.

With strategic minds, they shape the way,

Illuminating the future, day by day.


Guardians of transparency, truth, and trust,

Ensuring accuracy, a sacred must.

With knowledge, diligence, and expertise,

They safeguard wealth, a noble enterprise.


"Ya Aeshu Suptaeshu Jagruti," their motto,

Awake when others sleep, day and night.

CAs who are mere watchdogs, not bloodhounds,

Guiding the nation, a noble spell of tiring work. 

Poetic Reflections of a Crazy Soul

Sunday, 15 June 2025

Father: The Hands That Shaped the Me You See












In the quiet dawn, he rose each day,

A silent hero, in his humble way.

With roughened hands and steady grace,

He built our dreams, he held our place.


He stayed hungry to feed my needs,

With silent love and wordless deeds.

Barefoot he walked through storm and heat,

So I could stand on steady feet.


In shabby clothes, he bore his pride,

While dressing me in warmth and stride.

His coat was torn, his plate was bare,

Yet I had all, with none to spare.


He hid his pain behind a smile,

And carried joy across each mile.

No throne or crown, yet strong and true,

He ruled our world from out of view.


His feet knew thorns, his hands knew red,

From tireless work to keep us fed.

He bowed his head to lift me high,

He gave me wings so I could fly.


A doctor, teacher, guard, and guide,

His quiet strength would never slide.

An anchor when the wild winds blew,

A shield from all life ever threw.


He asked for nothing, gave me all,

His greatness found in things so small.

In every tear he never cried,

His boundless love and silent pride.


So on this day, with heart sincere,

I honor you, who brought me here.

A father’s love, both deep and wide,

A mountain’s strength, a river’s tide.

Poetic Reflections of a Crazy Soul

മാഗ്നാ കാർട്ടാ : ജനകീയ നിയമവാഴ്‌ചയുടെ ഉദ്‌ഘാടന വിളംബരം


എല്ലാ വർഷവും ജൂൺ 15 ന് "മാഗ്നാ കാർട്ടാ ദിനം" ആചരിക്കപ്പെടുന്നു. 1215 ജൂൺ 15-ന് ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോൺ രണ്ടാമൻ വിൻഡ്‌സറിനടുത്തുള്ള 
തേംസ് നദിക്കരയിൽ റണ്ണിമീഡിൽ വച്ച് "മാഗ്നകാർട്ട"യിൽ മുദ്ര പതിപ്പിച്ചതിൻ്റെ സ്മരണയിലാണ് ഇത് ആചരിക്കപ്പെടുന്നത്.  മാഗ്നാകാർട്ടയുടെ ചരിത്രപരമായ പ്രാധാന്യവും ഭരണഘടയിലധിഷ്ഠിതമായ നിയമവ്യവസ്ഥയിലും വ്യക്തിഗത അവകാശങ്ങളിലും അത് ചെലുത്തിയ അനന്തമായ സ്വാധീനവും ഓർമ്മിപ്പിക്കാനാണ് മാഗ്നാകാർട്ടാ ദിന ആചരണം ലക്ഷ്യമിടുന്നത്. 

പതിമൂന്നാം നൂറ്റാണ്ടിൽ ഇറങ്ങിയ ഒരു നിയമസംഹിത ആണ് ഇംഗ്ലീഷിൽ ഗ്രേറ്റ് ചാർട്ടർ എന്നും മലയാളത്തിൽ മഹാ ഉടമ്പടി എന്നൊക്കെ അറിയപ്പെടുന്ന മാഗ്നകാർട്ട. ഭരണഘടനാധിഷ്ഠിതമായ നിയമങ്ങളുടെ ചരിത്രത്തിലെ ഒരു അടിസ്ഥാന രേഖയായി ഇത് കരുതപ്പെടുന്നു. ലാറ്റിൻ ഭാഷയിൽ എഴുതപ്പെട്ട ഈ ഉടമ്പടിയുടെ മുഴുവൻ പേര് Magna Carta Libertatum എന്നാണ്. സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി എന്നാണ് ഈ പേരിന്റെ ഏകദേശ മലയാള പരിഭാഷ. 


ബ്രിട്ടനിലെ രാജാക്കന്മാരുടെ ഏകാധിപത്യത്തിലും തന്നിഷ്ട്ടങ്ങളിലും ചൂഷണങ്ങളിലും അടിച്ചമർത്തലുകളിലും വീർപ്പു മുട്ടിയ ജനങ്ങൾ 1215-ൽ വിപ്ലവ സമാനമായ ഒരു നീക്കത്തിനൊടുവിൽ ജോൺ രാജാവിനെ തടഞ്ഞു വെച്ചാണ് മാഗ്നാകാർട്ടയിൽ ഒപ്പു വെപ്പിച്ചത്. ഒഴിഞ്ഞു മാറാൻ ഒരു മാർഗവുമില്ലാഞ്ഞിട്ടാണ് രാജാ
വിന് ഈ നീക്കത്തിന് വഴങ്ങിക്കൊടുക്കേണ്ടി വന്നത്. കിംഗ് ജോണിൻ്റെ ഭരണകാലത്ത് (1199 to 1216) ഇംഗ്ലണ്ടിൽ കനത്ത ഭരണ വിരുദ്ധ വികാരം ഉയന്നു വന്നു. അക്കാലത്തെ ഭരണാധികാര ചുമതലയുള്ള sheriff കൾ നടത്തിപ്പോന്നിരുന്ന അഴിമതിയും ജനവിരുദ്ധ നടപടികളുമാണ് ജനങ്ങളുടെ വ്യാപകമായ എതിർപ്പിന് കാരണമാക്കിയത്. സാധാരണ ജനങ്ങൾക്കെന്നു വേണ്ട ശക്തരായ പ്രഭുക്കന്മാർ (barons), പടയാളികൾ (knights) മുതലായ വിഭാഗങ്ങളെ പോലും അന്യായമായ നികുതി ചുമത്തി അവർ കഷ്ടപ്പെടുത്തി. പള്ളികളുടെ ഭൂമിയും സ്വത്തുമെല്ലാം പിടിച്ചടക്കി. പടയാളികളുടെ കുടുബത്തിലെ സ്ത്രീകളുടെ മേൽ കൈ വയ്ക്കുകയും അനന്തരാവകാശികളെ ഉപദ്രവിക്കുകയും ചെയ്തു. സൈനിക നീക്കങ്ങൾ പരാജയപ്പെട്ടു. നീതി നിർവ്വഹണം ഏക പക്ഷീയവും പക്ഷപാതപരവുമായിത്തീർന്നു. പ്രഭുക്കളുമായും ബിഷപ്പുമാരുമായും കലഹിച്ചു. എന്തിന് പറയുന്നു; മാർപ്പാപ്പയുമായി വരെ കലഹിച്ചു.  മാർപ്പാപ്പയുടെ പ്രതിനിധിയായ സ്റ്റീഫൻ ലാങ്‌ടണിനെ കാൻ്റർബറി ആർച്ച് ബിഷപ്പായി അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. മാർപ്പാപ്പ ഇംഗ്ലണ്ടിനെ വിലക്കിന് (Excommunication) വിധേയമാക്കി. മാമോദീസ, വിവാഹം, കുമ്പസാരം എന്നിവ ഉൾപ്പെടെയുള്ള ആത്മീയ ശുശ്രൂഷകൾ നടത്തിക്കൊടുക്കുന്നത് നിർത്തിവച്ചു. സാധാരണ ജനങ്ങൾ, ഈ ആത്മീയ ശുശ്രൂഷാ വിലക്ക് മൂലം തങ്ങളുടെ മരണാനന്തര വിധി നരകമാക്കുമെന്ന് വിശ്വസിച്ചു. ഇങ്ങനെ എണ്ണമറ്റ കാരണങ്ങൾ കൊണ്ട് തങ്ങളുടെ തങ്ങളുടെ രാജാവിനെ അവർ വെറുത്തു.  ജോൺ രാജാവ് ശക്തമായ ജന രോഷത്തിന് പാത്രമായി. 1215-ൽ,  ബാരണുകൾ ലണ്ടൻ പിടിച്ചടക്കി. രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാനായി ചർച്ച ചെയ്യാൻ ജോൺ രാജാവിനെ നിർബന്ധിച്ചു; ഇത് മാഗ്ന കാർട്ടയുടെ സൃഷ്ടിയിലേക്ക് നയിച്ചു.

ജോൺ രാജാവ് അംഗീകരിക്കാൻ വിസമ്മതിച്ച കാൻ്റർബറി ആർച്ച് ബിഷപ്പ്, കർദ്ദിനാൾ സ്റ്റീഫൻ ലാങ്ടൺ ആണ് ആദ്യ ചാർട്ടർ തയ്യാറാക്കിയത്. സഭയുടെ അവകാശങ്ങളുടെ സംരക്ഷണം, നിയമ വിരുദ്ധ തടവിൽ നിന്ന് ബാരൻമാർക്ക് സംരക്ഷണം, വേഗത്തിലുള്ളതും പക്ഷപാതപരവുമായ നീതിയുടെ പ്രയോഗം തുടങ്ങിയ വാഗ്ദാനങ്ങൾ ചാർട്ടറിൽ ഉണ്ടായിരുന്നു. ഇതിൻ പ്രകാരം 25 ബാരൻമാരുടെ ഒരു കൗൺസിൽ സ്ഥാപിക്കപ്പെട്ടു. എന്നാൽ ഇരുപക്ഷവും തങ്ങളുടെ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കാത്തതിനാൽ, ഇന്നസെൻ്റ് മൂന്നാമൻ മാർപ്പാപ്പ ചാർട്ടർ അസാധുവാക്കി, ഇത് ഒന്നാം ബാരൺസ് യുദ്ധത്തിലേക്ക് നയിച്ചു. 1215-ലെ ഒറിജിനൽ മാഗ്നാകാർട്ട പിന്നീട് പല തവണ ഭേദഗതി ചെയ്യുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.. കാലം കടന്നു പോകുകയും ഇംഗ്ലണ്ടിലെ പുതിയ പാർലമെൻ്റ് പുതിയ നിയമങ്ങൾ പാസാക്കുകയും ചെയ്തപ്പോൾ, അതിൻ്റെ പ്രായോഗിക പ്രാധാന്യം നഷ്ടപ്പെട്ടു.

മാഗ്നാകാർട്ട മനുഷ്യാവകാശങ്ങളുടെ അതുല്യവും ആദ്യകാല ചാർട്ടറുമായിരുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നിരുന്നാലും, ചരിത്രകാരനായ ജെ.സി. ഹോൾട്ടിനെപ്പോലുള്ളവർ അവകാശപ്പെടുന്നത് "ഉള്ളടക്കത്തിലും രൂപത്തിലോ മാഗ്നകാർട്ട അദ്വിതീയമായിരുന്നു" എന്നാണ്. എട്ട് നൂറ്റാണ്ടുകൾക്ക് മുൻപ്, ഇംഗ്ലണ്ടിലെ ഒരു കൂട്ടം വിമതർ അവരുടെ രാജാവിനെക്കൊണ്ട് നിർബന്ധിച്ച് ഒപ്പ് വയ്പ്പിച്ച സ്വാതന്ത്ര്യ ചാർട്ടർ സമൂഹത്തിലും അതിന്റെ അധികാര ശ്രേണിയിലും നീതി വിതരണത്തിലും വരുത്തിയ മാറ്റം വിപ്ലവകരമായിരുന്നു. അതിലൂടെ രാജാവ് സ്വയം നിയമവാഴ്ചയ്ക്ക് വിധേയനായി. ഒരർത്ഥത്തിൽ ജനാധിപത്യത്തിനും അധികാര വികേന്ദ്രീകരണത്തിനും തുടക്കം കുറിക്കപ്പെട്ടു. സമ്പൂർണ്ണ രാജവാഴ്ചയിൽ നിന്ന്, ഭരിക്കപ്പെടുന്നവരുടെ പ്രതിനിധികളുടെ അഭിപ്രായത്തിനും ഇടം കിട്ടുന്ന ഒരു ഭരണക്രമം ഉത്ഘാടനം ചെയ്യപ്പെട്ടു. രാജാവിൻ്റെ ഏകപക്ഷീയമായ അധികാരത്തെ ഇത് പരിമിതപ്പെടുത്തുകയും, ബാരൺസ് കൗൺസിലിൻ്റെ സമ്മതമില്ലാതെ രാജാവിന് നികുതി ചുമത്താനോ സ്വത്ത് കണ്ടുകെട്ടാനോ കഴിയില്ലെന്നും ഉറപ്പാക്കി. ഇപ്പോൾ പ്രാബല്യത്തിലുള്ള ഹേബിയസ് കോർപ്പസ് നിയമത്തിന്റെ വേര്, നിയമാനുസൃതമായ നടപടിക്രമങ്ങളില്ലാതെ ആരെയും തടവിലിടാൻ കഴിയില്ലെന്ന് പ്രസ്താവിക്കുന്ന മാഗ്ന കാർട്ടയിലാണ്. ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്കുള്ള അവകാശവും മാഗ്ന കാർട്ട വാഗ്ദാനം ചെയ്തു. കൂടുതൽ നിലവാരമുള്ളതും നീതിയുക്തവുമായ നിയമ നടപടികൾ ഉറപ്പാക്കിക്കൊണ്ട് നീതി വിൽക്കാനോ നിഷേധിക്കാനോ കാലതാമസം വരുത്താനോ കഴിയില്ലെന്ന് മാഗ്ന കാർട്ടയിലൂടെ സ്ഥാപിക്കപ്പെട്ടു.

നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും മാഗ്നാകാർട്ടയുടെ അടിസ്ഥാന തത്വങ്ങൾ കാലത്തെയും ദേശങ്ങളുടെ അതിരുകളെയും മറി കടന്ന് ഇപ്പോഴും സജീവമായി നിലനിൽക്കുന്നു. ജനാധിപത്യം, സ്വാഭാവിക നീതി, പൗര സ്വാതന്ത്ര്യം എന്നിവയുടെ നിലനിൽപ്പിനും വളർച്ചക്കും വേണ്ട ആശയങ്ങളുടെ അടിത്തറയായി ഇപ്പോഴും തുടരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള പല പ്രമുഖ രാജ്യങ്ങളുടെയും ഭരണ ഘടന മാഗ്ന കാർട്ടയിൽ നിന്ന് നേരിട്ട്  കടമെടുക്കുന്നില്ലെങ്കിലും ഗവൺമെൻ്റ് അധികാരം പരിമിതപ്പെടുത്തുക, നീതി ഉറപ്പാക്കുക, വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കുക, നികുതി പിരിക്കൽ നിയമം മൂലമായിരിക്കുക തുടങ്ങിയ അടിസ്ഥാന ആശയങ്ങളിൽ മാഗ്ന കാർട്ടയുടെ സ്വാധീനം കാണാനാകും.

അമൂല്യ ചരിത്ര രേഖയായ 1215 ലെ മാഗ്ന കാർട്ടയുടെ 4 പതിപ്പുകൾ UK യിൽ ഇപ്പോഴും സംരക്ഷിച്ച് പോരുന്നുണ്ട്. നാല് കൈയെഴുത്തു പ്രതികളിൽ 2 എണ്ണം വിഖ്യാതമായ ബ്രിട്ടീഷ് ലൈബ്രറിയിലാണുള്ളത്. ഇതിന് പുറമെയുള്ള 2 പ്രതികളിൽ ഒന്ന് ലിങ്കൺ കത്തീഡ്രലിലും സാലിസ്ബറി കത്തീഡ്രലും ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ ഇപ്പോഴും സന്ദർശകർക്ക് കാണാൻ സൗകര്യമുണ്ട്. 

Thursday, 5 June 2025

A Pledge to Mother Earth; Before We Fall









Upon this Earth, our sacred home,

June Fifth returns, as happen every year.

World Environment Day, a solemn plea,

For planet's health, for you, for me.

Our only home, both wild and wise,

Now calls for help beneath the skies.


The forests breathe, the planet's lungs,

Where life begins, where songs are sung.

They hold the rains, they guard the land,

A green defense, a gentle hand.

But when they fall, the balance fades,

And futures vanish into shades.


Beyond the trees, life’s web is spun

In oceans deep and golden sun.

Clean air and water, fertile ground

In nature’s care, all life is found.

Yet finite gifts are stripped away,

By greed that leaves the Earth to pay.


We’ve scarred her soil, we’ve choked her seas,

With plastic tides and poisoned breeze.

Species vanish, rivers dry,

As Earth grows weak beneath our sky.

A crisis made by human hand

A silent cry across the land.


But hope remains, if we will shift

Toward wiser ways, a needed gift.

Live with less, give more in kind,

Let conscience guide both heart and mind.

Conserve, restore, reduce the strain,

Let nature heal and thrive again.


This day is more than words or praise

It’s time to change our flawed old ways.

We owe the Earth, our children too

A world that’s green, alive, and true.

Let’s stand as stewards, brave and strong,

And walk with Earth where we belong.

Poetic Reflections of a Crazy Soul


Wednesday, 4 June 2025

Close to the Heart: More Than Beauty and Desire











A woman’s breasts soft and true,

Just a body part, like any other too.

Made to feed the babies of mankind,

Not for lust, nor for desire of any kind.


They help new life to grow and start 

That’s why they’re placed close to the heart.

A gift of love, a place of care,

A sign of sharing that’s always there.


But many of us just look and stare,

And treat them like toys for someone's joy.

We joke, we touch, we tease, we shame,

And forget the purpose from which they came.


We see them through desire and lust,

Not knowing they hold something more just.

They feed, they love, they help us grow 

Much more than what the outside shows.


The One who made the stars above

Placed them near hearts to show deep love.

A sign of care, of giving too,

Of mothers’ hearts so kind and true.


So let us see with wiser eyes,

Not just the shape, but what they be.

But honor all they truly give;

The power to help new life live.

Poetic Reflections of a Crazy Soul