ഞാൻ വെറും പോഴൻ

Friday, 2 January 2026

കാഴ്ച്ചയുടെ ലോകം നഷ്ടമായപ്പോൾ ഉൾക്കാഴ്ച്ച കൊണ്ട് നേട്ടത്തിന്റെ നിറുകയിൽ CA രജനി ഗോപാലകൃഷ്ണ

കാഴ്ച്ചയെക്കാൾ വളരെയേറെ ശക്തിയുള്ള ഒന്നാണ് ഉൾക്കാഴ്ച്ച എന്ന് തെളിയിക്കുന്നതാണ് ഇന്ത്യയിലെ ആദ്യത്തെ അന്ധയായ വനിതാ ചാർട്ടേഡ് അക്കൌണ്ടന്റായ (സിഎ) രജനി ഗോപൽകൃഷ്ണയുടെ ജീവിത കഥ. ഏതൊരു സാധാരണ കുട്ടിയേയും പോലെ ഈ ലോകത്തിന്റെ മനോഹാരിതയും അതിന്റെ വൈവിധ്യങ്ങളും ഏറ്റവും മിഴിവോടെ കണ്ടു വളർന്ന ഒരു സാധാരണ കുട്ടിയായിരുന്നു രജനി. എന്നാൽ കേവലം ഒൻപത് വയസ്സുള്ളപ്പോൾ അവൾക്ക് വന്ന ഒരു സാധാരണ ജലദോഷപ്പനി അവളുടെ ജീവിതം ഇരുട്ടിലാക്കുമെന്ന് ആരും കരുതിയിരുന്നില്ല. ആ പനിയെ തുടർന്നുള്ള അണുബാധയ്ക്ക് പരിഹാരമായി കൊടുത്ത പെൻസിലിൻ ഷോട്ട് ഉണ്ടാക്കിയ കടുത്ത അലർജി അവളുടെ കാഴ്ചയെ ബാധിച്ചു. കൊമേഴ്‌സിൽ ബിരുദം പൂർത്തിയാക്കിയപ്പോഴേക്കും അവളുടെ വലതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. അതേ സമയം അവളുടെ ഇടതു കണ്ണിന്റെ കാഴ്ചയും പതിയെ പതിയെ മങ്ങുന്നുണ്ടായിരുന്നു.

ആ ഘട്ടത്തിൽ തളർന്നു പോകുന്നതിനു പകരം വിധി ബാക്കി കൊടുത്ത ഒറ്റക്കണ്ണിന്റെ അല്പ വെളിച്ചത്തിൽ വിശ്വാസമർപ്പിച്ച് അവൾ  അതി സാഹസികമായ ഒരു തീരുമാനം എടുക്കുകയായിരുന്നു. തന്റെ മനസിലുള്ള ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് സാധാരണവും സംരദായികവുമായ ഒരു ബിരുദമോ ബിരുദാനന്തര ബിരുദമോ പോരെന്ന ബാധ്യം അവർക്കുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും കഠിനമേറിയതെന്ന് പൊതുവെ കരുതപ്പെടുന്ന കോഴ്സുകളിലൊന്നായ ചാർട്ടേഡ് അക്കൌണ്ടൻസി പഠിക്കാനായിരുന്നു അവളുടെ സുധീരമായ തീരുമാനം. എന്നാൽ CA പഠനം തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും രജനിയിൽ ബാക്കിയുണ്ടായിരുന്ന കാഴ്ചയും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പഠനത്തിനും ജീവിതത്തിനും വലിയ പ്രഹരമേല്പിച്ചു കൊണ്ട് അവൾ പൂർണ്ണമായും അന്ധയായി. ഏഴ് വർഷത്തോളം അവൾ പഠനത്തിൽ നിന്ന് ഇടവേള എടുത്തു. എന്നാൽ അവളുടെ ശക്തമായ ഇച്ഛാശക്തി CA പഠനം പൂർണ്ണമായി ഉപേക്ഷിക്കാൻ അവളെ അനുവദിച്ചില്ല. 2002-ൽ അവൾ വീണ്ടും സിഎ പഠനത്തിലേക്ക് മടങ്ങി വന്നു.

പൂർണ്ണമായ അന്ധത പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥിനി എന്ന നിലയിൽ രജനിക്ക് വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്. എന്നാൽ കമ്പ്യൂട്ടർ ടെക്സ്റ്റ് ഉറക്കെ വായിക്കുന്ന സ്ക്രീൻ റീഡിംഗ് ഉപകരണങ്ങളുടെ സഹായത്തോടെ അവൾ പഠിച്ചു. പരീക്ഷയെഴുതാൻ സ്ക്രൈബർ വോളന്റിയർമാരുടെ സഹായം  ഉപയോഗപ്പെടുത്തി. വിധിക്ക് മുൻപിൽ തോൽക്കാൻ മനസ്സില്ലാതെ നിരന്തരം പരിശ്രമിച്ച രജനിക്ക് മുൻപിൽ വിഘ്നങ്ങൾ വഴിമാറി. രജനി 2003-ൽ CA ഫൈനൽ പരീക്ഷ വിജയയിച്ച് ഇന്ത്യയിലെ ആദ്യത്തെ കാഴ്ചയില്ലാത്ത വനിതാ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി മാറി.

CA പരീക്ഷ പാസായതോടെ തന്നെ പോരാട്ടം നിർത്താൻ രജനി തയ്യാറല്ലായിരുന്നു. ഒരു ജോലി കണ്ടെത്തണമെന്ന അദമ്യമായ ആഗ്രഹം രജനിക്ക് ഉണ്ടായിരുന്നു. ഉന്നതമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ പോലും കാഴ്ച പരിമിതയായ ജോലിയിൽ നിയമിക്കാൻ തൊഴിലുടമകൾ മടിച്ചു. പ്രതിസന്ധികളിൽ തളർന്നു ശീലമില്ലാത്ത രജനി, 2003-ൽ ഒരു സുഹൃത്തിന്റെ സഹായത്തോടെ The Indian Hotels Group-ൽ തന്റെ ആദ്യ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, ഇൻഫോസിസ് എന്ന വമ്പൻ കോർപ്പറേറ്റ് സ്ഥാപനത്തിൽ അക്കൗണ്ടിംഗ് വിഭാഗത്തിൽ ജോലി ചെയ്ത രജനി തനിക്ക് മറ്റേതൊരാളെയും പോലെ ജോലിയിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് തെളിയിച്ചു. എന്നാൽ കുറച്ചു കൂടി സാമൂഹിക പ്രതിബദ്ധത നിറഞ്ഞ തൊഴിൽ ചെയ്യണമെന്ന അവളുടെ ആഗ്രഹം അവളുടെ പ്രവർത്തനം എൻജിഒ മേഖലയിലേക്ക് മാറാൻ നിർബന്ധിതയാക്കി. CBM India Trust, Azim Premji Foundation തുടങ്ങിയ പ്രശസ്ത NGO കളിൽ പ്രവർത്തിച്ച രജനി financial management, capacity building, compliance, governance തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചു കൊണ്ട് ഔദ്യോഗിക ജീവിതം തുടരുകയാണ്. Civil Society Organization-കളിൽ ജോലി ചെയ്യുന്നവർക്ക് ഉപകാരപ്രദമായ ശില്പശാലകളിലെയും പരിശീലന പരിപാടികളിലെയും സ്ഥിരം Resource Person ആണ് രജനി. 

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ ഘട്ടങ്ങളിൽ, ധൈര്യവും ഏകാഗ്രതയും ശ്രദ്ധയും ശക്തിയും കണ്ടെത്താൻ സഹജ യോഗ ധ്യാനം തന്നെ വളരെ സഹായിച്ചെന്ന് രജനി പറയുന്നു. ഭിന്നശേഷിക്കാർക്ക് വിജയത്തിനുള്ള ഏറ്റവും വലിയ വിലങ്ങുതടി അവരുടെ ശരീരമല്ലെന്നും യഥാർത്ഥ തടസ്സം സ്വന്തവും സമൂഹത്തിന്റെയും മാനസികാവസ്ഥയാണെന്നും രജനി വാദിക്കുന്നു. "ഇങ്ങനെയുള്ളവർക്ക് ഈ ജോലി ചെയ്യാൻ കഴിയില്ല" എന്ന തരത്തിൽ മുൻവിധിയോടെ ചിന്തിക്കുന്നത് അവസാനിപ്പിക്കാൻ അവർ തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ ഘട്ടങ്ങളിൽ, ധൈര്യവും ഏകാഗ്രതയും ശ്രദ്ധയും ശക്തിയും കണ്ടെത്താൻ സഹജ യോഗ ധ്യാനം തന്നെ വളരെ സഹായിച്ചെന്ന് രജനി പറയുന്നു. ഭിന്നശേഷിക്കാർക്ക് വിജയത്തിനുള്ള ഏറ്റവും വലിയ വിലങ്ങുതടി അവരുടെ ശരീരമല്ലെന്നും യഥാർത്ഥ തടസ്സം സ്വന്തവും സമൂഹത്തിന്റെയും മാനസികാവസ്ഥയാണെന്നും രജനി വാദിക്കുന്നു. "ഇങ്ങനെയുള്ളവർക്ക് ഈ ജോലി ചെയ്യാൻ കഴിയില്ല" എന്ന തരത്തിൽ മുൻവിധിയോടെ ചിന്തിക്കുന്നത് അവസാനിപ്പിക്കാൻ അവർ തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു. "ഗുരുതരമായ വെല്ലുവിളികൾക്കിടയിലും ഈ വ്യക്തി ഇത്ര വലിയ നേട്ടങ്ങൾ കൈവരിച്ചതല്ലേ" എന്നാണ് ചിന്തിക്കേണ്ടതെന്നാണ് രജനിയുടെ വാദം. ഒരു മനുഷ്യരും പൂർണ്ണരല്ലെന്നും ഓരോ വ്യക്തിക്കും എന്തെങ്കിലുമൊക്കെ പരിമിതിയുണ്ടെന്നും ഓർക്കണമെന്ന് അവർ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അവരുടെ അഭിപ്രായത്തിൽ, വ്യക്തിപരമായ വെല്ലുവിളികൾ ചിലപ്പോൾ അന്ധതയോ ബധിരതയോ ഒക്കെപ്പോലെ ദൃശ്യമാണെങ്കിൽ ചിലത് പരാജയഭീതിയോ ഉത്ക്കണ്ഠയോ പോലെ അദൃശ്യമായിരിക്കും. എന്നിട്ടും പലപ്പോഴും അദൃശ്യമായ പരിമിതികൾ ഉള്ളവർക്ക് അനായാസം ജോലി ലഭിക്കുമ്പോൾ ദൃശ്യമായവ പരിമിതികൾ ഉള്ളവർ മാറ്റി നിർത്തപ്പെടുന്നു. 

No comments:

Post a Comment