ഞാൻ വെറും പോഴൻ

Thursday, 17 November 2022

A Birthday's Truth














A year is born, one more year is gone,

Each birthday marks a deathday's near,

One year lived, one year died, it's true,

An extinguished candle’s flame, burning clear.


Though birth is not a choice we make,

To live with joy, we must partake.

Each moment precious, let’s seize the day,

And dance and sing, come what may.


Let’s cherish life, this fleeting dream,

And make each moment all it seems.

A birthday’s dawn, a hopeful start,

A chance to mend, a brand new heart.


Let’s paint our lives with vibrant hues,

Embrace the joy, the morning dews.

For in this dance of life and death,

We find true meaning, breath by breath.

Poetic Reflections of a Crazy Soul

Tuesday, 15 November 2022

മരിച്ച കത്തുകൾക്ക് വേണ്ടി ഒരു ഓഫീസോ !?? കത്തെങ്ങനെയാ മരിക്ക്യാ !!???


മരിച്ച കത്തുകൾക്ക് 
വേണ്ടി ഒരു ഓഫീസോ !?? മരിച്ച കത്തോ !!??? എന്തായീ പറയണേ... കത്തെങ്ങനെയാ മരിക്ക്യാ !!??? അത്ഭുതപ്പെടേണ്ട. കത്ത് മരിക്കാൻ സാധ്യത ഒന്നുമില്ലെങ്കിലും "മരിച്ച കത്തുകൾക്കുള്ള ഓഫീസ്" ഉണ്ടായിരുന്നു; അതായിരുന്നു  Dead Letter Office (DLO). നമ്മുടെ രാജ്യത്തെ എല്ലാ തപാൽ സർക്കിളുകളിലും ഒരു ഡെഡ് ലെറ്റർ ഓഫീസ് ഉണ്ടായിരുന്നു; ഉണ്ടായിരുന്നു എന്നല്ല ഇപ്പോഴും ഉണ്ട്. ഡെഡ് ലെറ്റർ ഓഫീസ് (DLO) എന്ന് പറയുന്നതിൽ ഒരു അശുഭ സൂചനയോ നെഗറ്റിവിറ്റിയോ ഒക്കെ ഉണ്ടെന്ന് കണ്ട് അധികാരികൾ അതിന്റെ പേര് റിട്ടേൺഡ് ലെറ്റർ ഓഫീസ് (RLO) എന്നാക്കി മാറ്റിയിട്ടുണ്ടെന്ന് മാത്രം. 

രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ കത്തോ പാഴ്‌സലോ മറ്റ് തപാൽ ഉരുപ്പടികളോ മേൽവിലാസക്കാരനെ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ എന്ത് ചെയ്യാം !?? സ്വാഭാവികമായും അയച്ചയാളുടെ വിലാസത്തിലേക്ക് റിട്ടേൺ അയക്കാം. ആ വിലാസവും ഇല്ലാതെ വന്നാലോ !!??? അങ്ങനെ ഡെലിവറി ഒരു തരത്തിലും നടക്കാതെ വരുന്ന കത്തുകളെ ആയിരുന്നു ആലങ്കാരികമായും ഔദ്യോഗികമായും "മരിച്ച കത്ത് - Dead Letter" എന്ന് പറഞ്ഞിരുന്നത്. പല കാര്യങ്ങൾ കൊണ്ട് കത്തുകൾ "മരിക്കാം". ശരിയായ പേരും വിലാസവും എഴുതുതാത്തതോ, മേൽ വിലാസക്കാരൻ പോസ്റ്റ് ഓഫീസിൽ ഡെലിവറി ഇൻസ്‌ട്രക്ഷൻ കൊടുക്കാത്തതോ, മേൽ വിലാസക്കാരൻ ഫോർവേഡിംഗ് വിലാസം പോസ്റ്റ് ഓഫിസിൽ അറിയിക്കാതെ വിലാസം മാറ്റിയതോ, മേൽ വിലാസക്കാരൻ തപാൽ സ്വീകരിക്കാൻ വിസമ്മതിച്ചാലോ ഒക്കെയാണ് സാധാരണയായി കത്തുകൾ മരിക്കാറുള്ളത്. 

അത്തരത്തിലുള്ള "മരിച്ച" കത്തുകൾ അതത് പോസ്റ്റൽ സർക്കിളിൽ പ്രവർത്തിക്കുന്ന RLO (ആദ്യകാല DLO)യിലേക്ക് അയക്കും. അടിസ്ഥാനപരമായി വിലാസക്കാരനെയോ അയച്ചയാളെയോ കണ്ടെത്തി ഈ ഉരുപ്പടി കൈമാറുക എന്നതാണ് RLO-യുടെ ചുമതല. അവിടെ എത്തുന്ന കത്തുകളും പാഴ്സലുകളും തുറന്ന് പരിശോധിക്കാൻ അവർക്ക് അധികാരമുണ്ട്. വിലാസക്കാരന്റെയോ അയച്ചയാളുടെയോ ശരിയായ പേരും വിലാസവും സംബന്ധിച്ച് ഏതെങ്കിലും സൂചനകൾ ആ തപാൽ ഉരുപ്പടിയുടെ ഉള്ളടക്കത്തിൽ നിന്ന് ലഭ്യമാണോ എന്ന് RLO ഉദ്യോഗസ്ഥർ പരിശോധിക്കും. കൃത്യമായ വിലാസം കണ്ടെത്താനും സാധനങ്ങൾ വിലാസക്കാരനെ കണ്ടെത്തി കൈമാറാനും സാധ്യമായ എല്ലാ മാർഗങ്ങളും സവർ സ്വീകരിക്കും. ചിലപ്പോൾ പേര് നോക്കി ആ പേരിലുള്ള വ്യക്തികളെ ഫോണിലൂടെയും കണ്ടെത്താൻ ശ്രമിക്കുന്നു. വ്യക്തിയോ സ്ഥാപനമോ വിലാസം മാറിപ്പോയെങ്കിൽ ഇപ്പോഴുള്ള വിലാസം കണ്ടെത്താൻ ശ്രമിക്കും. ചില അവസരങ്ങളിൽ കിട്ടേണ്ടയാളുടെ കൃത്യമായ വിലാസം പാക്കറ്റിന്റെ ഉള്ളിൽ എഴുതിയിരിക്കും. അങ്ങനെയെങ്കിൽ അത് അയാൾക്ക് അയച്ചു കൊടുക്കും. അതല്ലാതെ അയച്ചയാളുടെ വിലാസം അകത്ത് ഉണ്ടെങ്കിൽ അയാൾക്ക് അയച്ചു കൊടുക്കും. അയാൾ അത് കൈപ്പറ്റാൻ വിസമ്മതിച്ചാൽ ആ ഉരുപ്പടി വീണ്ടും RLO യിൽ വരും. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ പോലും ആ ഉരുപ്പടി ഒരു വർഷമെങ്കിലും RLO യിൽ സൂക്ഷിക്കും.

കൃത്യമായ Standard Operating Procedure അനുസരിച്ച് വേണ്ടത്ര രേഖകൾ സൂക്ഷിച്ചാണ് ഇന്ത്യൻ തപാൽ വകുപ്പിന്റെ Lost & Found വിഭാഗമെന്നു വിശേഷിപ്പിക്കാവുന്ന India Post Visibility System ത്തിന്റെ ഭാഗമായി RLO കൾ പ്രവർത്തിക്കുന്നത്. നിർബന്ധമായും സൂക്ഷിച്ചു വയ്‌ക്കേണ്ട കാലാവധി കഴിഞ്ഞാൽ അവകാശികളില്ലാത്ത കത്തുകൾ കത്തിച്ചു കളയുകയും പാഴ്‌സലിലുള്ള സാധനങ്ങൾ ലേലത്തിൽ വിൽക്കുകയും ആയിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ അവകാശികളില്ലാത്ത കത്തുകൾ കീറി കഷണങ്ങളാക്കി (Shredding) ശേഷം അതും പാഴ്‌സലിനകത്തെ സാധനങ്ങളും അംഗീകൃത ലേലക്കാർ വഴി ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുകയും തപാൽ അധികാരികളിൽ നിന്ന് യുക്തമായ അനുമതികൾ വാങ്ങി സൂക്ഷിക്കുകയും ചെയ്യുന്നു. ലേലത്തിൽ നിന്നുള്ള വരുമാനം തപാൽ വകുപ്പിന്റെ തരം തിരിക്കപ്പെടാത്ത രസീതു (Un Classified Credit) കളിൽ നിക്ഷേപിക്കുന്നു. ചിലപ്പോൾ പണവും ചെക്കുകളും ഡ്രാഫ്റ്റുകളും അവകാശികളില്ലാത്ത കത്തുകളിൽ നിന്ന് ലഭിക്കും. അവയും മേൽപ്പറഞ്ഞ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ ഈയിനത്തിൽ തപാൽ വകുപ്പിലേക്ക് ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.   


















Friday, 21 October 2022

The Guardians of Peace









In every corner, a watchful eye,

Police stands, a beacon nigh.

A shield of safety, a force of might,

Protecting lives, day and night.


Through bustling streets and quiet lanes,

They patrol the land, enduring pains.

Their duty calls, a sacred trust,

To serve and shield, without a fuss.


They face the darkness, brave and bold,

Their courage unwavering, stories untold.

From petty crimes to threats so grave,

They strive to protect, to serve and save.


But shadows linger, a mournful sight,

When some among them stray from light.

Corruption's taint, a bitter pill,

A stain upon their noble will.


Yet, in their ranks, true heroes shine,

Whose hearts are pure, whose souls divine.

They uphold the law, with steadfast might,

Restoring justice, making wrongs right.


So let us honor, their selfless deed,

The guardians of peace, our nation's creed.

For in their service, we find our grace,

*Kaaval, our protectors, in every place.

Poetic Reflections of a Crazy Soul

* In Tamil language, the police, referred to "Kaaval", seen as the protectors of the public, tasked with defending citizens, preventing crime, and ensuring that justice prevails.

Tuesday, 11 October 2022

Stamps: Paper Trails Across Time; Perforations of the Soul








A world of wonder, small and bright,

A stamp's tiny canvas, a vibrant sight.

A bit of paper, a whispered page of lore,

A journey through history, forevermore.


Philately, a regal art, truly rare,

A passion monarchs and commoners share.

Where history's grand tapestry unfurls,

In tiny squares, revealing hidden worlds.


From lost kingdoms to revolutions won,

To heroes bold, beneath the rising sun.

Each stamp a window, a glimpse through time,

A frozen moment, a silent, treasured rhyme.


With tweezers held firm, and eyes so keen,

Collectors seek each faded shade and scene.

A penny red, a shimmering blue so deep,

In albums treasured, old narratives sleep.


From crowns and crests to ships that grandly sail,

And masterpieces told without a single fail.

A quiet quest, across the globe it takes,

Of culture, untold stories, and bonds it truly makes.


From Gandhi’s gentle smile to queens and stars,

To ancient lands, beyond forgotten wars.

Each page a map, each stamp a key,

Unlocking grand epochs, for all to see.


For every stamp, a new discovery starts,

A love for history ingrained in our hearts.

So here’s to philately, precise and true,

A boundless universe, always new.


To every collector, young and old,

Who cherishes stamps like stories to be told,

May this hobby live and grow,

In hearts inspired, forever aglow.

Poetic Reflections of a Crazy Soul

Sunday, 9 October 2022

Letters in Motion: The Path Between Addresses










Through rain and snow, through sunlit days,

The postman’s steady stride finds countless ways.

From city streets to mountain steep,

Across the land, their promise they keep.


For centuries, in every clime,

They've woven bridges over space and time.

To bring each letter, card, and word,

Across the world, their tireless call is heard.


Anchalottakkaran, with purpose in his stride,

His leather satchel heavy, nowhere to hide.

Through winding lanes and fields so green, he roams,

Delivering tales from far and cherished homes.


In anchalpetti—the box of fate,

Our joys and sorrows patiently await.

The faint clink of locks, letters softly piled,

A nation’s beating pulse, reconciled.


And telegrams, with urgent, sharp demand,

Cutting through distance by an unseen hand.

In hurried code, each dot, each stark dash,

A life-altering message, in an instant's flash.


In paper folded, worlds of lives entwined—

A mother’s comforting note, a lover’s tender line.

The news of hope, the tales of silent fears,

Whispered and carried through countless years.


For love and longing, dreams confessed,

In ink and seal, our souls expressed.

Through every hand and each addressed name,

Their trusted mission stays the same.


With hands so humble, hearts so bold,

They bring our stories, new and old.

A steadfast, quiet, and enduring friend,

On whom the waiting masses still depend.


To all the silent miles they've crossed,

To journeys made, no matter what the cost,

We lift our thanks, our voices gently raise,

In gratitude, in well-deserved praise.


For every town, for each address,

The postal service—tireless and true, boundless.

Poetic Reflections of a Crazy Soul

Tuesday, 4 October 2022

താമര പോലൊരു പോസ്റ്റ് ഓഫീസ്


പറുദീസയിൽ ഒരു പോസ്റ്റ് ഓഫീസോ !? അതും വിശാലമായ തടാകത്തിൽ ജലനിരപ്പിനു മേൽ താമര കണക്ക് പൊങ്ങിക്കിടക്കുന്ന ഒരു പോസ്റ്റ് ഓഫീസ്. അങ്ങനെ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്; അങ്ങനെ ഒരു പോസ്റ്റ് ഓഫീസേ ഉള്ളു താനും. അത് നമ്മുടെ സ്വന്തം ഭാരതത്തിലാണ്. ഭൂമിയിലെ പറുദീസയെന്ന്  ജവഹർലാൽ നെഹ്‌റു വിളിച്ച സ്ഥലമാണ് കശ്മീർ. അവിടത്തെ അതി മനോഹരമായ ദാൽ തടാകത്തിലാണ് ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന പോസ്റ്റ് ഓഫീസുള്ളത്. പോസ്റ്റ് ഓഫീസിന്റെ പേര് നെഹ്‌റു പാർക്ക് പോസ്റ്റ് ഓഫീസ് എന്നാണ്. എണ്ണിയാൽ തീരാത്തത്ര ഹൗസ്‌ ബോട്ടുകൾ കെട്ടിയിട്ടിരിക്കുന്ന ദാൽ തടാകക്കരയിലെ ഒരു ഹൗസ് ബോട്ടിലാണ് 190001 എന്ന പോസ്റ്റൽ ഇൻഡക്സ് നമ്പർ (പിൻ കോഡ്) ഉള്ള ലോകത്ത് ഒന്ന് മാത്രമുള്ള ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് ഉള്ളത്.

തടാകക്കരയിലെ റോഡിലൂടെ പോകുന്നവർക്കും തടാകത്തിൽ ശിക്കാര വള്ളത്തിൽ സവാരി നടത്തുന്നവർക്കും ഭാരതീയ തപാൽ വകുപ്പിന്റെ ചുവപ്പും വെള്ളയും നിറത്തിലുള്ള ഔദ്യോഗിക മുദ്രയും ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ്, നെഹ്‌റു പാർക്ക് - 190001, ദാൽ തടാകം എന്ന ബോർഡും കാണാം. ഒരു വശത്ത് മഞ്ഞണിഞ്ഞ ഒരുവശത്ത് മഞ്ഞണിഞ്ഞ് മനോഹരിയായ ഹിമാലയൻ മലനിരകളും ചുറ്റും നീലത്തടാകത്തിൽ തെന്നിയൊഴുകുന്ന ശിക്കാര വള്ളങ്ങളും ഗംഭീരൻ ഹൗസ് ബോട്ടുകളും എല്ലാം ചേർന്ന് ഈ പോസ്റ്റ് ഓഫീസ് വേറിട്ടൊരു അനുഭവലോകമാണ്. 
കേവലമൊരു പോസ്റ്റ് ഓഫീസെന്നതിൽ ഉപരി കാശ്മീർ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്ക് ഇതൊരു സന്ദർശനകേന്ദ്രമാണ്. ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസിൽ പ്രവർത്തിക്കുന്ന ചെറിയ പോസ്റ്റൽ മ്യൂസിയത്തിൽ അപൂർവ്വങ്ങളായ തപാൽ രേഖകളുടെ ശേഖരമുണ്ട് കാണാനും അറിയാനും. ഭൂരിഭാഗം സഞ്ചാരികളും തങ്ങളുടെ കാശ്മീർ സന്ദർശനത്തിന്റെ ഓർമ്മക്കായി ഇവിടെനിന്ന് തങ്ങളുടെ
പ്രിയപ്പെട്ടവർക്ക് കത്തുകളയക്കുന്ന ഒരു പതിവുണ്ട്. ആ കത്തുകളിലെ സ്റ്റാമ്പ് റദ്ദ് ചെയ്യുന്നതിനായി കശ്മീരിന്റെ അടയാളമായ ദാൽ തടാകത്തിലെ ശിക്കാര തോണിയുടെ ചിത്രമാണ് സ്‌പെഷ്യൽ ക്യാൻസലേഷൻ സീൽ ആയി ഉപയോഗിക്കുന്നത്. തപാൽ സേവനത്തിനു പുറമേ ഇന്റർനാഷണൽ ഫോൺകോളുകൾ വിളിക്കാനുള്ള സൗകര്യവും ഇന്റർനെറ്റ് ബൂത്തും ഇവിടെയുണ്ട്. പ്രദേശവാസികൾക്ക് ബാങ്കിങ് സേവനവും ഇവിടെ നിന്ന് ലഭിക്കും. പ്രതിമാസം ശരാശരി ഒരു കോടിയിലേറെ രൂപ ഇവിടെ നിക്ഷേപമായി ലഭിക്കുന്നുണ്ടെന്ന് കണക്കുകൾ പറയപ്പെടുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് 1854-ൽ ഡൽഹൗസി പ്രഭുവിനാൽ സ്ഥാപിക്കപ്പെട്ടതാണ് ഇന്ത്യയിലെ തപാൽ സംവിധാനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാൽ ശൃംഖലയാണ് ഇന്ത്യയിലേത്. ഒന്നര ലക്ഷത്തോളം പോസ്റ്റ് ഓഫീസുകളും മൂന്നര ലക്ഷത്തിനടുത്ത് ജീവനക്കാരുമുള്ളതാണ് ഇന്ത്യൻ തപാൽ ശൃംഖല. ലോകത്തിലെ തന്നെ തികച്ചും വേറിട്ടൊരു പോസ്റ്റ് ഓഫീസായ ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് അതിന്റെ ഭാഗമാണെന്നത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒന്നാണ്. 

Thursday, 1 September 2022

യുദ്ധവെറിയുടെയും സമാധാനത്തിന്റെയും കഥ പറയുന്ന മുത്തശ്ശി ബോൺസായ്


വാഷിംഗ്ടൺ ഡി.സി.യിലെ യു.എസ്. നാഷണൽ അർബോറേറ്റത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ഈ ജാപ്പനീസ് ബോൺസായ് പൈൻ മരത്തിന് ഒരു കഥ പറയാനുണ്ട്. വെറുമൊരു കഥയല്ല; അനുപമമായ ഒരു അതിജീവനത്തിന്റെ കഥ; രണ്ടാം ലോകമഹായുദ്ധത്തെയും അതിലേറ്റവും ഭീകരമായ അണുബോംബിനെയുമാണ് ഈ കുഞ്ഞൻ മര മുത്തശ്ശി അതിജീവിച്ചത്. 

1945 ഓഗസ്റ്റ് 6 - ന് രാവിലെ 8 മണിക്ക്, ബോൺസായ് മാസ്റ്റർ മസാരു യമാകി തന്റെ വീടിനുള്ളിൽ ഇരിക്കുകയായിരുന്നു. ശക്തമായ എന്തോ ഒന്ന് ജനൽച്ചില്ലുകളിൽ വന്നിടിക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി. അതേ സമയം കുറെ ചില്ലുകഷങ്ങൾ അദ്ദേഹത്തെ മുറിവേൽപ്പിച്ചു കൊണ്ട് മുറിക്കകത്ത് കൂടി പാഞ്ഞു പോയി. കാര്യമെന്താണെന്ന് അദ്ദേഹത്തിന് മനസിലായില്ല; "എനോല ഗേ" എന്ന് വിളിപ്പേരുള്ള യു.എസ്. ബി-29 ബോംബർ  ലോകത്തെ ആദ്യത്തെ അണുബോംബ് ഹിരോഷിമ നഗരത്തിന് മുകളിൽ ഇട്ടതിന്റെ പ്രഭാവമായിരുന്നു, ആ ബോംബ് വീണതിന്റെ ഏകദേശം രണ്ട് മൈൽ അകലെയുള്ള  യമാകി കുടുംബത്തിന്റെ ജനൽച്ചില്ലുകളെ ചിതറിത്തെറിപ്പിച്ചത്. "ലിറ്റിൽ ബോയ്" എന്ന വിളിപ്പേരുണ്ടായിരുന്ന ആ ന്യൂക്ലിയർ ഫിഷൻ ബോംബ് നഗരത്തിന്റെ 90 ശതമാനവും നശിപ്പിച്ചു, ഒരു ലക്ഷത്തിനടുത്ത് മനുഷ്യർ ആ മണിക്കൂറുകളിലും ദിവസങ്ങളിലുമായി കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് പേർ അണുവികിരണത്തിന്റെ ഫലമായി പിന്നീട് മരിക്കുകയും മൃത തുല്യരായി ജീവിക്കുകയും ചെയ്തു. പൊട്ടിത്തെറിച്ച ചില്ലുകളിൽ നിന്നുള്ള പരിക്കുകൾ ഉണ്ടായെങ്കിലും, യമാക്കിയും കുടുംബവും മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. അവരുടെ നഴ്‌സറിയുടെ ഉയരമുള്ള ചുറ്റുമതിലുകൾ അവരുടെ അമൂല്യങ്ങളായ ബോൺസായ് മരങ്ങളെയും വൻ സ്ഫോടനത്തിന്റെ ആഘാതത്തിൽ നിന്ന് രക്ഷിച്ചു. 

1976-ൽ യമാകി കുടുംബം അമേരിക്കയും ജപ്പാനും തമ്മിലുള്ള സൗഹാർദ്ദത്തിന്റെ പ്രതീകമായി യു എസ് നാഷണൽ അർബോറെറ്റത്തിന് സമ്മാനിച്ചതാണ് ഈ ബോൺസായ്. ഇന്ന് ഈ കുഞ്ഞൻ മരം നാഷണൽ അർബോറേറ്റത്തിലെ ബോൺസായ് ആൻഡ് പെൻജിംഗ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 

1976-ൽ അർബൊറേറ്റത്തിൽ എത്തിയെങ്കിലും 25 വർഷങ്ങൾക്ക് ശേഷം മാത്രമാണ് ഹിരോഷിമയുമായുള്ള ഈ പൈൻ ബോൺസായിയുടെ ബന്ധം വെളിപ്പെട്ടത്. ഒരു ജാപ്പനീസ് വിവർത്തകനി(Translator)ൽ നിന്ന് യമാക്കിയുടെ പേരക്കുട്ടികൾ അവരുടെ മുത്തച്ഛന്റെയും ഈ ബോൺസായ് വൃക്ഷത്തിന്റെ അത്ഭുതകരമായ അതിജീവനത്തിന്റെയും കഥ അറിഞ്ഞു. 2001-ൽ അവർ ഈ വൃക്ഷം കാണാനായി അർബൊറേറ്റത്തിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് ഈ വൃക്ഷത്തിന്റെ കഥ അധികൃതർ അറിയുന്നത്. പിന്നീട് , യമാക്കിയുടെ മകളായ തകാക്കോ യമാകി തത്സുസാക്കിയും തന്റെ പിതാവിന്റെ മരം കാണാനായി മ്യൂസിയം സന്ദർശിച്ചു.

തന്റെ കുടുംബത്തിലെ ആറ് തലമുറകളെങ്കിലും പരിപാലിച്ചിരുന്ന വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഈ അമൂല്യ വൃക്ഷത്തെ ശത്രുരാജ്യത്തിന് സംഭാവന ചെയ്ത യമാക്കിയുടെ പ്രവർത്തിയിലൂടെ, രണ്ടാം ലോക മഹായുദ്ധത്തെ തുടർന്നുള്ള വർഷങ്ങളിൽ രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത സൗഹാർദ്ദ പരമായ ബന്ധത്തിന്റെ പ്രതീകമാണ് ഈ വൃക്ഷം. 4 നൂറ്റാണ്ടുകൾക്ക് ശേഷവും അതിജീവനത്തിന്റെയും പ്രത്യാശയുടെയും ക്ഷമയുടെയും സഹിഷ്ണുതയുടെയും സൗഹൃദത്തിന്റെയും ജീവനുള്ള പ്രതീകമായി "ഹിബാക്കു ജുമോകു" എന്ന് വിളിക്കപ്പെടുന്ന അതി മനോഹരമായ ഈ ബോൺസായ് നിലനിൽക്കുന്നു. 

ഈ ബോൺസായ് മരത്തെപ്പറ്റി Sandra Moore എഴുതിയ കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകമാണ് "The Peace Tree from Hiroshima: The Little Bonsai with a Big Story". 1625-ൽ, ഇറ്റാരോ യമാകി എന്നയാൾ കാട്ടിൽ നിന്ന് കണ്ടെത്തി ഭംഗിയുള്ള ബോൺസായ് മരമാക്കിയതും പിന്നീട് യമാക്കി കുടുംബത്തിലെ വരും തലമുറകൾ അതിനെ പരിപാലിച്ചതും ഒടുവിൽ അതിനെ യു എസ് അർബൊറേറ്റത്തിലേക്ക് സമ്മാനിച്ചതുമെല്ലാം ആ ബോൺസായ് മരം തന്നെ ആത്മകഥ പറയുന്ന ശൈലിയിൽ എഴുതപ്പെട്ട ഒരു ചിത്രകഥാ പുസ്തകമാണിത്. ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ച പുസ്തകമാണിത്.



2012-ൽ US Post പുറത്തിറക്കിയ ബോൺസായ് സ്റ്റാമ്പുകളിൽ ഒന്നിന്റെ പേര് Black Pine എന്നാണെങ്കിലും അതിന് യമാക്കി സമ്മാനിച്ച White Pine
Bonsai യോട് രൂപസാദൃശ്യമുണ്ടായിരുന്നു