ഞാൻ വെറും പോഴൻ

Sunday, 29 September 2024

Guardians of the Frozen Frontier














High on the Siachen Glacier, a frozen land,

Where icy winds howl, fierce and unplanned.

Our brave soldiers stand, strong and bold,

Protecting our nation's heart, young and old.


This world's highest battlefield, stark and cold,

Where soldiers endure, true stories untold.

They face the biting frost, the blinding snow,

Their courage unwavering, a steady glow.


Named for the Sia Rose, a delicate flower,

This harsh terrain, a mighty power.

Yet our soldiers stand firm, with selfless might,

Guarding our borders, through day and night.


Should these brave hearts falter, danger would loom,

Shadows could lengthen, bringing national gloom.

A threat to our safety, a menacing hand,

Could swiftly advance across this treacherous land.


So let's honor their courage, their selfless plea,

These soldiers, our heroes, eternally free.

They guard our dreams, our hopes, our pride,

For their great sacrifice, we'll forever abide.

Poetic Reflections of a Crazy Soul

Monday, 23 September 2024

Ballad of a Belligerent Young Hero : Colonel Chewang Rinchen









Chewang Rinchen, a brave young man,
From Ladakh’s mountains, a fearless plan.
At seventeen, he led the fight,
For India’s honor, with all his might.

He climbed the mountains, cold and deep,
Never afraid, his courage kept.
In battles fierce, he proved his worth,
A hero born, of noble birth.

He fought the enemy, strong and bold,
Defending India, brave and bold.
His bravery shone, a guiding light,
A symbol of hope, day and night.

A hero’s tale, forever bright,
A shining example, a beacon of light.
Colonel Rinchen, a name we’ll praise,
For all his courage, in all his days.

Poetic Reflections of a Crazy Soul

Thursday, 19 September 2024

Universal God of Love









In the gentle morning light, a quiet thought takes flight,

Of a power beyond all, a truth shining bright.

Not bound by walls or rules, or any creed,

The God I seek lives in hearts that truly lead.


Beyond labels and divisions, beyond every line,

In every soul, that power divine.

Flowing in rivers, on mountain's peak,

In every breath, in warmth and light, ever unique.


Not confined by names or places, or time's swift flight,

Moving through sunlight, a beautiful sight.

A spirit that touches every land,

No boundaries to hold, no limits to command.


In children's laughter, in friendships strong,

A love that endures, all life long.

He sees through each face, near and far,

In peaceful moments, beneath every scar.


In life's busy rush and the quiet night,

A guiding presence, gentle and bright.

For every faith holds a spark of the divine,

A thread of love, forever to shine.


In acts of kindness, in hearts so pure,

The God I hold dear, forever endures.

But there's a mystery, vast and profound,

Each God, it seems, has its own ground.


For no single God rules them all,

In every faith's realm, they rise and fall.

So I stand here now, with arms open wide,

Honoring the path of every soul's guide.


The God I seek, beyond all the rest,

Is a love that unites us, in every quest.

Together we journey, hand in hand,

To honor the sacred across the land.


For God, the Almighty, freely does roam,

In every heart, calling us home. 


Poetic Reflections of a Crazy Soul

Sunday, 8 September 2024

ലോട്ടറി സമ്മാനത്തിന് മേൽ വരുന്ന Income Tax - അറിയേണ്ട ചില കാര്യങ്ങൾ


പൊതുവെ പൊതു ജനങ്ങൾക്ക് നികുതി നിയമങ്ങളെപ്പറ്റിയുള്ള പരിമിതവും വികലവുമായ അറിവുകൾ ലോട്ടറി സമ്മാനം കിട്ടുന്നവരെ ഏറെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. സമ്മാനത്തുക ബാങ്കിലെത്തിയ ശേഷം വീണ്ടും Income Tax-മായി ബന്ധപ്പെട്ട് വരുന്ന നടപടിക്രമങ്ങളും തുടർ ബാധ്യതകളുമാണ് ഈ ആശയക്കുഴപ്പത്തിന് കാരണമാകുന്നത്. ആളുകളുടെ പൊതുവെയുള്ള ഒരു ധാരണ Tax Deducted Source (TDS)-ഉം Income Tax Liability-യും ഒന്നാണ് എന്നതാണ്. മനസിലാക്കേണ്ട ഒരു കാര്യം Income Tax നിയമത്തിലെ 194B വകുപ്പനുസരിച്ച് 30% TDS പിടിക്കേണ്ടത് ലോട്ടറി വകുപ്പിന്റെ നിയമപരമായ ബാധ്യതയാണ്. ലോട്ടറി വകുപ്പ് TDS പിടിച്ച് കേന്ദ്ര സർക്കാരിലേക്ക് അടച്ചതിന്റെ തെളിവായി TDS സർട്ടിഫിക്കറ്റ് സമ്മാനമടിച്ചയാൾക്ക് കൊടുക്കുന്നതോടെ അവരുടെ ബാധ്യത അവസാനിക്കുന്നു. സമ്മാനത്തുകയിൽ നിന്ന് TDS പിടിച്ചു എന്നത് കൊണ്ട് സമ്മാനം കിട്ടിയ ആളുടെ Income Tax ബാധ്യത ഒരു കഴഞ്ചു പോലും കുറയുന്നില്ല. ലോട്ടറി അടിച്ചയാളുടെ ബാധ്യത, കൃത്യമായി  Income Tax Return (ITR) കൂടി ഫയൽ ചെയ്യുക എന്നതാണ്. 

ടിക്കറ്റിൽ വാഗ്ദാനം ചെയ്ത സമ്മാനത്തുകയിൽ നിന്ന് ഏജന്റ്സ് കമ്മീഷൻ കഴിച്ചുള്ള തുകയാണ് ടാക്സ് അടക്കേണ്ട വരുമാനമായി സമ്മാനിതന്റെ കണക്കിൽ വരുന്നത്. ഞാൻ മനസിലാക്കുന്നതനുസരിച്ച് വിവിധ ബമ്പർ ടിക്കറ്റുകൾക്കും 50-50 ടിക്കറ്റുകൾക്കും 10%-ഉം  അതല്ലാത്ത ടിക്കറ്റുകൾക്ക് 12%-ഉം ആണ് ഏജന്റ്സ് കമ്മീഷൻ. അപ്രകാരം, ഏജന്റ്സ് കമ്മീഷൻ കിഴിച്ചിട്ട് കിട്ടേണ്ട സമ്മാനത്തുകയിൽ നിന്ന് 30% TDS, ലോട്ടറി വകുപ്പ് പിടിച്ചു വയ്ക്കും. അതവർ Income Tax Department ലേക്ക് അടച്ച ശേഷം സമ്മാനിതന് TDS സർട്ടിഫിക്കറ്റ് നൽകും. ഏജന്റ്സ് കമ്മീഷൻ കിഴിച്ചിട്ട് കിട്ടേണ്ട സമ്മാനത്തുകയിൽ നിന്ന് TDS കിഴിച്ചുള്ള തുക സമ്മാനിതന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. 

ശമ്പളം, വാടക, പലിശ തുടങ്ങിയ സാധാരണ വരുമാനങ്ങളിൽ നിന്ന് വിഭിന്നമായി ലോട്ടറി സമ്മാനത്തിന്റെ മുഴുവൻ തുകയിന്മേലും 30% Income Tax-ഉം, സമ്മാനത്തുക 50 ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ Income Tax തുകയുടെ മേൽ സർചാർജ്ജും, Income Tax-ഉം Sur Charge-ഉം ചേർന്ന തുകക്ക് മുകളിൽ 4% സെസ്സും അടക്കേണ്ടതായിട്ടുണ്ട്. കൂടാതെ, സമ്മാനം കിട്ടിയ അന്ന് മുതൽ ബാങ്കിലോ മറ്റ് നിക്ഷേപങ്ങളിലോ സൂക്ഷിച്ചിരിക്കുന്ന തുകയിൽ നിന്ന് ലഭിക്കുന്ന വരുമാനവും ലോട്ടറി കിട്ടിയതിന് പുറമെ ആ വ്യക്തിക്കുണ്ടായിരുന്ന വരുമാനവും Income Tax-ന് വിധേയമാണ്. അത് മാത്രമല്ല, സമ്മാനം കിട്ടിയ തീയ്യതിയുടെ അടിസ്ഥാനത്തിൽ Advance Tax അടക്കാനുള്ള ബാധ്യതയും കൂടി ഉണ്ട്. കൃത്യമായ നിരക്കിൽ Advance Tax അടച്ചില്ലെങ്കിൽ പിഴപ്പലിശ കൂടി അടക്കേണ്ടതായി വരും. ഇതെല്ലം അടച്ചിട്ട് വേണം ITR ഫയൽ ചെയ്യാൻ. ഈ വിധ പല ഹെഡുകളിൽ വരുന്ന ബാധ്യതയാണ് ലോട്ടറി സമ്മാനിതൻ Additional Tax ആയി അടക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുന്നത്. ഇതെല്ലം കൃത്യമായി ചെയ്തില്ലെങ്കിൽ ഭാവിയിൽ Income Tax Department-ൽ നിന്ന് നോട്ടീസുകളും Tax Demand-ഉം ഒക്കെ വരും എന്നത് ഏറെക്കുറെ ഉറപ്പാണ്

ബമ്പർ അല്ലാത്ത നറുക്കെടുപ്പിൽ ഒരു കോടി രൂപ സമ്മാനം ലഭിക്കുന്ന ഒരാളുടെ ഉദാഹരണം പരിശോധിക്കാം. ഇയാൾക്ക് ഏജന്റ്സ് കമ്മീഷൻ കിഴിച്ചിട്ട് കിട്ടേണ്ട സമ്മാനത്തുക 88 ലക്ഷം രൂപയാണ്. അതിൽ നിന്ന് 30% TDS (Rs 26.40 ലക്ഷം) കിഴിച്ചുള്ള Rs 61.60 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ വരുന്നത്. Income Tax നിയമമനുസരിച്ച് ഇവിടം കൊണ്ട് അദ്ദേഹത്തിന്റെ ബാധ്യത തീരുന്നില്ല; അദ്ദേഹം ഈ ലോട്ടറി സമ്മാനം Income ആയി കാണിച്ച്, Income Tax Return (ITR) കൂടി ഫയൽ ചെയ്യണം. മറ്റ് വരുമാനങ്ങൾ ഒന്നും ഇല്ലാത്ത ആളാണെന്നും ലോട്ടറി സമ്മാനത്തിൽ നിന്ന് മറ്റൊരു വരുമാനവും അദ്ദേഹത്തിന് കിട്ടിയില്ല എന്നും സങ്കല്പിച്ചാൽ അദ്ദേഹത്തിന്റെ Income Tax ബാധ്യത ഏറെക്കുറെ താഴെ പറയുന്ന രീതിയിൽ ആയിരിക്കും. സമ്മാനത്തിന്റെ മുഴുവൻ തുകയിന്മേലും 30% Income Tax (Rs 26.40 Lakhs)-ഉം സമ്മാനത്തുക 50 ലക്ഷത്തിൽ കൂടുതലും ഒരു കോടിയിൽ താഴെയും ആയത് കൊണ്ട് Income Tax തുകയുടെ മേൽ 10% Surcharge (Rs 2.64 Lakhs)-ഉം ,Income Tax ഉം സർചാർജ്ജും ചേർന്ന തുകക്ക് മുകളിൽ 4% Cess (Rs 1.16 Lakhs)-ഉം ചേർത്ത് Rs 30,20,160/- അടക്കേണ്ടതായിട്ടുണ്ട്. അതായത് TDS തുകയേക്കാൾ ഏതാണ്ട് Rs 3.81 Lakhs കൂടുതൽ ആണിത്. കൂടാതെ, സമ്മാനം കിട്ടിയ തീയ്യതിയുടെ അടിസ്ഥാനത്തിൽ Advance Tax അടക്കാനുള്ള ബാധ്യതയും കൂടി ഉണ്ട്. അത് കൂടി കണക്കാക്കിയാൽ 4 ലക്ഷത്തിന് മുകളിൽ Additional Tax അടച്ചിട്ട് വേണം അദ്ദേഹം ITR ഫയൽ ചെയ്യാൻ. ലോട്ടറി സമ്മാനം കൂടാതെ അദ്ദേഹത്തിന് മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അതിന്റെ Income Tax കൂടി അദ്ദേഹം അടക്കേണ്ടി വരും. തുടർ വർഷങ്ങളിൽ സമ്മാനത്തുക Invest ചെയ്തതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് മാത്രം Income Tax നൽകിയാൽ മതിയാകും.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഇപ്പറഞ്ഞതൊന്നും കോടികൾ സമ്മാനം കിട്ടുന്നവർ മാത്രം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അല്ല; കേവലം 10,000 രൂപക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്ന എല്ലാവർക്കും ബാധകമായ കാര്യമാണ്. കാരണം, ഇന്ത്യയിൽ ലോട്ടറി സമ്മാനത്തുകയിൽ നിന്ന് 10,000 രൂപ വരെ ഉള്ള സമ്മാനത്തുകക്കെ Income Tax ഇളവ് ലഭിക്കുന്നുന്നുള്ളൂ. തീരെ ചെറുതല്ലാത്ത തുക ലോട്ടറി സമ്മാനമായി ലഭിക്കുന്നവർ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെയോ മറ്റ്‌ നികുതി വിദഗ്ദ്ധരുടെയോ ഉപദേശം തേടുന്നത് നന്നായിരിക്കും.

വൽക്കഷ്ണം : സമ്മാനം തുകയായി അല്ലാതെ ഫ്ലാറ്റ്, കാർ, മൊബൈൽ ഫോൺ, ഗൃഹോപകരണങ്ങൾ ഒക്കെ ആയി ലഭിക്കുമ്പോഴും സമ്മാനമായി ലഭിക്കുന്ന സാധനത്തിന്റെ വിലയുടെ 30% TDS ആയി അടക്കാൻ ഒരു ഇന്ത്യൻ പൗരന് ബാധ്യത ഉണ്ട്. TDS പിടിക്കുന്നത് കൊണ്ട് തന്നെ ഇക്കാര്യം കാണിച്ച് Income Tax Return ഫയൽ ചെയ്യാനും ഇത്തരം സമ്മാനങ്ങൾ ലഭിക്കുന്നവർക്ക് ബാധ്യതയുണ്ട്.


Friday, 16 August 2024

ഉർവ്വശി : മലയാളത്തിന്റെ ഒരേയൊരു ഓൾ റൗണ്ടർ സൂപ്പർ ആക്ട്രസ്


മികച്ച നടിക്കുള്ള 2024-ലെ സംസ്ഥാന പുരസ്‌കാരം ഉർവ്വശി കരസ്ഥമാക്കിയിരുന്നു. ഉള്ളൊഴുക്ക് കണ്ട അന്ന് തന്നെ എഴുതിയ ഒരു കുറിപ്പിൽ ഈ പുരസ്‌കാര സാധ്യത ഞാൻ പറഞ്ഞിരുന്നു. മുൻ വർഷങ്ങളിൽ അഞ്ചു തവണയാണ് ഉർവ്വശി ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്. ആറാമതും ഇത് നേടിയതോടെ സംസ്ഥാന പുരസ്കാരത്തിന്റെ എണ്ണത്തിൽ മോഹൻലാലിലും മമ്മൂട്ടിക്കും ഒപ്പം ഉർവ്വശിയും എത്തിയിരിക്കുകയാണ്. 

മലയാളത്തിന്റെ ലേഡി സൂപ്പർ ആക്ട്രസ് ആരാണ് എന്ന് ചോദിച്ചാൽ എനിക്ക് ഒരൊറ്റ ഉത്തരമേ ഉളളൂ; അത് ഉർവ്വശി എന്ന പേരിൽ അഭിനയിക്കുന്ന കവിത രഞ്ജിനി ആണ്. ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന മറ്റ് പലരുമുണ്ടാകാം

ഗൗരവം, ഹാസ്യം, ദുഃഖം.... ഏതുമായിക്കോട്ടെ ഉർവ്വശി അത് കൃത്യമായി അഭിനയിച്ച് ഫലിപ്പിച്ചിരിക്കും. നായിക, വില്ലൻ, സഹ നടി... ഏത് റോളും അവരുടെ കയ്യിൽ ഭദ്രമായിരുന്നു. അത് കൊണ്ട് തന്നെ മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് കൂടി വിശേഷിപ്പിക്കാവുന്ന അഭിനേത്രിയാണവർ. അയത്നലളിതമായ അഭിനയപാടവം കൈമുതലാക്കിയ, പകരം വെക്കാനില്ലാത്ത പ്രതിഭ എന്ന് പറഞ്ഞാൽ അത് തീരെ കൂടുതലാവില്ല. പ്രേക്ഷകനെ ബോറടിപ്പിക്കാതെ, സ്‌ക്രീനിൽ നിറഞ്ഞു നിൽക്കാനുള്ള അവരുടെ കഴിവ് അതിശയിപ്പിക്കുന്നതാണ്. പല അഭിനേതാക്കൾ ഉള്ള സീനുകളിൽ ഉർവ്വശിയുടെ അഭിനയം നോക്കിയാൽ അവരുടെ പ്രതിഭ നമുക്ക് മനസിലാകും. വിരൽ കൊണ്ട് പോലും അഭിനയിക്കുന്ന പ്രതിഭ എന്ന് മോഹൻലാലിനെ വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ആ വിശേഷണത്തിന് എന്ത് കൊണ്ടും യോഗ്യയാണ് ഉർവ്വശി. അവരുടെ ചുണ്ടിന്റെയും കണ്ണിന്റെയും വിരലിന്റെ ചെറു ചലനങ്ങൾ, ഒരു തലയാട്ടൽ ഇതൊക്കെ മതിയാകും വലിയ കാര്യങ്ങൾ പോലും പ്രേക്ഷകനു മനസ്സിലാക്കിക്കൊടുക്കാൻ. ഹാസ്യരസപ്രധാനമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉര്‍വ്വശിയോളം കയ്യടക്കം മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ വേറൊരു നടിക്കുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഒരു പക്ഷെ, ഹാസ്യം കൈകാര്യം ചെയ്യാനുള്ള ആ കഴിവ് തന്നെയായിരിക്കും മറ്റു നായികാ നടിമാരിൽ നിന്നും ഉര്‍വ്വശിയെ വേറിട്ട് നിർത്തുന്നത്. 

കലാ സാഹിത്യ പാരമ്പര്യത്താൽ സമ്പന്നമായ കുടുംബത്തിൽ നിന്നാണ് ഉർവ്വശി വരുന്നത്. ജനപ്രിയരായ നാടക അഭിനേതാക്കൾ ആയിരുന്ന ചവറ വി. പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് ഉർവ്വശി. പ്രശസ്ത മലയാള എഴുത്തുകാരൻ ശൂരനാട് കുഞ്ഞൻ പിള്ളയുടെ കൊച്ചു മകളാണ് ഉർവ്വശി.  സഹോദരിമാരായിരുന്ന കൽപ്പനയും കലാരഞ്ജിനിയും മികച്ച അഭിനേത്രികൾ ആയിരുന്നല്ലോ. ഇവരെക്കൂടാതെ പ്രിൻസ്, കമൽ റോയ് എന്നീ സഹോദരന്മാരും ഉർവ്വശിക്കുണ്ട്. അവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  

എട്ടാം വയസ്സിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഉർവ്വശി ആദ്യമായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 13-ാം വയസ്സിലായിരുന്നു. 'മുന്താണൈ മുടിച്ച്' സിനിമയിലെ പരിമളം തമിഴ് സിനിമ ലോകത്തിന് ഒരു വിസ്മ യക്കാഴ്ചയായിരുന്നു. 

ഒരു വിധം​ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും തന്റെ പ്രതിഭ തെളിയിച്ച ഉര്‍വ്വശി അവതരിപ്പിച്ചതിൽ കൂടുതലും അപാരമായ റേഞ്ചുള്ള കഥാപാത്രങ്ങളാണ്.  1989-91 കാലഘട്ടത്തിൽ തുടർച്ചയായി അവാർഡ് കിട്ടിയ മഴവിൽക്കാവടി, വർത്തമാനകാലം, തലയണമന്ത്രം, കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം എന്നീ ചിത്രങ്ങളിലെയും പിന്നീട് അവാർഡ് കിട്ടിയ 'കഴക'ത്തിലെയും 'മധുചന്ദ്രലേഖ'യിലെയും കഥാപാത്രങ്ങളെ ഒന്ന് നോക്കിയാൽ മതി അവരുടെ "വെർസറ്റാലിറ്റി' അറിയാൻ. ഇതൊക്കെ കൂടാതെ 'യോദ്ധ'യിലെ ദമയന്തി, 'മൈ ഡിയർ മുത്തച്ഛ'നിലെ ക്ലാര, 'മിഥുന'ത്തിലെ സുലോചന, 'പൊൻമുട്ടയിടുന്ന താറാവി'ലെ സ്നേഹലത, 'ലാൽസലാ'മിലെ അന്നക്കുട്ടി, 'ഭാര്യ'യിലെ ശൈലജ, 'സ്ത്രീധന'ത്തിലെ വിദ്യ, 'കളിപ്പാട്ട'ത്തിലെ സരോജം,
'സ്ഫടിക'ത്തിലെ തുളസി, 'നാരായ'ത്തിലെ ഗായത്രി, 'മാളൂട്ടി'യിലെ രാജി, 'അഹ'ത്തിലെ രഞ്ജിനി...എന്ന് വേണ്ട എണ്ണിയാലൊടുങ്ങാത്ത ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാൻ ഉർവ്വശിയെയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലുമാകുമോ !?​ 

മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 700-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഉർവ്വശി. മികച്ച നടിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരത്തിൽ ഒരു ഹാട്രിക്ക് ഉണ്ടെങ്കിൽ അത് ഉർവ്വശിക്ക് മാത്രമാണ്. 1989, 1990, 1991 എന്നീ വർഷങ്ങളിലായിരുന്നു തുടർച്ചയായ ആ അവാർഡ് നേട്ടം. ഏറ്റവുമധികം പ്രാവശ്യം സ്റ്റേറ്റ് അവാർഡ് കിട്ടിയതും ഉർവശിക്ക് തന്നെയാണ്. 1995 ലും 2006 ലുമായിരുന്നു ആ നേട്ടങ്ങൾ. ഇത് കൂടാതെ ഒട്ടേറെ പുരസ്‌കാരങ്ങൾ അവർ നേടിയിട്ടുണ്ട്. 

അഭിനയത്തിന് പുറമെ സിനിമയിൽ കഥ, പാട്ട്, ഡബ്ബിങ്, നിർമ്മാണം എന്നീ മേഖലകളിലും ഉർവ്വശി ഒരു കൈ നോക്കിയിട്ടുണ്ട്. എണ്ണമറ്റ ടെലിവിഷൻ പരിപാടികളിൽ അവതാരകയായും വിധികർത്താവായും ഉർവ്വശി ശ്രദ്ധ നേടിയിട്ടുണ്ട്.

സിനിമയിൽ വന്നതിന് ശേഷം പല ഘട്ടങ്ങളിലും അഭിനയ രംഗത്ത് നിന്ന് പിന്മാറുകയും പിന്നീട് വീണ്ടും വന്ന് മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്ത അധികം നടിമാർ നമുക്കില്ല എന്ന് തന്നെ പറയേണ്ടി വരും. കാമറയ്ക്ക് മുന്നിലും സ്ക്രീനിലും അഭിനയത്തിനപ്പുറം 'വെർസറ്റാലിറ്റി' നിറഞ്ഞ കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ച ആ ബ്രില്യൻസ് തന്നെയാണ് ഉർവ്വശിയെ എന്നും എപ്പോഴും പ്രേക്ഷക മനസുകളിൽ പ്രിയതാരമാക്കി നിർത്തുന്നത്. കുറേക്കാലത്തിന് ശേഷമുള്ള റീ എൻട്രിയിൽ "ഉള്ളൊഴുക്കി"ലെ ഉർവ്വശിയുടെ പ്രകടനം ഇനിയും അവരിൽ നിന്ന് വരാനിരിക്കുന്ന ഗംഭീര പ്രകടനങ്ങളുടെ ആരംഭമാണെന്ന് ഞാൻ കരുതുന്നു. 



Thursday, 15 August 2024

The Flame That Freed Us: Khadi, Courage, and the Flag









We were not born in chains and pain,
But many died to break that chain.
They walked in fire, they lived in fear,
To make our tomorrow bright and clear.

They came from far, they ruled with might,
And took away our land and light.
But hearts of gold and spirits high
Refused to bend, refused to die.

They wore no gold, they ate no feast,
Their clothes were simple, hopes the least.
They spun Khadi, they lit the flame,
With love for Bharat, they played the game.

A soldier’s cry, a farmer’s pain,
A mother’s tear in silent rain.
From village lane to city wall,
Our people rose, one and all.

No guns they had, no sword to fight,
But hearts of steel and endless might.
They spoke with truth, they broke the rule,
And walked with Gandhi, calm and cool.

They marched with truth, with heads held high,
With spinning wheels and battle cries.
They broke the chains with words and song,
They showed the weak could still be strong.

They faced the jail, they bore the rod,
But never bowed to foreign god.
From Dandi march to Delhi gate,
They fought with strength, they challenged fate.

In Jallianwala’s silent ground,
The blood of brave still speaks, still sounds.
In Dandi's salt and Sabarmati's stream,
Lies the soul of Gandhi’s dream.

The wagon’s breathless, deadly ride,
The cries that Quit India supplied—
Each step they took, each law they broke,
Lit fires that never choked.

Bapu, Bose and Bhagat Singh true,
Lived for us—and died for too.
Each drop they gave, each breath they lost,
Gave us this freedom—but at what cost?

They lost their homes, their peace, their years,
Yet never bowed to doubt or fears.
And when the midnight hour was near,
Our flag rose high with pride and tear.

So when you walk with head held high,
And see our Tiranga in the sky,
Remember them—those brave and pure,
Whose love for India will always endure.

Let’s not forget, let’s always care,
Let’s live with pride, and always dare—
To keep her safe, to keep her strong,
To sing for her this lifelong song
.

Poetic Reflections of a Crazy Soul

Monday, 15 July 2024

99-ലെ വെള്ളപ്പൊക്കത്തിന്റെ ഓർമ്മകൾക്കിന്ന് 100 വയസ്സ്

കേരളത്തിൽ 1924 ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവർഷം 1099-ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കത്തിൽ മരിച്ചവർ എത്രയെന്നു കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അക്കാലത്ത് ഉണ്ടായിരുന്നില്ല. അന്നത്തെ പത്രവാർത്തകളും മറ്റു രേഖകളും പ്രളയത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് തരുന്നു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി. തപാൽ സംവിധാനങ്ങൾ നിലച്ചു. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939, 1961, 2018 എന്നീ വർഷങ്ങളിലും കനത്ത വെള്ളപ്പൊക്കങ്ങൾ കേരളത്തിലുണ്ടായി.

(വിവരണം കടപ്പാട് : വിക്കിപീഡിയ)

ചിത്രങ്ങൾ : 1. അക്കാലത്തെ പല ദിവസങ്ങളിലെ പത്രവാർത്തകൾ ചേർത്ത് മനോരമ പിന്നീട് പ്രസിദ്ധീകരിച്ച കമ്പയിൽഡ് സപ്ളിമെന്റ്


2. പ്രളയത്തിന്റെ ഓർമ്മ മനസ്സിൽ സൂക്ഷിച്ചിരുന്ന പെരിയസ്വാമി
 













3. പ്രളയത്തിന്റെ സ്മാരകമായി വർഷം രേഖപ്പെടുത്തിയ കല്ല്