ഞാൻ വെറും പോഴൻ

Monday, 5 April 2021

എന്ത് ചെയ്യാനാ; ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ...!!!

(ഇത് പഴയൊരു പോസ്റ്റാണ്; ഇപ്പോൾ നടന്ന ചില സംഭവങ്ങൾ കൂടി ചേർത്ത് അപ്ഡേറ്റ് ചെയ്തതാണ്)

ആലപ്പുഴ MP എ. എം ആരിഫ്, ആലപ്പുഴ ജില്ല പഞ്ചായത്ത് മുന്‍ അംഗവും കായംകുളത്തെ  യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അരിത ബാബുവിനെ തൊഴിലിന്റെ അടിസ്ഥാനത്തിൽ അധിക്ഷേപിച്ചതിന്റെ പേരിൽ പ്രതിഷേധം നേരിടുകയാണ്. അരിത ബാബു വലിയ സാമ്പത്തികശേഷിയില്ലാത്ത ഒരു ക്ഷീര കര്‍ഷകയാണ്; അക്കാര്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ പ്രിയങ്ക ഗാന്ധി അരിതയുടെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിയിരുന്നു; ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു "തിരഞ്ഞെടുപ്പില്‍ പ്രാരാബ്ധമാണ് അരിത ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല; കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്" എന്നുമൊക്കെയുയുള്ള ആരിഫിന്റെ പരാമർശമെന്ന് വിമർശനമുയർന്നു കഴിഞ്ഞു.

"ഒരു ചെത്തുകാരന്റെ മകനല്ലേ മുഖ്യമന്ത്രി; പിന്നെങ്ങനെ ഇങ്ങനെ ഒക്കെ ആവാതിരിക്കും !!??" എന്ന അർത്ഥം ദ്യോതിപ്പിക്കുന്ന ഒട്ടേറെ പ്രയോഗങ്ങൾ പലരും സ്വകാര്യ സംഭാഷണങ്ങളിൽ പറയുന്നത് പല വട്ടം കേട്ടിട്ടുണ്ട്. അതിൽ ചില ഇടതുപക്ഷക്കാർ പോലുമുണ്ടെന്നത് അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. പിന്നെയീ സ്വകാര്യപ്രയോഗങ്ങൾ പലരും സോഷ്യൽ മീഡിയ വാളുകളിൽ നിർലജ്ജം പോസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. കോവിഡ് ലോക്ക്ഡൌൺ കാലത്ത് "ഞങ്ങളുടെ നേതാവിന്റെ പാരമ്പര്യം ചെത്തുകാരന്റെ അല്ല; സ്വാതന്ത്ര്യ സമര സേനാനിയുടേതാണ്" എന്ന മട്ടിലുള്ള ഒരു പോസ്റ്റർ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ സൈബർ വിങ്ങിന്റെ പോസ്റ്റർ ആയി സോഷ്യൽ മീഡിയ വാളുകളിൽ വന്നത് ഓർക്കുന്നു; എന്നാൽ അതിന് ഔദ്യോഗിക അംഗീകാരമില്ലെന്ന് പറഞ്ഞു ആ സംഘടന വിവാദങ്ങളിൽ നിന്ന് തല ഊരിയെടുത്തെങ്കിലും സൈബർ പോരാളികൾ സ്വന്തം നിലക്കത് അത് ആവോളം പ്രചരിപ്പിച്ച് സുഖം കണ്ടെത്തിയിരുന്നു. ഒടുക്കം കെപിസിസി വർക്കിങ്‌‌ പ്രസിഡന്റ്‌ കെ സുധാകരനാണ് കുലത്തൊഴിലിന്റെ പേര് പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ,
ചെത്തുകാരന്റെ കുടുംബം’ എന്ന്‌ പറഞ്ഞാണ്‌ പ്രസംഗത്തിനിടെ കെ സുധാകരൻ മുഖ്യമന്ത്രിക്കു ‌നേരെ തിരിഞ്ഞത്‌. ‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നു വന്ന മുഖ്യമന്ത്രിക്ക്‌ സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക്‌ അഭിമാനമാണോ അത്‌ എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുർവിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെ സുധാകരൻ ആവർത്തിച്ച് ചോദിക്കുമ്പോൾ കയ്യടിക്കുന്ന അണികളുടെ ചിന്താനിലവാരം സമ്മതിച്ചു കൊടുക്കണം. എതിര്‍ക്കപ്പെടുന്നത് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നയങ്ങളോ മാത്രമായിരുന്നെങ്കിൽ ആ എതിര്‍പ്പിനെ രാഷ്ട്രീയമായി മാത്രം കാണാനാകുമായിരുന്നു; പക്ഷെ അതിനൊരു "ഗുമ്മ്" കിട്ടാൻ കള്ള് ചെത്തെന്ന തൊഴിലിൽ ഏർപ്പെട്ടവർ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് വരുന്നത് എന്തോ അസ്വാഭാവികമായ കാര്യമാണെന്നും അതിന് അഹിതമായതെന്തൊക്കെയോ ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞ് വക്കുമ്പോൾ ആ തൊഴിലെടുത്ത് ജീവിക്കുന്നവരുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്. 

ഇടുക്കി മുൻ MP ജോയ്‌സ് ജോർജിൻ്റെ സ്‌ത്രീവിരുദ്ധവും വ്യക്തിഹത്യാപരവവുമായ വിവാദ പ്രസ്‌താവന ഇപ്പോഴും കേരളം ചർച്ച ചെയ്ത് നിർത്തിയിട്ടില്ല. "പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ രാഹുൽ പോകാറുള്ളൂ. വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്. എൻ്റെ പൊന്ന് മക്കളെ പെണ്ണൊന്നും കെട്ടിയിട്ടില്ലാത്ത രാഹുലിൻ്റെ മുന്നിൽ വളയാനും കുനിയാനും ഒന്നും പോയേക്കല്ല്. ഇതൊക്കെയാണ് അദ്ദേഹത്തിൻ്റെ പരിപാടി. ഇതൊക്കെയായിട്ടാണ് ഇപ്പോൾ നടപ്പ്” – ഇത്തരത്തിലുള്ള വഷളൻ കവലപ്രസംഗത്തിന് നിറഞ്ഞ ചിരിയോടെ കയ്യടിച്ചവരിൽ സംസ്ഥാനത്തെ ഒരു മന്ത്രിയടക്കം പല തട്ടിലുള്ള ജനപ്രതിനിധികളും നേതാക്കളുമൊക്കെ ഉണ്ടായിരുന്നു. 

"ഓട്ടോക്കാരന്റെ മകനൊക്കെയാണ് IT കമ്പനി തുടങ്ങിയിരിക്കുന്നത്; മറ്റൊരാൾ ലോഡ്ജ് നടത്തിപ്പുകാരൻ" ഏതാനും മാസങ്ങൾക്ക് മുൻപ് കോൺഗ്രസ് നേതാവ് വി ഡി  സതീശൻ ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കുകളാണിത്. ഡോക്ടറുടെ മകൻ ഡോക്ടറും വക്കീലിന്റെ മകൻ വക്കീലും രാഷ്ട്രീയക്കാരന്റെ മകൻ രാഷ്ട്രീയക്കാരനും.... അങ്ങനെയൊക്കെയേ ആകാവൂ എന്നാണോ ഇവരൊക്കെ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ. ഓട്ടോക്കാരന്റെ മകനും ലോഡ്ജ് നടത്തിപ്പുകാരനും ഐടി സ്റ്റാർട്ട് ആപ്പ് കമ്പനി തുടങ്ങുന്നത് പോലും അംഗീകരിക്കാൻ കഴിയാത്ത അതേ മനോഭാവം തന്നെയാണ് ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രി ആകുന്നതിൽ തോന്നുന്ന വല്ലായ്മ. ആരോഗ്യമന്ത്രി കെ കെ ശൈലജയെ തുന്നല്‍ ടീച്ചറെന്നും ഫിഷറീസ്-കയര്‍ വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അണ്ടിക്കുഞ്ഞമ്മയെന്നും വിളിച്ച് അധിക്ഷേപിക്കുന്നതിലും തൊഴിലിലെ ഉച്ഛനീചത്വബോധം തന്നെയാണ് പ്രകടമാകുന്നത്. 

ഇക്കാര്യത്തിൽ ഇടതുപക്ഷത്തും ആരോപിതർ ധാരാളമുണ്ട്.  ആലപ്പുഴയിലെ സിപിഎം വിട്ട് സിപിഐയിൽ ചേർന്ന ടി ജെ ആഞ്ചലോസിനെ “മീൻ പെറുക്കി നടന്നവൻ” എന്ന് വിളിച്ചത് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനായിരുന്നു. കോൺഗ്രസിൽ നിന്നുള്ള മന്ത്രിയും എം എൽ എ യുമായിരുന്ന എം എ കുട്ടപ്പനെ “ഹരിജൻ കുട്ടപ്പൻ” എന്ന് വിളിച്ചത് മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ആണ്. ആ കേസ് സുപ്രീം കോടതി വരെ പോയതുമാണ്. ഇ എം എസ്‌ നമ്പൂരിപ്പാടിന്റെ മകൻ ശ്രീധരൻ സഖാവ് ഗൗരിയമ്മയെ “ഗൗരി ചോത്തി” എന്ന് വിളിച്ചധിക്ഷേപിച്ചെന്നും ഗൗരിയമ്മ കരഞ്ഞു എന്നും വായിച്ചിട്ടുണ്ട്. 'ആ പന്നപ്പുലയന്‍' എന്ന് എംഎല്‍എയും സിപിഐ
നേതാവുമായ ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ല അസി.സെക്രട്ടറി മനോജ് ചരളേല്‍ വിളിച്ചതിന് പാർട്ടി നടപടി നേരിട്ടത് ഒരുപാട് പഴയ കഥയല്ല. സഹ മെമ്പർ ജാതി അധിക്ഷേപം നടത്തിയെന്ന്​ പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കൂടരഞ്ഞി പഞ്ചായത്തിലെ സി.പി.ഐ (എം) അംഗം കെ.എസ്​. അരുൺകുമാർ രാജിവെച്ച വാർത്ത വന്നത് കഴിഞ്ഞ വർഷമാണ്. പാർട്ടി ഏരിയാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് മാനസിക പീഡനവും ജാതീയ അധിക്ഷേപവും ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ചു കൊണ്ട് സി പി ഐ (എം) വിഴിഞ്ഞം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജി വച്ചത് കഴിഞ്ഞ ദിവസമാണ്.

പതിറ്റാണ്ടുകൾക്ക് മുൻപ് ഈഴവ (നാട്ടുഭാഷയിലെ ചോവോൻ) സമുദായത്തിൽ പെട്ട കെ ആർ ഗൌരിയമ്മ ഭരിക്കുന്നതും ക്രിസ്ത്യാനിയായ ടി വി തോമസിന്റെ ഭാര്യയാകുന്നതും സഹിക്കാൻ പറ്റാതെ പോയ വലത് പക്ഷക്കാർ അന്ന് വിളിച്ച മുദ്രാവാക്യമായിരുന്നു “ഗൗരിച്ചോത്തിയെ മടിയിലിരുത്തിയ റൗഡിത്തോമാ സൂക്ഷിച്ചോ”…എന്നത്. "ഗൌരിച്ചോത്തീ പെണ്ണല്ലേ പുല്ലു പറിക്കാന്‍ പോയ്ക്കൂടെ ? " എന്ന മുദ്രാവാക്യവും അവർണ്ണ വിരുദ്ധവും സ്ത്രീ വിരുദ്ധവും ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ ? "ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാടു ഭരിക്കും നമ്പൂരീ"യെന്നും "ഗൗരിച്ചോത്തീടെ കടി മാറ്റാന്‍ കാച്ചിയതാണീ മുക്കൂട്ട്" എന്നും "കെ ആർ ഗൗരി പച്ചരിക്കള്ളീ ഗൗരിച്ചോത്തീ മച്ചിപ്പെണ്ണേ മക്കടെ വേദനയറിയാമോ" എന്നും "വാടീ ഗൗരീ കയറു പിരിക്കാൻ അരിവാളെന്തിന് തോമാച്ചാ ഗൗരിച്ചോത്തിയെ ചൊറിയാനോ"എന്നുമൊക്കെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് ആവേശത്തോടും അഭിമാനത്തോടും വിളിച്ചു പറയുന്ന ആഢ്യ തറവാടി ക്രിസ്ത്യാനികളും ചെവിയിൽ പൂടയുള്ള നായന്മാരുമൊക്കെ ഞങ്ങളുടെ നാട്ടിൽ അടുത്ത കാലത്ത് വരെ ഉണ്ടായിരുന്നു.  

ജനാധിപത്യ കേരളത്തിലെ പ്രഥമ ജനകീയ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി കെ ചാത്തന്‍മാസ്റ്റര്‍ ദളിതനായിരുന്നു. പാളയില്‍ കിട്ടുന്ന കഞ്ഞിക്ക് വേണ്ടി നിലം ഉഴാനായി കന്ന് പൂട്ടലും ഞാറു നടീലും തൊഴിലാക്കിയ വിഭാഗത്തിൽ പെട്ടയാൾ. അദ്ദേഹം മന്ത്രിയായതിന്റെ കയ്പ്പ് അന്നത്തെ വലതു പക്ഷം മാറ്റിയത് താഴെ കൊടുക്കുന്ന മുദ്രാവാക്യം പറഞ്ഞാണ്. "

"പാളേക്കഞ്ഞി കുടിപ്പിക്കും,

തമ്പ്രാനെന്ന് വിളിപ്പിക്കും,

ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,

ചാക്കോ നാടു ഭരിക്കട്ടെ..."

വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പി ടി ചാക്കോയാണ് നാടു ഭരിക്കാന്‍ യോഗ്യനെന്നും ചാത്തനൊക്കെ പൂട്ടാന്‍ പോയാല്‍ മതിയെന്നുമാണ് മുദ്രാവാക്യത്തിന്റെ പൊരുൾ.

പതിറ്റാണ്ടുകൾ കഴിഞ്ഞു; ഇന്ന് ഉയർന്ന സാക്ഷരത ഉള്ളവരാണെന്നും സാംസ്കാരികമായി ഏറെ വളർന്നവരാണ് എന്നും ഊറ്റം കൊള്ളുന്നവരാണ് നമ്മൾ മലയാളികൾ. പുരോഗമന  ആശയങ്ങളും വിപ്ലവ പ്രസ്ഥാനങ്ങളും ഉഴുതു മറിച്ച് നവോത്ഥാനം വിതച്ച് വെള്ളം കോരി വളമിട്ട കേരള മണ്ണിൽ അയിത്തത്തിന്റെയും ജാതി ചിന്തയുടെയും തൊഴിലിലെ ഉച്ഛനീചത്വബോധത്തിന്റെയും വിഷച്ചെടികൾ ഇന്നും തഴച്ചു വളർന്നു നിൽക്കുന്നുവെന്നതിന്റെ ഏറ്റവും തികഞ്ഞ ഉദാഹരണങ്ങളാണ് പലപ്പോഴായി നമ്മുടെ രാഷ്ട്രീയക്കാരിൽ നിന്ന് പുറപ്പെടുന്ന ചില വാക്കുകൾ. സമൂഹത്തിന്റെ പ്രതിനിധികൾ ആണല്ലോ രാഷ്ട്രീയക്കാർ; ആ അർത്ഥത്തിൽ കേരള സമൂഹത്തിന്റെ ഭാഗമായിട്ടുള്ള ആർക്കും ഈ വിഷയത്തിൽ കാര്യമായി മേനി നടിക്കാനില്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനത്താല്‍ ജാതിയുടെയും മതത്തിന്റെയും ചെയ്യുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്ന ചിന്തകള്‍ പുറത്ത് പറയാൻ ആളുകൾക്ക് ചെറിയ ജാള്യതയൊക്കെ വന്നു എന്നല്ലാതെ സ്വത്തും അധികാരവും നഷ്ടപ്പെട്ട മേലാളൻ പോലും കീഴാളനെ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല എന്ന സത്യം അംഗീകരിക്കാതെ തരമില്ല. എന്തൊക്കെ വികസനവും പുരോഗതിയും പരിഷ്കാരവും അവകാശപ്പെട്ടാലും സാംസ്‌കാരിക കേരളം ഏറെ മുന്നോട്ട് പോയില്ല എന്ന് മാത്രമല്ല സഞ്ചരിക്കുന്നത് പിന്നോട്ടാണോയെന്ന് സംശയിക്കേണ്ടിയുമിരിക്കുന്നു. സ്ത്രീ വിരുദ്ധത, ലൈംഗികച്ചുവയുള്ള അപകീർത്തിപ്പെടുത്തൽ, ദ്വയാർത്ഥപ്രയോഗങ്ങൾ, അശ്ളീലം നിറഞ്ഞ ഒളിവാക്കുകൾ, അറപ്പുളവാക്കുന്ന വഷളത്തരങ്ങൾ...ഇവയൊക്കെ ഒഴിവാക്കി പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉള്ള വാക്കുകളിൽ രാഷ്ട്രീയം പറയാൻ എന്നാണ് നമ്മുടെ ജനപ്രതിനിധികളും നേതാക്കന്മാരും പഠിക്കുന്നത്...!!???

"അറബിക്കഥ" സിനിമയിൽ സുരാജ് വെഞ്ഞാറമൂടിന്റെ ജെയിംസ് എന്ന കഥാപാത്രം പറഞ്ഞത് പോലെ "എത്രയൊക്കെ വിനയം മുഖത്ത് വാരി തേച്ച് വെച്ചാലും ഉള്ളിൽ കിടക്കണ ഫ്രോഡുകള് ഇടക്കിക്ക് തള്ളി തള്ളി പുറത്തോട്ട് വരും"... ഇത്രയുമൊക്കെ പറഞ്ഞത് കുറഞ്ഞ വാക്കുകളിൽ ഇങ്ങനെയും പറയാം - ഹൃദയത്തിന്റെ നിറവിലാണ് അധരം മൊഴിയുന്നത്...!!!

ഏറെക്കുറെ സമാനമായ വിഷയത്തിൽ മുൻപെഴുതിയത് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ==>>>>ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ.......

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


Tuesday, 23 March 2021

തിരഞ്ഞെടുപ്പ് സർവ്വേ, എക്സിറ്റ്‌ പോള്‍.... രാഷ്ട്രീയ കൂട്ടിക്കൊടുപ്പിന്റെയും വിപണിയുടെയും ചെപ്പടി വിദ്യകൾ......

 


1935-ൽ അമേരിക്കയിൽ ജോർജ്ജ് ഗാലപ്പ് എന്ന വ്യക്തി പ്രചാരം നൽകിയ അഭിപ്രായ വോട്ടെടുപ്പ് രീതിയാണ് ഇപ്പോഴത്തെ അഭിപ്രായ സർവ്വേകളുടെ പൂർവ്വരൂപം. ഉപജ്ഞാതാവിന്റെ പേര് ചേർത്ത് ഗാലപ്പ് പോൾ എന്നാണ് അമേരിക്കയിൽ ഇത്തരം സർവ്വേകളെ വിളിച്ചിരുന്നത്. 1936 മുതൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ അപൂർവ്വം ചിലതിൽ ഒഴികെ ഗാലപ്പ് പോൾ പ്രവചനങ്ങൾ ഏറെക്കുറെ കൃത്യമായിരുന്നു. 

വോട്ടെടുപ്പിന് മുൻപ് വോട്ടർമാരെ സമീപിച്ചു ശേഖരിക്കുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഫലം പ്രവചിക്കുന്ന രീതിയെ പ്രീ പോൾ സർവ്വേ എന്നും  വോട്ടെടുപ്പ് കഴിഞ്ഞു പുറത്തിറങ്ങുന്ന വോട്ടർമാരെ (Exiting Voters) സമീപിച്ചു ചോദ്യോത്തര മാതൃകയിൽ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന രീതിയെ എക്സിറ്റ് പോൾ എന്നും വിളിച്ചു പോരുന്നു. മുൻപും ഇപ്പോഴും വിദേശ രാജ്യങ്ങളിലെ സർവ്വേകൾ സാമാന്യമായി യാഥാർത്ഥഫലത്തോട് നീതി പുലർത്തുന്നത് കാണാനാവും; ഇതിന് ചില അപവാദങ്ങൾ ഇല്ലെന്നല്ല.

1980-കളിൽ  NDTV മേധാവി Dr. പ്രണോയ് റോയിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് സമയങ്ങളിൽ നടത്തിയ അഭിപ്രായസർവ്വെകൾ ആയിരുന്നു ഇന്ത്യയിൽ ഈ ഗണത്തിൽ പെടുത്താവുന്ന ആദ്യ സംരംഭം. അന്നത്തെ ഒട്ടുമിക്ക സർവേകളും പ്രവചിച്ചത് യഥാർഥ ഫലത്തോട് ഏറെക്കുറെ വളരെ അടുത്ത് നിൽക്കുന്നത്ര കൃത്യതയോടെ ആയിരുന്നു. ഇത്രയധികം രാഷ്രീയകക്ഷികൾ അന്നുണ്ടായിരുന്നില്ല എന്നതും മാധ്യമങ്ങൾ തമ്മിൽ ഇന്നത്തെ തോതിലുള്ള കിടമത്സരങ്ങൾ അന്നുണ്ടായിരുന്നില്ല എന്നതും മറ്റു സാമൂഹ്യ സാമുദായിക ഘടകങ്ങൾ വോട്ടിങ്ങിൽ ഇത്ര സ്വാധീനം ചെലുത്തിയിരുന്നില്ല എന്നതും സർവ്വേ ഏജൻസികൾ പൊതുവെ സുതാര്യതയും സത്യസന്ധതയും പുലർത്തിയിരുന്നു എന്നതും അന്നത്തെ സർവ്വേകൾക്ക് കുറേക്കൂടി വിശ്വാസ്യത നൽകിയിരുന്നു. പിന്നീടിങ്ങോട്ട് ആധുനികവൽക്കരിക്കപ്പെട്ട അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഇന്ത്യൻ വാർത്താലോകത്തെ കൈകാര്യം ചെയ്യാൻ തുടങ്ങിയതോടെ തിരഞ്ഞെടുപ്പ് അനുബന്ധ അഭിപ്രായ സർവ്വേകൾ ഒരു പ്രധാനമത്സരമേഖല പോലെയായി. ഒരു തിരഞ്ഞെടുപ്പ് അന്തരീക്ഷം രൂപപ്പെട്ടാലുടനെ പ്രീ പോൾ സർവേകളും എക്സിറ്റ് പോളുകളും ഒഴിവാക്കാനാവാത്ത ആചാരം പോലെയായി. ആദ്യകാല തിരഞ്ഞെടുപ്പ് അഭിപ്രായസർവ്വെകൾ ഏറെക്കുറെ കൃത്യതയോടെ ഫലപ്രവചനം നടത്തിയത് കൊണ്ട് പൊതുജനം ഇത്തരം ഫലപ്രവചനങ്ങളെ ഗൗരവപൂർവ്വം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.

നാളിതു വരെ അഭിപ്രായവോട്ടെടുപ്പുകളെ ആധാരമാക്കി നടത്തിയ തിരഞ്ഞെടുപ്പ് ഫലപ്രവചനങ്ങൾ മൊത്തത്തിൽ പരിശോധിച്ചാൽ സ്വാഭാവികമായും ചില പ്രവചനങ്ങൾ ശരിയായതായും ചിലത് കുറച്ചൊക്കെ ശരിയായതായും മറ്റുള്ളവ പൂർണ്ണ പരാജയമായതായും കാണാം. പ്രയോഗതലത്തിൽ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളല്ല തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ബുദ്ധിയുറച്ച ഏതൊരാൾക്കും അറിവുള്ളതാണ്. ആ ബോധ്യത്തിൽ നിന്ന് നോക്കുമ്പോൾ ഇത്തരം തിരഞ്ഞെടുപ്പ് ഫലപ്രവചനങ്ങൾ കൊണ്ട് ആർക്കാണ് നേട്ടം !!!????

ഒന്നാമതായി തിരഞ്ഞെടുപ്പ് ചൂടിൽ ആയിരിക്കുന്ന രാഷ്ട്രീയ തല്പരരായ ജനങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ മാധ്യമങ്ങൾക്ക് സാധിക്കും; ഈ ആകാംക്ഷ അഭിപ്രായവോട്ടെടുപ്പ് മുതൽ തിരഞ്ഞെടുപ്പ് ഫലം വരെ മാധ്യമങ്ങളെ ശ്രദ്ധിക്കാൻ ജനങ്ങളെ നിർബന്ധിതരാകും. ഈ കാലമത്രയും കൂടുതലായി കിട്ടുന്ന വ്യൂവർഷിപ്പ് മീഡിയകളുടെ വരുമാനത്തെ ഗുണപരമായി വർധിപ്പിക്കും. 

അടുത്തത്; ഒരു പ്രത്യേകകക്ഷിയോ മുന്നണിയോ ഭരണത്തിൽ വരുമെന്നോ ഒരു അസ്ഥിരഭരണ സാധ്യതയുണ്ടെന്നോ ഉള്ള സാങ്കൽപ്പിക മാനസികാവസ്ഥ ഇതിനുണ്ടാക്കാൻ കഴിയും. അതിലൂടെ ബന്ധപ്പെട്ട കക്ഷികൾക്ക് സുരക്ഷിതവും പ്രയോജനപ്രദവുമായ പൊസിഷൻ എടുക്കാൻ സാഹചര്യമുണ്ടാകുന്നു.

മൂന്നാമതായി അഭിപ്രായസർവ്വേകളിലെ ഊഹക്കണക്കിനനുസരിച്ച് ചാഞ്ചാടുന്ന വിവിധ വിപണികളിൽ കളിക്കുന്നവർക്ക് നേട്ടമുണ്ടാക്കാം.

നാലാമത്തെ കൂട്ടർ മാധ്യമങ്ങൾക്ക് വേണ്ടി ഇത്തരം സർവ്വേ നടത്തിക്കൊടുക്കുന്ന കൺസൾട്ടിങ് ഏജൻസികൾ ആണ്. 

ബെറ്റിങ്/ഗാംബ്ലിങ് മേഖലയിലെ കളിക്കാർക്ക് ഈ വിവരങ്ങൾ ചൂതാട്ടത്തിന് ഉപയോഗപ്പെടുത്താം.

ഓരോ കക്ഷികൾക്കും മുന്നണികൾക്കും തോറ്റതിനെയും ജയിച്ചതിനെയും ഒക്കെ താത്വികമായി വ്യാഖ്യാനിക്കാനുള്ള അടവ് വാചകങ്ങൾ മുൻകൂട്ടി പരിശീലിക്കാൻ ഇത് അവസരമൊരുക്കുന്നു. 

ഇത്തരം പ്രവചനങ്ങൾ ഉപകാരപ്പെടുന്ന മറ്റേതെങ്കിലും വിഭാഗം ഉണ്ടോ എന്ന് എനിക്കാലോചിച്ചിട്ട് കിട്ടുന്നില്ല. നിങ്ങൾക്കെതെങ്കിലും തോന്നുന്നുണ്ടെങ്കിൽ കമന്റ് ചെയ്യാം.

സ്റ്റോപ്പ് പ്രസ്സ് : അഭിപ്രായ സർവ്വേകൾ പറയുന്നത് പലപ്പോഴും പച്ചക്കള്ളം ആണെന്ന ആരോപണം മുൻപ് മുതലേയുള്ളതാണ്. നമ്മുടെ ചാനലുകളും മറ്റു മാധ്യമങ്ങളും വിവിധ വിദഗ്ദ്ധ ഏജൻസികളെ കൊണ്ടാണ് ഇത്തരം സർവ്വേകൾ നടത്തുന്നത് എന്നത് കൊണ്ട് തന്നെ അത്തരം ഏജൻസികളുടെ സത്യസന്ധതയും ഈ സർവ്വേ ഫലങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. പല ഏജൻസികളും സ്വന്തം നേട്ടത്തിന് വേണ്ടി ഏത് റിസൾട്ടും തരാൻ തയ്യാറാണ് എന്ന് പ്രമുഖ ഹിന്ദി ന്യൂസ് ചാനലായ ന്യൂസ് എക്സ്പ്രസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വന്നതാണ്. ചില ഏജൻസികൾ മാധ്യമസ്ഥാപനങ്ങളുടെ നിലപാടുകൾക്കും രാഷ്ട്രീയകക്ഷികളുടെ നേട്ടത്തിനും അനുകൂലമായ രീതിയിൽ സർവ്വേ റിസൾട്ടുകൾ പുറത്തു വിടാനായി നടത്തുന്ന വിലപേശലാണ് ന്യൂസ് എക്സ്പ്രസ് പുറത്തു വിട്ടത്.

ഓപ്പറേഷൻ പ്രൈം മിനിസ്റ്റർ എന്ന ഒളിക്യാമറ ഓപ്പറേഷനിലാണ് തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന ഏജൻസികൾ സാധാരണ വോട്ടർമാരെ എങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന വിവരം പുറത്തു വിട്ടത്. പ്രവചനങ്ങളുടെ പിന്നിലെ യഥാർത്ഥ കഥ എന്താണെന്നറിയാൻ വിവിധ ഏജൻസികളെ ചാനൽ സമീപിച്ചെങ്കിലും 11 ഏജൻസികളാണ് ഒളിക്യാമറയിൽ കുടുങ്ങിയത്. പ്രതിഫലം പറ്റി ആവശ്യാനുസരണം പ്രവചനം നടത്താൻ വിവിധ നിരക്കുകളാണ് ഏജൻസികൾ ആവശ്യപ്പെടുന്നത്. 

ഇതുമായി ബന്ധപ്പെട്ട ചിലത് ഈ ലിങ്ക് ക്ലിക്ക് ചെയ്‌താൽ കാണാം==>>LIVE Operation Prime Minister: Blatant violation of Exit poll guidelines

അമേരിക്കൻ എഴുത്തുകാരൻ മാർക്ക് ട്വൈൻ ഉപയോഗിച്ച് പ്രസിദ്ധമാക്കിയ ഒരു പ്രയോഗമുണ്ട്. There are three kinds of lies: Lies, damn lies and statistics (മൂന്നു തരം നുണകളുണ്ട് : വെറും നുണകൾ, മുടിഞ്ഞ നുണകൾ, പിന്നെ സ്ഥിതിവിവരക്കണക്ക്‌). സർവ്വേ ഫലങ്ങൾ നോക്കിക്കാണുമ്പോൾ മാർക്ക് ട്വൈനിന്റെ ഈ ഉദ്ധരണി മനസ്സിൽ കരുതുക; എങ്ങോട്ട് വേണമെങ്കിലും ചായ്ക്കാൻ ബുദ്ധിമുട്ടുള്ള ഒന്നല്ല സർവ്വേ ഫലങ്ങളും സ്ഥിതി വിവരക്കണക്കുകളും....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://www.facebook.com/groups/224083751113646/

കോടികളുടെ പ്രലോഭനത്തെ ചിരിച്ചു കൊണ്ട് തോൽപ്പിച്ചവർ !!!


മനഃസാക്ഷിയുടെ നേർത്ത ശബ്ദം ഒരു നിമിഷത്തേക്ക് കേട്ടില്ലെന്ന് വച്ചാൽ നിങ്ങൾ ഒരു കോടിപതിയാകും എന്ന് കരുതുക; ആ പ്രലോഭനം അതിജീവിക്കാൻ നമ്മളിൽ എത്ര പേർക്കാകും ? അത്തരമൊരു സാഹചര്യം അഭിമുഖീകരിക്കുകയും അതിനെ വിജയിക്കുകയും ചെയ്യൽ അത്ര എളുപ്പമാണെന്ന് എനിക്ക് തോന്നുന്നില്ല. 

ആലുവ പരിസരത്ത് നിന്ന് ഇപ്പോഴിതാ രണ്ടാം തവണയാണ് അത്തരമൊരു വാർത്ത ജനമനസ്സുകളെ വിസ്മയിപ്പിക്കുന്നത്. പട്ടിമറ്റം വലമ്പൂരിൽ താമസിക്കുന്ന സ്മിജ കെ. മോഹനാണ് ആ മഹദ്‌വ്യക്തി. 

പണം പിന്നെ തരാമെന്ന് ലോട്ടറി ഏജന്റായ സ്മിജയോട് പറഞ്ഞ് മാറ്റിവെപ്പിച്ച സമ്മർ ബംബർ ഭാഗ്യക്കുറി ടിക്കറ്റിന് സമ്മാനമായി ലഭിച്ചത് ഒന്നും രണ്ടും രൂപയൊന്നുമല്ല, 6 കോടി രൂപയാണ്. ആലുവ കീഴ്‌മാട്‌ ചക്കംകുളങ്ങര പാലച്ചോട്ടിൽ ചന്ദ്രനാണ് സ്മിജയുടെ സത്യസന്ധത മൂലം കിട്ടിയ വൻ ഭാഗ്യം കൈമോശം വരാതെ കോടീശ്വരനായ "ഭാഗ്യവാൻ". പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുൻപിലും രാജഗിരി ആശുപത്രിക്കു മുൻപിലും വിൽക്കുന്നത്. ഞായറാഴ്ച കുറച്ച് ടിക്കറ്റുകൾ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് ടിക്കറ്റെടുക്കുന്നില്ലേ എന്ന് ചോദിച്ചു. ഒരു ടിക്കറ്റ് തനിക്കായി മാറ്റിവെക്കണമെന്നും പണം പിന്നീട് തന്നോളാമെന്നും ചന്ദ്രൻ പറഞ്ഞിരുന്നു. ഞായറാഴ്ച വൈകീട്ടോടെ താൻ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് ഏജൻസിയിൽനിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് നമ്പർ പരിശോധിച്ചതോടെ ചന്ദ്രന് വേണ്ടി മാറ്റി വച്ച ടിക്കറ്റിനാണ് സമ്മാനമെന്ന് സ്മിജക്ക് മനസിലായി. രാത്രി തന്നെ സ്മിജ ചന്ദ്രന്റെ വീട്ടിലെത്തി തന്റെ കൈവശമിരുന്ന ടിക്കറ്റ്  നൽകി തുകയായ 200 രൂപ കൈപ്പറ്റി. സ്മിജയുടെ സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാൻ കാരണമെന്ന് ചന്ദ്രൻ പറയുന്നു. 

ഇതിന് മുൻപ്, ആലുവ കിഴക്കേ കടുങ്ങല്ലൂരിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന കുണ്ടൂര്‍ മാളക്കാരന്‍ വീട്ടില്‍ സുരേഷിൻറെ സത്യസന്ധതയെപ്പറ്റി നാടറിഞ്ഞത് 2015-ലാണ്. അന്ന്, കടമായെടുത്ത് സൂക്ഷിക്കാനേൽപ്പിച്ച അഞ്ച് ലോട്ടറി ടിക്കറ്റുകളിൽ ഒന്നിന് ഒരുകോടി നാൽപ്പത് ലക്ഷം രൂപ സമ്മാനമുണ്ടെന്നറിഞ്ഞപ്പോൾ യഥാർത്ഥ ഭാഗ്യവാനെ കണ്ടെത്തി ടിക്കറ്റ് നല്‍കി സത്യസന്ധത കാട്ടുകയായിരുന്നു സുരേഷ്. കടുങ്ങല്ലൂർ ഇന്ദു ലൈറ്റ് ആൻഡ് സൗണ്ട് ഉടമ അയ്യപ്പനായിരുന്നു സുരേഷിന്റെ സത്യസന്ധതയാൽ ഭാഗ്യം കൈമോശം വരാതിരുന്ന "ഭാഗ്യവാൻ".

കോടികളുടെ പ്രലോഭനത്തെ പുല്ല് പോലെ നിസാരമായി കണ്ട് സത്യസന്ധതയുടെ പര്യായമായത് വലിയ പണക്കാരൊന്നുമല്ല, ലോട്ടറി വിറ്റു നിത്യവൃത്തി കഴിക്കുന്ന സാധാരണക്കാരാണ് എന്നതാണ് ഈ വാർത്തകൾ വായിക്കുമ്പോൾ ഉണ്ടാകുന്ന വിസ്മയത്തിനും ആദരവിനും നിദാനം. വാക്കിനും സത്യസന്ധതയ്ക്കും ചാക്കിന്റെ വില പോലും കൽപ്പിക്കാത്ത മനുഷ്യരുടെ ഇടയിൽ വാക്കും സത്യസന്ധതയുമാണെല്ലാം എന്ന് വിളിച്ചു പറയുന്ന ഇത്തരം വലിയ മനുഷ്യരുടെ മുന്നിൽ എന്റെ അഹംബോധങ്ങൾ ചൂളിച്ചുരുങ്ങിപ്പോകുന്നു...

Monday, 8 March 2021

A Woman’s Body: Not for the Gaze, but for the Grace

 

A woman’s body, soft yet strong,

A sacred vessel, nature’s song.

Shaped by time, by love’s design,

A wonder fierce, a form divine.


Her curves like rivers gently flow,

Her heart a flame with tender glow.

Each month she bears a crimson tide,

A cycle fierce, where strength resides.


Within her womb, a spark takes flight,

A miracle woven in the night.

She carries life, she cradles dreams,

Her love a glow in radiant beams.


Her breasts, a fount of warmth and care,

Nourish life with grace so rare.

A mother’s touch, both firm and kind,

A bond no force could e’er unbind.


As years turn silver, wise, and still,

Her body shifts, as seasons will.

Menopause weaves its quiet art,

Yet fire burns within her heart.


But oh, the world can wound and scar,

With staring eyes that roam too far.

Some shame her form, some steal her peace,

Through word or hand, their cruelties cease.

Frotage, rape, and whispered shame—

Yet still she rises, fierce, untamed.


Through pain and wrong, she stands upright,

Her spirit fierce, her soul alight.

Each mark, each line, a story told,

Of strength and grace that won’t grow old.


O praise her body, every part—

The silent scars, the beating heart.

Not for the gaze that seeks to bind,

But for the fire that lives inside.


O woman, bold, and gentle too,

The world is blessed because of you.

Your body—sacred, fierce, and warm—

A sunrise after every storm.

Poetic Reflections of a Crazy Soul


Thursday, 4 February 2021

ഹൃദയത്തിന്റെ നിറവിലാണ് അധരം മൊഴിയുന്നത്...!!!

ഈ പോസ്റ്റ് സമകാലിക സംഭവങ്ങളും കൂടി ചേർത്ത് പുതിയ പോസ്റ്റാക്കി ഇട്ടിട്ടുണ്ട്; വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക...

എന്ത് ചെയ്യാനാ; ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ...!!!

Saturday, 30 January 2021

In Memory of the Apostle of the Swadeshi Movement: A Stamp Printed in a Foreign Land

In 1948, to commemorate the anniversary of India's independence and the martyrdom of Mahatma Gandhi, the Father of the Nation, the Government of India issued a set of stamps. This was the first commemorative stamp issued by independent India.

In order to honor Gandhi's contributions to the country's struggle for independence, the government previously decided to issue a set of stamps in connection with his 80th birthday. In January 1948, the government requested the India Security Press (ISP) in Nasik to prepare designs depicting significant events from Gandhi's life. The ISP's master, R.C.G. Chapman, created a set of four stamps in denominations of 1½ annas, 3½ annas, 8 annas, and 1 rupee. He submitted two trial copies of these stamps. He was instructed to show these designs to Gandhi and to seek his approval.

However, the completely unexpected assassination of Mahatma Gandhi on January 30, 1948, completely changed the circumstances surrounding the stamp issue. As a result, it was decided to release mourning stamps in memory of Gandhi instead of the initially planned stamps. On February 6, 1948, the Ministry of Commerce in New Delhi requested the India Security Press (ISP) to provide new designs for the stamps based on an approved sketch by C. Bishwas, the press manager and an artist. The stamps were planned for denominations of 2½ annas for inland mail and 12 annas for airmail. On February 17, ISP submitted the proof design for the stamp. In this design, Prime Minister Jawaharlal Nehru suggested including the word 'Bapu' in both Hindi and Urdu. Gandhi's life was filled with efforts to maintain peace and communal harmony, and Nehru's request to include Hindi and Urdu on the stamp was intended to reflect this. This was the only occasion when Urdu appeared on an Indian stamp. On March 12, 1948, a new proof was requested from ISP, incorporating a denomination of 10 rupees. On March 16, the press submitted the new proof designs.

Due to the absence of a system at the Indian Postal Service (ISP) for printing photo stamps using modern printing technology, the process of selecting a press for printing these stamps progressed rapidly. The State Printing Press in Vienna, Austria, and Helio Courviosier SA in Switzerland were both considered. Ultimately, the contract for printing the stamps was awarded to Courviosier. Two photographs were used for these stamps: one was published in Life magazine, and the other was submitted by Raj Kumari Amrit Kaur. It is said that the latter photograph was from the private collection of Kanu Gandhi, Mahatma Gandhi's grandson.




At the bottom of this stamp set, you'll see the name 'Courvoisier S.A.' printed. This company produced the stamps.



On August 15, 1948, these stamps were issued to commemorate the first anniversary of India's independence. They were printed using the heliogravure process on paper made from pulp and silk fiber. Due to the peculiarities of Indian climate, the ink had trouble adhering properly to the stamps. Initially, these stamps were only available for purchase for three months, until November 15, 1948. This period was later extended to December 31, 1948.

It was quite ironic that a memento celebrating the great leader's commitment to self-sufficiency and the promotion of indigenous goods was printed by a foreign press. Nevertheless, even though they are no longer in circulation, these stamps remain beloved by stamp collectors worldwide.


Saturday, 16 January 2021

കൂഴച്ചക്കയും കേരള കത്തോലിക്കാ സഭയും...

ഈ പോസ്റ്റ് പുതിയ വിവരങ്ങൾ കൂടി ചേർത്ത് അപ്ഡേറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി.... http://achayatharangal.blogspot.com/2025/01/blog-post.html