ഞാൻ വെറും പോഴൻ

Wednesday 21 May 2014

എന്റമ്മോ, ഒരു കണക്കിന് കഷ്ടിച്ചാണ് നമ്മുടെ മതേതരത്വം രക്ഷപെട്ടത്...സമ്മതിക്കണം...

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയ മെയ്‌ പതിനാറാം തിയതി ഏതാണ്ട് അഞ്ചു മണിക്കൂറോളം കേരളത്തിലെ മതേതര വിശ്വാസികള്‍ ഒന്നടങ്കം ആകാംഷയുടെ മുള്‍മുനയില്‍ ആയിരുന്നു. മറ്റൊന്നുമല്ല, തിരുവന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മതേതരത്വത്തിന്റെ വലതുപക്ഷ വക്താക്കളാണോ, അല്ല ഇടതുപക്ഷ വക്താക്കളാണോ അതുമല്ല  മതേതരത്വത്തിന്റെ ഘാതകരായ ബി ജെ പിക്കാരാണോ ജയിക്കുക എന്ന കണ്‍ഫ്യൂഷന്‍ കേരളത്തിലെ മതേതരത്വസ്നേഹികളെ കുറച്ചൊന്നുമല്ല കഷായിപ്പിച്ചത്.
മതേതരത്വത്തിന്റെ ഇടതുപക്ഷ വക്താക്കള്‍ തുടക്കം മുതലേ കച്ചേരിയുടെ ഏഴല്‍പക്കത്ത് ഇല്ലാതിരുന്നത് കൊണ്ട് തന്നെ, ഒരു വലതുപക്ഷമതേതര - മതേതരവിരുദ്ധ ദ്വന്ദ്വ യുദ്ധമാണവിടെ നടന്നിരുന്നത്.  സുരേഷ് ഗോപി - ഷാജി കൈലാസ്‌ സിനിമ പോലെ കളിയുടെ അവസാനം വരെ മതേതര ശത്രു ജയിച്ചു തന്നെ നിന്നു. ഒടുവില്‍  തിരുവനന്തപുരത്തെ  മതേതരത്വം തകര്‍ന്നത് തന്നെയെന്ന് കേരളത്തിലെ മുഴുവന്‍ മതേതരത്വസ്നേഹികളും നെഞ്ച് കീറി മുടി പറിച്ചു നിലവിളിച്ചു തുടങ്ങുന്ന സന്ദര്‍ഭത്തില്‍, നമ്മുടെ വലതുപക്ഷ മതേതരന്‍ എതിരാളിയെ മലര്‍ത്തിയടിച്ചത് കൊണ്ട് കാര്യങ്ങള്‍ ശുഭമായി തന്നെ പര്യവസാനിച്ചു. ഒരു കണക്കിന് കഷ്ടിച്ച് നമ്മുടെ മതേതരത്വം 15470 വോട്ടിനു സംരക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.  

ഇനി തോറ്റതാരാ ജയിച്ചതാരാ എന്ന് നോക്കുന്നതില്‍ കാര്യമൊന്നും ഇല്ലെങ്കിലും ഒന്ന് നോക്കുന്നത് നല്ലതായിരിക്കും. 

ജയിച്ച മഹാന്‍ ചില്ലറ കക്ഷിയൊന്നും അല്ല. ലണ്ടനിൽ ജനനം,കൽക്കട്ടയിലും ബോംബെയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം. ഇന്ത്യയിൽ നിന്നുള്ള മു യു.എൻ. നയതന്ത്രജ്ഞന്‍, ഐക്യ രാഷ്ട്ര സഭ മുന്‍ അണ്ടർ സെക്രട്ടറി ജനറനിലവില്‍ എം, പി, കേന്ദ്ര മന്ത്രി, സുന്ദരന്‍, സുമുഖന്‍, ക്രിക്കറ്റ്‌ (ഐ പി എല്‍) പ്രേമി, സ്വന്തമായി മൂന്നു ഭാര്യമാര്‍ ഉണ്ടായിരുന്ന വീരന്‍(ദോഷം പറയരുതല്ലോ, ഒരേ സമയം അല്ല കേട്ടോ; അതില്‍ ഒരാള്‍ കാനഡക്കാരി)എഴുത്തുകാരന്‍ (എട്ടോളം പുസ്തകങ്ങള്‍), പത്രപ്രവർത്തകന്, ട്വിറ്റര്‍ പ്രേമി അങ്ങനെ വിശേഷണങ്ങള്‍ ഒത്തിരിയുള്ള ആളാണ്‌ ചേട്ടായി. കോഫി അന്നാനു ശേഷം യു.എൻ. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോ മത്സരത്തി നിന്ന് പിന്മാറി. കേന്ദ്ര മന്ത്രിയായി ചുമതലയേറ്റതിന്‌ ശേഷം മൂന്നു മാസം ഔദ്യോഗിക വസതിക്ക് പകരം ദൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയും ഇത് വിവാദമായതിനെ തുടന്ന് കോണ്ഗ്രസ് നേതൃത്വം ഇടപെട്ട് സംസ്ഥാന ഭവനിലേക്ക്‌ മാറിത്താമസിക്കേണ്ടി വന്ന വിദ്വാന്‍ കൂടിയാണദ്ദേഹം. 2008 ഡിസംബറിൽ കൊച്ചിയില്‍ ഫെഡra ബാങ്ക് സംഘടിപ്പിച്ച കെപി ഹോമിസ് അനുസ്മരണ പരിപാടിയി പങ്കെടുത്ത ശശി തരൂർ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോ അമേരിക്ക മാതൃകയി കൈ നെഞ്ചോടു ചേത്തു പിടിക്കണമെന്നു നിദേശിച്ചത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്ന ആരോപിക്കപ്പെട്ടു കോടതി കയറി ഇറങ്ങിയ മഹാനുമാണ്. ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി സോണിയാ ഗാന്ധി യാത്രാവിമാനത്തിലും രാഹുൽ ഗാന്ധി ട്രെയിനിലും സഞ്ചരിച്ച സാഹചര്യത്തി, ട്വിറ്റർ നെറ്റ്‌വക്കി ഒരു ചോദ്യത്തിനു നകിയ മറുപടിയി ഇക്കോണമി ക്ലാസിനെ "കന്നുകാലി-ക്ലാസ്" (cattle class) എന്നു വിശേഷിപ്പിച്ചത് അനുചിതമായെന്നാണു കോൺഗ്രസ് പാട്ടിയെക്കൊണ്ട് തന്നെ പറയിപ്പിച്ച ബഹു കേമന്‍. കോമൺവെൽത്ത് ഗെയിംസിന്റെ കട്ടന്റ് എന്ന നിലയി തുക കൈപ്പറ്റിയതായി ആക്ഷേപമുയന്നിരുന്നു. ഭരിച്ച കാലയളവില്‍ കേരളത്തിന്‌ വേണ്ടി ഒന്നും വാ തുറക്കുന്നത് മാത്രം കേട്ടിട്ടില്ല. അദ്ദേഹം വഴി കേരളത്തിലോ തിരുവന്തപുരത്തോ കാര്യമായ ഒരു വികസനവും നടന്നതായി കേട്ടിട്ടില്ല. 

തോറ്റ അമ്മാവന്‍ ആണെങ്കില്‍, പാലക്കാട്‌ ജില്ലയിലെ പുതുക്കാട് പഞ്ചായത്തിൽ ജനനം. സാധാരണ ഗ്രാമീണ പള്ളിക്കൂടത്തില്‍ നിന്നും പാലക്കാട് വിക്റ്റോറിയ കോളേജിൽ നിന്ന് അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയി നിന്നു നിയമബിരുദം നേടി. 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു. അഭിഭാഷക ജോലി ഉപേക്ഷിച്ചാണ്‌ ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവത്തകനായത്. ദീൻ ദയാ ഉപാധ്യായയുടെ രാഷ്ട്രീയ പ്രവര്‍ത്തന രീതികളില്‍ പ്രചോദിതനായിട്ടാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തിച്ചേരുന്നത്. ജനസംഘത്തിന്റെ പ്രവർത്തനങ്ങളിലൂടെ ഇപ്പോള്‍ ബി ജെ പി ദേശീയ നേതാവാണ്. ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയിൽ റയിവേ സഹമന്ത്രിയായിരുന്നു. ഇദ്ദേഹം  1992 മുതല്‍ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ആർ.എസ്സ്.എസ്സിന്റെ ആത്മാര്‍ത്ഥ പ്രവര്‍ത്തകന്‍ കൂടിയാണദ്ദേഹം. ഇഷ്ടമുള്ളവര്‍ രാജേട്ടന്‍ എന്ന് വിളിക്കുന്ന ഓ രാജഗോപാല്‍ കക്ഷി ഭേദമെന്യേ ജനസമ്മതനായിരുന്നു (തിരഞ്ഞെടുപ്പുകളില്‍ ഒഴികെ). അദ്ദേഹം റെയില്‍വേ സഹമന്ത്രി ആയിരുന്ന കാലയളവില്‍  മറ്റേതൊരു ഭരണ കാലത്തേക്കാളും റെയില്‍വേ വികസനം കേരളത്തില്‍ ഉണ്ടായി എന്നത് എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്.  ഞാന്‍ അദ്ദേഹത്തില്‍ കാണുന്ന ഒരു ഗുണം എന്നത്  ഇതൊന്നും അല്ല. സ്വന്തം നേട്ടം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന "ഫ്ലക്സ്‌" രാഷ്ട്രീയക്കാര്‍ക്കിടയില്‍  ഉറപ്പായും അദ്ദേഹം വ്യത്യസ്ഥന്‍ ആയിരുന്നു. താമരയുടെ പിറകെ അദ്ദേഹം ഇറങ്ങി പുറപ്പെടുന്ന കാലത്ത് കേരളത്തില്‍ താമര വിരിയും എന്ന് വിഡ്ഢികള്‍ പോലും പ്രതീക്ഷിക്കില്ലായിരുന്നു. അങ്ങനെ നോക്കിയാല്‍ സ്വന്തമായി ഒരു രാഷ്ട്രീയ നേട്ടവും ഉണ്ടാവില്ല എന്ന്  തീര്‍ച്ചപ്പെടുത്തി ഉള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് അദ്ദേഹം ഇറങ്ങിത്തിരിച്ചത് എന്ന് മനസ്സിലാക്കാം. അത് തന്നെ അദ്ദേഹത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. ഇന്നേ വരെ തരാം താണ ഒരു വാക്കോ പ്രവൃത്തിയോ അദ്ദേഹത്തില്‍ നിന്നു വരുന്നത് രാഷ്ട്രീയ കേരളം കണ്ടിട്ടില്ല. 

ജനങ്ങൾക്കിടയി യാതൊരു സ്വാധീനവുമില്ലാത്തവ ജാതി രാഷ്ട്രീയത്തിന്‍റെയും ഉപജാപകരാഷ്ട്രീയത്തിന്‍റെയും പിൻബലത്തി ജനപ്രതിനിധികളായും മന്ത്രിമാരായും വിലസ്സുന്ന കേരള രാഷ്ട്രീയ സാഹചര്യത്തി ശ്രീ. ഒ. രാജഗോപാലിനെപ്പോലുള്ള സംശുദ്ധ പൊതുപ്രവർത്തകനെ ജനപ്രതിനിധിയായി ലഭിക്കാ കഴിയുന്നില്ല എന്നതിന്‍റെ നഷ്ടം നമ്മുടെ പൊതുസമൂഹത്തിനു തന്നെയാണ്. അതും, മൃഗീയ ഭൂരിപക്ഷത്തില്‍ നിലവില്‍ വരുന്ന ഒരു ഗവണ്‍മെന്റില്‍ നമുക്ക് ഒരു പ്രതിനിധി പോലും ഇല്ല എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോള്‍. 

ജാനാധിപത്യ പരിതസ്ഥിതിയില്‍ വര്‍ഗീയമായും സാമുദായികമായും ചിന്തിക്കുന്നതും തെറ്റാണെന്നത് ശരി തന്നെ. നമ്മള്‍ മലയാളികള്‍ മതേതര സ്വഭാവം പുറത്തും വര്‍ഗീയ സ്വഭാവം മനസിലും കൊണ്ട് നടക്കുന്നവര്‍ തന്നെയാണ്. ഇവിടെ ഏതു കക്ഷിയാണ് വര്‍ഗീയമോ സാമുദായികമോ ആയി തിരഞ്ഞെടുപ്പിനെ നേരിടാത്തത്. എല്ലാവരും പ്രാദേശികമായ മേല്‍ക്കയ്യുടെ അടിസ്ഥാനത്തിലാണ് ഇവിടെ കാലാകാലങ്ങള്‍ ആയി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്. നാടാര്‍ വിഭാഗത്തിന്‍റെ വോട്ട് കിട്ടാന്‍ വേണ്ടി നാടാര്‍ സ്ഥാനാര്‍ഥി, മുസ്ലീം വിഭാഗത്തിന്‍റെ വോട്ട് കിട്ടാനായി മുസ്ലിം സ്ഥാനാര്‍ഥി, ലത്തീന്‍ കത്തോലിക്കരുടെ വോട്ട് കിട്ടാനായി ലത്തീന്‍ കത്തോലിക്കാ സ്ഥാനാര്‍ഥി അങ്ങനെ അങ്ങനെ എന്തെല്ലാം നാടകങ്ങള്‍. കേരളത്തിലെ മതമില്ലാത്ത പാര്‍ട്ടികള്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ തന്നെയാണിതൊക്കെ. എല്ലാ പാര്‍ട്ടികളും ഈയോരര്‍ത്ഥത്തില്‍ വര്‍ഗീയ പാര്‍ട്ടികള്‍ തന്നെയാണ് എന്നിരിക്കെ എന്ത് മതേതരത്വത്തെയാണ് നമ്മള്‍ സംരക്ഷിച്ചു നിര്‍ത്തുന്നത്. തത്വം ഒന്നേയുള്ളൂ...മതേതരത്വം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട്...അത്രന്നേ...

ഹൈന്ദവര്‍ എങ്ങിനെയാണ് രാഷ്ട്രീയത്തില്‍ വര്‍ഗീയമായി ചിന്തിക്കാന്‍ തുടങ്ങിയത്. മന്ത്രിമാരെ വീതം വയ്ക്കുന്നത് പോലും സാമുദായിക മത അടിസ്ഥാനത്തിലാണ്. അത്തരം വീതം വയ്പ്പിന്റെ നഷ്ടം മിക്കവാറും ഹിന്ദു സമുദായത്തിനായിരിക്കും. നാളിതു വരെ ബി‌ജെ‌പിക്കു ഒരു സീറ്റ് കേരളത്തില്‍ നേടി കൊടുക്കാതിരുന്ന ഹിന്ദു സമൂഹത്തിന്‍റെ മതേതര സ്വഭാവത്തെ മറ്റുള്ളവര്‍ മുതലെടുക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് നിഷേധിക്കാന്‍ ആവുക. കേരളത്തില്‍ ബി‌ജെ‌പി വളരരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെകില്‍ ഒരേ ഒരു വഴിയെ ഉള്ളൂ...അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യ ധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിപ്ലവകരമായ പരീക്ഷണങ്ങള്‍ക്ക് മുതിരണം. കോട്ടയത്തും പാലായിലും എറണാകുളത്തും മുസ്ലിം സ്ഥാനാര്‍ഥികള്‍ മത്സരിക്കട്ടെ. മലപ്പുറത്തും പൊന്നാനിയിലും കാളികാവിലും ഹിന്ദുവും ക്രിസ്ത്യാനിയും മത്സരിക്കട്ടെ. ഇത്രയൊക്കെ ചെയ്തിട്ട് നമുക്ക് മതേതരത്വം പ്രസംഗിക്കാം. ധാര്‍മികമായി ഒരു അവകാശവും ഇല്ലാതെ, മതേതരത്വത്തിന്റെ അപ്പസ്തോലര്‍ എന്ന് സ്വയം വിളിച്ചു ആത്മവഞ്ചകരായി ജീവിച്ചു മരിക്കാം....

പക്ഷെ, ഭൂരിപക്ഷ വര്‍ഗീയത ഇവിടെ പതുക്കെ പതുക്കെ വളരും...ഭൂരിപക്ഷ വര്‍ഗീയത ഇളക്കി വിടാന്‍ പ്രയാസമാണ്. പക്ഷെ, അത് ഇളകി പുറപ്പെട്ടാല്‍ പിടിച്ചു കെട്ടുകയും പ്രയാസമായിരിക്കും...അത് ഓര്‍ത്താല്‍ മതേതര ജനാധിപത്യ കേരളത്തിന്‌ നല്ലത്....


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

2 comments: