Friday, 29 December 2017
ഊർജ്ജിത സന്താനോൽപ്പാദനവും മതരാഷ്ട്രീയ നേതാക്കളും....
Saturday, 25 November 2017
ജനാധിപത്യകാലത്തെ സാഡിസ്റ്റുകളും ഫ്യൂഡൽ മാടമ്പികളും ....
ഉമ്മന്‍ചാണ്ടിക്കും അകമ്പടി വാഹനങ്ങള്‍ക്കും കടന്നു പോകാൻ വേണ്ടി പോലീസ്, കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ ആംബുലൻസ് തടഞ്ഞു നിർത്തിയിട്ടതും വാർത്തയും വിവാദവുമായിരുന്നു. ആ സംഭവത്തിന്റെ വീഡിയോ ദൃശ്യം ഈ ലിങ്കിൽ ലഭ്യമാണ് ==> ( https://www.youtube.com/watch?v=JfcI2ETPodQ )
Thursday, 19 October 2017
കുടവയറന്‍ TV യും മീന്‍ മുള്ള് പോലുള്ള TV ആന്റിനയും അങ്ങനെ ഒരൂട്ടം കാര്യങ്ങളും...
ചാനല്‍ അതി പ്രസരത്തിന്റെ ഈ കാല ഘട്ടത്തിന് ദശാബ്ദങ്ങള്‍ പിന്നിലായിരുന്നു എന്റെ ബാല്യകാലം. അന്നൊന്നും കേബിള്‍ ചാനലുകാരായിരുന്നില്ല ടി വി ചാനലുകള്‍ കാണിച്ചു തന്നിരുന്നത്. വീടിന്റെ മുകളില്‍ മീന്‍ മുള്ളിനോട് രൂപ സാദൃശ്യമുള്ള അലൂമിനിയം TV ആന്റിന ആയിരുന്നു അന്ന് ടി വി സിഗ്നലുകള്‍ ആകാശത്ത് നിന്ന് പിടിച്ചെടുത്തു പഴയ കുട വയറന്‍ ടി വി സെറ്റുകളിലൂടെ ഞങ്ങള്‍ക്ക് കാണിച്ചു തന്നിരുന്നത്. ( ഫ്ലാറ്റ് സ്ക്വയര്‍ ട്യൂബ്, ഫുള്‍ ഫ്ലാറ്റ് സ്ക്വയര്‍ ട്യൂബ് ടി വി കള്‍ വന്ന കാലത്ത് ഐശ്വര്യ റായി അഭിനയിച്ച ഒരു പരസ്യമുണ്ടായിരുന്നു. ടി വി യുടെ സ്ക്രീന്‍ അവരുടെ വയര്‍ പോലെ സ്ലിം ആണോ എന്നു ചോദിച്ചു കൊണ്ട് ). അന്നൊക്കെ ഏറ്റവും പ്രതാപമുള്ള വീടുകളില്‍ മാത്രമേ ഈ ആന്റിന ഉണ്ടാവുമായിരുന്നുള്ളൂ. ആന്റിന മാത്രം വീടിനു മുകളില്‍ പിടിപ്പിച്ചിരുന്ന ചിലരും ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്.
കസെറ്റ് ഇട്ടു സിനിമ കാണുന്ന വീ സീ ആര്‍, വീ സീ പീ എല്ലാം അത്യപൂര്‍വ്വം ആയിരുന്നു. സ്വന്തമായി ഇല്ലാത്തവര്‍ വാടകക്ക് എടുക്കുന്നതു പോലും അപൂര്‍വ്വം ആയിരുന്നു. അഥവാ വാടകക്ക് എടുത്താല്‍ ഒരു ദിവസം കൊണ്ട് പരമാവധി സിനിമകള്‍ കണ്ടു മുതലാക്കിയിട്ടെ അത് തിരികെ കൊടുക്കുമായിരുന്നുള്ളൂ. കല്യാണങ്ങള്‍ക്കു വീഡിയോ എടുക്കുന്നത് ഒരു അത്യപൂര്‍വ്വ സംഭവം ആയിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് (കോളേജില്‍ പോലും) വീഡിയോ കാസറ്റ് കൈമാറുന്നതും മറ്റും ഒരു സ്റ്റാറ്റസ് സിമ്പല്‍ ആയിരുന്നു.
എന്റെ ബാല്യ കാലത്ത് ആകെ ഉണ്ടായിരുന്ന ചാനല്‍ ദൂരദര്‍ശന്‍ ആയിരുന്നു. വിനോദ ഉപാധി എന്നതിനപ്പുറത്ത് പല വിധ വിവരങ്ങളും അത് പറഞ്ഞു തന്നിരുന്നു. അന്ന് നാഷണല്‍ ചാനല്‍ വഴി ഹിന്ദി സംപ്രേക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയല്പക്കത്തു ടി വി കാണാന്‍ പോവുക എന്നത് ഒരു നിത്യ സംഭവം ആയിരുന്നു.
അന്ന് ആഴ്ചയില്‍ ഒരിക്കല്‍ അര മണിക്കൂറായിരുന്നു സീരിയല്‍ വധങ്ങള്‍ ഉണ്ടായിരുന്നത്. പിന്നീടത് ദിവസത്തില്‍ ഒരിക്കലായി. ഒരു മണിക്കൂറായി. രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എൺപതുകളെ ദൂരദർശൻ കീഴടക്കി. രാമായണം കാണുവാൻ ഗ്രാമങ്ങൾ മുഴുവനും ലഭ്യമായ ഒരു ടി.വി.യുടെ മുമ്പിൽ ഇരിക്കാറും ടി.വി.യെ പുഷ്പാർച്ചന നടത്താറും ഉണ്ടായിരുന്നു എന്ന് പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. അന്ന് സീതയായി അഭിനയിച്ച നടി (ദീപിക ചിഖ്‌ലിയ) ഒരു സോപ്പു പരസ്യത്തിൽ അഭിനയിച്ചപ്പോൾ ജനങ്ങൾക്കു അതു സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അത്ര ശക്തമായ മാധ്യമമായിരുന്നു ദൂരദർശൻ. രംഗോളി, ചിത്രഹാർ, സുരഭി, വേള്‍ഡ് ദിസ് വീക്ക്, മാല്‍ഗുഡി ഡേയ്സ്തുടങ്ങിയവ ആ കാലഘട്ടത്തിലെ മറ്റു ജനകീയ പരിപാടികൾ ആയിരുന്നു. ഫൌജി എന്നൊരു പരമ്പരയില്‍ ആണ് ഷാരുക് ഖാന്‍ ആദ്യമായി ടി വി യിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. പക്ഷെ അദ്ദേഹം അഭിനയിച്ച സര്‍ക്കസ് എന്ന സീരിയലായിരുന്നു കുറച്ചു കൂടി ജനപ്രിയമായതു എന്ന് തോന്നുന്നു.
1985 ലാണ് തിരുവന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം തുടങ്ങിയത്. "സ്വാതി തിരുന്നാള്‍" എന്ന സിനിമയായിരുന്നു ആദ്യമായി സംപ്രേക്ഷണം ചെയ്ത മലയാള സിനിമ എന്നാണ് എന്റെ ഓര്‍മ്മ. ചിത്രഗീതം, മലയാള വാര്‍ത്തകള്‍, തിരനോട്ടം, പ്രതികരണം ഇവ വളരെ ജനകീയമായ പരിപാടികള്‍ ആയിരുന്നു. വാര്‍ത്തക്ക് മുന്‍പുള്ള ആ മ്യൂസിക് വേറിട്ടുള്ള ഒരു അനുഭവം തന്നെ ആയിരുന്നു..ഇന്നത്തെപ്പോലെ "വാക് അതിസാരം" (verbal diarrhea) ബാധിച്ച മനുഷ്യനെ മടുപ്പിക്കുന്ന വാര്‍ത്താനുഭാവമായിരുന്നില്ല അന്നത്തേത്.
അത് പോലെ വേറിട്ടൊരു അനുഭവമായിരുന്നു പരിപാടിക്കിടയില്‍ നേരിട്ട് കൊണ്ടിരുന്ന തടസ്സങ്ങള്‍. ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ വൈദ്യുതി തടസം വരുമ്പോഴോ പരിപാടിയില്‍ നിന്ന് ഏതെന്കിലും ഭാഗം സെന്‍സര്‍ ചെയ്യേണ്ടതായി വരുമ്പോഴോ ആണ് ഈ ചങ്ങാതി ക്ഷണിക്കാതെ കയറി വരാറ്...
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Thursday, 12 October 2017
സരിത S. നായർ ഒരു ഇരയാണ്.....
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Sunday, 17 September 2017
ആണുങ്ങൾ എത്ര നിർഭാഗ്യവാന്മാർ...!!!
"ത്വങ് മാംസ രക്താസ്ഥി വിൺ മൂത്ര രേതസാം" എന്ന കവിതാശകലത്തിലെ രേതസ്സ് എന്താണെന്ന് സംശയം ചോദിച്ചവനോട് അവന്റെയൊരു സംശയം; ഇരിയെടാ അവിടെ എന്ന മറുപടി കൊടുത്ത അധ്യാപകനെ എനിക്കറിയാം. വേദപാഠക്‌ളാസിൽ പത്തു കൽപ്പനകൾ പഠിപ്പിക്കുമ്പോൾ വ്യഭിചാരം എന്താണെന്ന സംശയത്തിന് കിട്ടിയ ഉത്തരം വേണ്ടാതീനം ചെയ്തു നടക്കുന്നതാണെന്നായിരുന്നു. എന്താണ് ബലാൽസംഗം, പീഡനം എന്നൊക്കെ കുട്ടികൾ ചോദിക്കുമ്പോൾ എന്തുത്തരമാണ് അവർക്ക് കൊടുക്കേണ്ടത് എന്നറിയാത്ത മുതിർന്നവർ ആണ് നമ്മൾ.
ലൈംഗികതയെക്കുറിച്ച് പറയാതെയും മടിച്ചും മറച്ചുമൊക്കെ പറഞ്ഞുമാണ് നമ്മൾ ഈ പരുവത്തിലായത്. ആരോഗ്യകരമായൊരു ലൈംഗിക വിദ്യാഭ്യാസവും അവബോധങ്ങളും ലൈംഗിക സംസ്കാരവും ഈ നാടിനെ ശുദ്ധി ചെയ്യട്ടെ.
Wednesday, 6 September 2017
Sree Narayana Guru : A Beacon of Equality and Light
A wise leader, a great helper for all,
Sree Narayana Guru, a shining light.
He was born when the world was split by groups,
His wisdom shone so bright, the best light.
Where others saw high walls, he saw the sky,
He had a big dream, reaching far and high.
He fought the darkness, he made a new path,
Showing everyone how to be one, day and night.
"One Caste, One Religion, One God for all,"
He said this loudly, breaking down the wall.
His voice, like a strong wind across the land,
For a world joined together, we all stand.
He looked for truth, a kind and loving soul,
He broke the old chains, made hearts feel whole.
With his wise ways, he taught us to see,
That all are one, forever free.
A temple he built, for all to go to,
Breaking old walls, always new.
A holy place, clean and pure,
Where hearts truly join, and souls last sure.
He taught that truth was simple and near,
"Divinity is in each heart," very clear.
With those deep words, a big change broke,
A truth of oneness, clearly spoke.
He lit the fire of learning and kindness,
Helping the weak, with a warm hug.
Through schools, he lifted those who had less,
A better future, they could easily touch.
So let us walk with our hearts open wide,
With his idea of fairness as our guide.
Sree Narayana Guru’s dream lives on,
In each of us, his bright light shines strong.
Poetic Reflections of a Crazy Soul
Tuesday, 5 September 2017
The Quiet Bloom of Compassion
Ram sat thinking, worried and
still,
His son was sick, lying weak and
ill.
On a train seat, his heart felt
tight,
Tears in his eyes, hiding from
sight.
Beside him slept a tired man,
Leaning close as the journey ran.
Ram felt bothered, but then he
thought,
“Maybe he’s tired, maybe he
fought…
…Some silent trouble I cannot
see,
Let him sleep, he’s not hurting
me.”
Hours went by, Ram closed his
eyes,
Sleep came slowly like evening
skies.
Now when the man leaned once
more,
Ram felt softer than before.
They spoke a while, heart to
heart,
Two strangers, not so far apart.
The man was Rahim, a father too,
His son was fighting for life
anew.
Two nights he spent without a
bed,
Watching by his child’s head.
His eyes were heavy, full of
pain,
But still he faced that crowded
train.
Now Ram’s heart, it gently broke,
No anger left, no words he spoke.
He bent his shoulder, firm and
wide,
Letting Rahim rest by his side.
Sympathy saw a man in pain,
Empathy walked in the same lane.
But compassion held him, strong
and true,
The kind of love the world needs too.
Poetic Reflections of a Crazy Soul
Friday, 25 August 2017
ഉത്തർപ്രദേശിൽ എന്തൊക്കെയാണ് നടക്കുന്നത് ???
സമാനമായ വിഷയത്തിൽ എഴുതിയ മറ്റൊരു ലേഖനം ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം...===>>> ഇന്ത്യൻ പെണ്ണ് എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ബലാൽസംഗം ചെയ്യപ്പെടുന്നത് ???
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക







