ഞാൻ വെറും പോഴൻ

Monday, 17 November 2025

സർക്കാർ - എയ്‌ഡഡ്‌ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഉയർന്നു വന്ന രണ്ട് അതുല്യ പ്രതിഭകൾ

സർക്കാർ-എയ്‌ഡഡ്‌ പൊതു വിദ്യാലയങ്ങളിൽ പഠിച്ചാൽ ഉന്നത വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാസത്തിലും തിളക്കമാർന്ന വിജയം കൈവരിക്കാനും വലിയ ശമ്പളമുള്ള ജോലികൾ നേടാനുമൊക്കെ ബുദ്ധിമുട്ടാണെന്ന് പരക്കെ ഒരു ധാരണയുണ്ട്. പലപ്പോഴുംഈയൊരു ചിന്താഗതിയാണ്  വലിയ സാമ്പത്തികകച്ചിലവുണ്ടെങ്കിൽക്കൂടി കുട്ടികളെ കേന്ദ്ര സിലബസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കാൻ ഭൂരിഭാഗം പേരും വെമ്പൽ കൊള്ളുന്നത്. പൊതു വിദ്യാലയങ്ങളിൽ പഠിച്ചാലും ഉന്നതമായ വിദ്യാഭ്യാസ യോഗ്യതകൾ എത്തിപ്പിടിക്കാമെന്ന് തെളിയിച്ച സമർത്ഥരായ രണ്ട് പേരുടെ കഥയാണിത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നതവിജയം നേടിയ നിസി പൗലോസും P.R. ശ്രീകുമാറുമാണ് ആ പ്രതിഭകൾ. ഇന്ത്യയിൽ, ജയിക്കാൻ ഏറ്റവും പ്രയാസമേറിയ പ്രൊഫഷണൽ പരീക്ഷകളിൽ ഒന്നായാണ് ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷ കണക്കാക്കപ്പെടുന്നത്.

എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്തുള്ള എളവൂർ എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച നിസി പൗലോസ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് എളവൂരിലെ സെയിന്റ് റോക്കീസ് എൽ പി സ്ക്കൂളിൽ നിന്നും സെയിന്റ് ആന്റണീസ് യു പി സ്ക്കൂളിൽ നിന്നുമായിരുന്നു. പൂവ്വത്തുശ്ശേരി സെയിൻറ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് SSLC ജയിച്ച ശേഷം ആലുവ സെയിന്റ് സേവിയേഴ്‌സ് കോളേജിൽ പ്രീഡിഗ്രി പഠനവും പൂർത്തിയാക്കി. പിന്നീട് നഴ്‌സിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ നിസി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്‌സിംഗ് കോളേജിൽ ലെക്ച്ചറർ ആയി ജോലി ചെയ്യുമ്പോഴാണ്, തന്റെ 37-ാം വയസ്സിൽ ചാർട്ടേർഡ് അക്കൗണ്ടൻസി പഠിക്കാൻ തീരുമാനിച്ചത്. സി എ വിദ്യാർത്ഥിനി എന്ന നിലയിലും സി എ ആർട്ടിക്കിൾഡ് ക്ലർക്ക് എന്ന നിലയിലും കഠിനമായി അധ്വാനിക്കുമ്പോഴും സ്ക്കൂൾ വിദ്യാർത്ഥികളായ മകന്റെയും മകളുടെയും അമ്മ  എന്ന നിലയിലും ഒരു കുടുബനാഥ എന്ന നിലയിലും ചെയ്യേണ്ട കടമകളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ പഠിച്ച നിസി തന്റെ 41-ാം വയസ്സിൽ ഒരു ചാർട്ടേഡ് അക്കൌണ്ടന്റ് ആയി.

P.R. ശ്രീകുമാർ, തൃശൂർ ജില്ലയിലെ ഗ്രാമപ്രദേശമായ പുത്തൻചിറ സ്വദേശിയാണ്. ലോക്കോ മോട്ടാർ ഡിസെബിലിറ്റി എന്ന ഗുരുതരമായ ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് ശ്രീകുമാർ. തുമ്പൂർ S.H.C.L.P.G. സ്ക്കൂളിലും A.U.P. സ്ക്കൂളിലും R.H. സ്ക്കൂളിലുമായി സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീകുമാർ മങ്കിടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് ടു പൂർത്തിയാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബി കോം ബിരുദം നേടിയ ശേഷമാണ് ശ്രീകുമാർ ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്‌സിന് ചേർന്നത്. കൈകാലുകൾക്ക് തീരെ ചലന ശേഷിയില്ലാത്ത ശ്രീകുമാറിന് ഏറെ നേരം ഇരിക്കാൻ ബുദ്ധിമുട്ടാണ്. പുസ്തകത്തിന്റെ പേജുകൾ മറിക്കാൻ സാധിക്കാത്തത് കൊണ്ട് പാഠഭാഗങ്ങൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ ആക്കിയ ശേഷം സ്‌ക്രീനിൽ നോക്കിയാണ് ശ്രീകുമാർ പഠിച്ചിരുന്നത്. അതിന് വേണ്ടി കട്ടിലിലും വീൽ ചെയറിലും പ്രത്യേകം സ്റ്റാൻഡ് ഘടിപ്പിച്ച് അതിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്തു. 2020-ലാണ് ശ്രീകുമാർ സി എ പഠനം തുടങ്ങിയത്. പരീക്ഷക്ക്, എഴുതാൻ സാധിക്കാത്തത് കൊണ്ട് ശ്രീകുമാർ പറഞ്ഞു കൊടുക്കുന്ന ഉത്തരങ്ങൾ ഒരു Scriber എഴുതുകയായിരുന്നു ചെയ്തിരുന്നത്. ശാരീരികമായ വെല്ലുവിളികളെ അവഗണിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ പഠിച്ച ശ്രീകുമാർ 2025-ൽ സി.എ. പരീക്ഷ പാസായി. തന്റെ അച്ഛനും അമ്മയും തരുന്ന നിരന്തര പിന്തുണ കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ പറ്റിയതെന്നാണ് ശ്രീകുമാർ പറയുന്നത്.

വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ നിന്ന് പൊതു വിദ്യാലയങ്ങളിൽ പഠിച്ചു വളർന്ന നിസിയുടെയും ശ്രീകുമാറിന്റെയും തിളക്കമാർന്ന വിജയം പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഓരോ കുട്ടിക്കും പ്രചോദനം നൽകുന്ന ഒന്നാണ്.

നിസിക്കും ശ്രീകുമാറിനും അഭിനന്ദനങ്ങളും ആശംസകളും.

Sunday, 5 October 2025

ഇന്ദിരാഗാന്ധി ഫോണിൽ വിളിച്ചപ്പോൾ അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സൺ എന്തിനാണ് പേടിച്ചത് !??


കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി കിടന്നു കറങ്ങുന്ന ഒരു പോസ്റ്റിനെക്കുറിച്ച് എഴുതണമെന്ന് കരുതുന്നു. സാധാരണ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിലും ജന്മദിനത്തിലും കോൺഗ്രസ് അനുകൂല ഹാൻഡിലുകളിലാണ് പ്രസ്തുത പോസ്റ്റ് വ്യാപകമായി പ്രത്യക്ഷപ്പെടാറുള്ളത്. ആ പോസ്റ്റ് ഇങ്ങനെയാണ്.... 

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു ഫോൺ കാൾ വരുകയാണ്. ഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് അമേരിക്കയിലെ വൈറ്റ്ഹൗസിൽ നിന്ന് പ്രസിഡൻ്റ് റിച്ചാർഡ് നിക്സൻ്റെ ഫോൺ. ഇന്ത്യൻ പ്രധാനമന്ത്രി എന്താ കാര്യം എന്ന് അന്വേഷിച്ചു. പ്രസിഡൻറ് നിക്സൺ ആവശ്യമറിയിച്ചു, എത്രയും പെട്ടന്ന് പാകിസ്ഥാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുക,അല്ലായെങ്കിൽ പാക് സൈന്യത്തെ സഹായിക്കാനായി അമേരിക്കൻ ഏഴാം കപ്പൽപ്പട അവിടേക്ക് എത്തും എന്നായിരുന്നു... ഇന്ത്യൻ പ്രധാനമന്ത്രിയുടെ മറുപടി ഇതായിരുന്നു, ഞങ്ങൾക്കെതിരെ പാകിസ്ഥാന് വേണ്ടി സൈനികരുമായി കപ്പൽ വിടണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം, പക്ഷെ ഇന്ത്യൻ സമുദ്രാതിർത്തി കടക്കുന്ന കപ്പലുകളും, അതിലെ സൈനികരും ജീവനോടെ തിരിച്ചു പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. ആ പ്രധാനമന്ത്രിയുടെ പേരാണ് ഇന്ദിരാഗാന്ധി എന്ന് ചുമ്മാതൊന്ന് ഓർമ്മിപ്പിക്കുകയാണ്..

പോസ്റ്റിന്റെ ഉദ്ദേശം ഇത്രയേയുള്ളു; ഞങ്ങളുടെ ഇന്ദിരാജിയുടെ നേതൃത്വപാടവത്തിന്റെയും കൂസലില്ലായ്മയുടെയും വിപദിധൈര്യത്തിന്റെയും ഒന്നും അടുത്ത് പോലും മോഡി വരില്ല എന്ന് പറഞ്ഞുറപ്പിക്കണം. അതിലൊന്നും എനിക്ക് വിരോധമില്ല.

പക്ഷെ മറ്റൊന്ന് പറയാൻ ആഗ്രഹമുണ്ട്.

പോസ്റ്റിൽ വർഷം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയും റിച്ചാർഡ് നിക്‌സൺ അമേരിക്കൻ പ്രസിഡന്റും ആയിരുന്ന കാലഘട്ടത്തിൽ, 1971-ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമാവണം പോസ്റ്റിൽ പറയുന്ന യുദ്ധം. ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു; പക്ഷെ, 1971 വരെ പാകിസ്താന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ ചേർന്ന് "ബംഗ്ലാദേശ്" എന്ന സ്വതന്ത്ര രാജ്യമായത് ഈ യുദ്ധത്തിന്റെ അവസാനത്തോട് കൂടിയാണ്.

നമുക്ക് വിഷയത്തിലേക്ക് വരാം; നിക്‌സൺ ഇന്ദിരയെ ഫോണിൽ വിളിച്ചോ ഇല്ലയോ എന്നത് പറയാനുദ്ദേശിക്കുന്ന കാര്യത്തിൽ പ്രസക്തമല്ലാത്തത് കൊണ്ട് അതിന്റെ വാസ്തവം എന്തെങ്കിലും ആവട്ടെ.  

പ്രസ്തുത പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഏഴാം കപ്പൽ പടയുടെ വലിപ്പം കാണിച്ച്‌ അമേരിക്ക ഇന്ത്യയെ പേടിപ്പിക്കാൻ ശ്രമിച്ചു എന്നത് ചരിത്രവസ്തുതയാണ്. അത് കേട്ട് ഇന്ദിരാജി വിരണ്ടില്ല എന്നതും വസ്തുതയാണ്. അതിന്റെ കാരണം ഇന്ദിരാജിയുടെ വ്യക്തിഗുണങ്ങളോ ഇന്ത്യയുടെ സൈനികശേഷിയോ യുദ്ധമികവോ ഒന്നുമായിരുന്നില്ല എന്നതാണ് വാസ്തവം. ഈ യുദ്ധം തുടങ്ങുന്നതിന് കൃത്യം 117 ദിവസം മുൻപേ, ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും സോവിയറ്റു യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി (അന്ന് ആ രാജ്യത്തിൻറെ ഭരണത്തലവന്റെ designation അങ്ങനെ ആയിരുന്നു) ലിയോണിഡ് ബ്രെഷ്നേവും ചേർന്ന് ഒപ്പിട്ട "Indo-Soviet Treaty of Peace, Friendship, and Cooperation" ന്റെ ബലത്തിലായിരുന്നു. അക്കാലത്ത് അമേരിക്കയുമായി കൊമ്പു കോർക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും പാഴാക്കാതിരുന്ന സോവിയറ്റ് യൂണിയൻ ഉരുക്കു കോട്ട പോലെ തങ്ങളുടെ പിന്നിലുണ്ടെന്ന വിശ്വാസമാണ് നെഞ്ച് വിരിച്ചു നിൽക്കാൻ ഇന്ത്യയെയും ഇന്ത്യയുടെ ഉരുക്കുവനിതയെയും ധൈര്യപ്പെടുത്തിയത്.  സോവിയറ്റ് യൂണിയൻ കൊടുത്ത ആത്മവിശ്വാസത്തിന്റെ ബലത്തിലാണെങ്കിലും ലോക പോലീസാവാൻ കച്ച കെട്ടിയിറങ്ങിയ യാങ്കികളെ നിസാരവല്ക്കരിക്കാൻ ഇന്ദിര പ്രകടിപ്പിച്ച മനസാന്നിധ്യവും ആജ്ഞാശക്തിയും ചെറുതാണെന്നും ആർക്കും പറയാനാവില്ല.  

നിക്സണും കിസിഞ്ഞറും കൂടി നയിച്ചിരുന്ന ലോകശക്തികളിൽ ഒന്നിനെതിരെ ഇന്ദിരയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ഈ ചെറുത്തുനിൽപ്പ് അമേരിക്കയെ സാരമായി അലോസരപ്പെടുത്തി എന്നതിൽ തർക്കമേയില്ല. അക്കാലത്തെ വൈറ്റ്‌ ഹൗസ്‌ ചർച്ചകളുടെ, പിന്നീട് declassify ചെയ്ത റെക്കോർഡുകൾ, കുറേക്കാലം മുൻപ് ഔട്ട്‌ ലുക്ക്‌ മാസികയിൽ  വന്നിരുന്നു. നിക്സണും കിസിഞ്ഞറും ഇന്ദിരാഗാന്ധിയെ പരാമർശ്ശിക്കാൻ കൊടിച്ചിപ്പട്ടി (Bitch) എന്ന തെറി ലോഭമില്ലാതെ ഉപയോഗിക്കുന്നതും മറ്റും അതിലുണ്ട്‌. അതിൽ നിന്ന് തന്നെ, ഇന്ദിരയുടെ നിലപാട്‌ അമേരിക്കയെ എത്ര വെറി പിടിപ്പിച്ചിരുന്നു എന്നു മനസിലാകും. 

ഇന്ദിരാഗാന്ധിയെ കണ്ടല്ല അമേരിക്ക പേടിച്ചതെന്നും ഇന്ത്യക്ക് പിന്നിലുള്ള സോവിയറ്റ് യൂണിയനെ  കണ്ടിട്ടാണെന്നും ചരിത്രനിരാസം നടത്താത്തവർക്ക് മനസിലാവും. (ലളിതമായി പറഞ്ഞാൽ വിയറ്റ്‌നാം കോളനി സിനിമയിൽ മോഹൻലാലിന്റെ നായകനെ കണ്ട് ഓട്ടോ ഡ്രൈവർ പേടിച്ച് മുണ്ടാട്ടം മുട്ടി സീനിൽ നിന്ന് സ്കൂട്ടാവുന്ന ഒരു സീനുണ്ട്. നായകന് കാര്യത്തിന്റെ കിടപ്പ് അപ്പോൾ മനസിലാവുന്നില്ലെങ്കിലും ഓട്ടോക്കാരൻ പേടിക്കുന്നത് നായകന്റെ പിന്നിൽ നിൽക്കുന്ന പറവൂർ റാവുത്തർ എന്ന ഭയങ്കരനെ കണ്ടിട്ടാണെന്ന് സിനിമ കാണുന്നവർക്ക് മനസിലാവുന്നത് പോലെ). ചരിത്രനിരാസം നടത്തുന്നവർ ചിന്തിക്കുന്നത്, ചരിത്രത്തെ അംഗീകരിച്ചാൽ ഇന്ദിരാഗാന്ധിസ്തുതിഗീതത്തിലെ ഹീറോയിനിസം എലമെന്റ് ചാടിപ്പോകും എന്നാണെന്ന് തോന്നുന്നു. ഉരുക്കു വനിതക്ക് ഉരുക്കു കോട്ട പോലെ അതിശക്തനായ ഉറ്റ ചങ്ങാതി കൂടെ ഉണ്ടായിരുന്നു എന്നും ആ ബന്ധം ഉള്ളത് കൊണ്ട് അമേരിക്ക പേടിച്ചു എന്ന് പറഞ്ഞാലും ഹീറോയിനിസത്തിന് കുറവൊന്നും വരില്ല എന്നാണ് യഥാർത്ഥത്തിൽ മനസിലാക്കേണ്ടത്. 



Wednesday, 17 September 2025

A Gentle Soul with a Heart Full of Compassion














A priest with humble heart and hands,

He walks the earth with gentle strands.

Father Boby, a beacon bright,

Guiding souls through dark to light.


With teachings deep, like rivers wide,

He speaks of love, with none to hide.

Through laughter, wisdom, truth unfolds,

A sage who is patient listener than speaker.


In simple words, his message clear,

To love, to care, to hold life dear.

A world of peace, where all are fed,

Where hunger’s pain is gently shed.


Anchappam and Capuchin Mess,

The places where love is worth much more.

No cashbox waits to claim the price,

One may give what’s in ones heart today.


Each grain of rice, each piece of bread,

Is a message, a prayer said.

To feed the soul, not just the flesh,

To heal the world in kindness fresh.


In simple acts, a life is lived,

With love and joy, to others give.

Friar Boby’s work, a humble song,

Reminds us where we all belong.


May kindness flow, as rivers wide,

May we, like him, in love abide.

For life is but a fleeting breath,

And love alone outlasts our death.

Poetic Reflections of a Crazy Soul


Friday, 15 August 2025

TAU KAAVU: Roots of Grace, Branches of Hope, and the Stem of Compassion

Where Kochi's spirit, vibrant and old, 

A story of compassion starts to unfold. 

Tau, an ancient Greek sign, leads the way,

 As Kaavu blossoms, a light for today. 

From Kerala's heritage, its essence takes flight,

 A sacred grove bathed in gentle light.


No longer just deities, a modern plea:

To build green havens, wild and truly free.

Bobyachan's vision, firm and true,

At Mulavukadu, a bold dream broke through.

To nurture spirit, body, and mind,

Protecting all life, for humankind.


In Kochi’s midst, this haven quietly grows,

Where banyan winds whisper and stillness flows.

A pond reflects the skies above,

A mirror to the soul, reflecting kindness and love.

Mud-roofed homes and thatched repose,

Here peace in simple living softly flows.


A vegetable farm, where green things thrive,

And human hearts find solace, truly alive.

Each leaf, each bird, each ancient tree,

Whispers of hope, of pure harmony.

Every detail crafted, purpose steeped,

The sacred gifts the Earth has kept.


This Kaavu sparks a vision, vast and deep,

Where solace for modern struggles we'll keep.

For stress, anxiety, and apathy's sting,

A healing haven new hope will bring.

Here, traditional huts will offer calm retreat,

A peaceful forest escape, wonderfully sweet.


This is not just wood and stone,

But where the community feels less alone.

A place to breathe, to gather, to pray,

To share the light in every new day.

A crowd’s compassion, freely sown,

Becomes a living forest, fully grown.


Together, hand in hand we trace

A path of love, a boundless, compassionate space.

So walk this grove where silence sings,

Where Tau uplifts all living things.

The Kaavu of Kochi, bold and bright,

A sanctuary of hope, of shared life, of light.

Poetic Reflections of a Crazy Soul

Monday, 21 July 2025

കേരളത്തിന്റെ സമര യൗവനം അസ്തമിച്ചു; ലാൽ സലാം

 

കേരള രാഷ്ട്രീയത്തിലെ അതികായൻ സഖാവ് വി എസ് അച്യുതാനന്ദൻ കാലയവനികക്കുള്ളിൽ മറഞ്ഞു. കേരള രാഷ്ട്രീയം കണ്ട നേതാക്കളിൽ പോരാട്ടമെന്ന വാക്കിനൊരു ആൾരൂപമുണ്ടെങ്കിലത് വി എസ് അച്യുതാനന്ദനായിരിക്കും. ഒരു നൂറ്റാണ്ടിന് മുകളിൽ ജീവിച്ച വി എസിന്റെ ജീവിതം സമൂഹത്തിന് ആശയും ആവേശവും നൽകിയ എണ്ണമറ്റ സമരങ്ങളുടേതായിരുന്നു. 'സമരം തന്നെ ജീവിതം' എന്നാണ് വി. എസിന്റെ ആത്മകഥയുടെ പേര്. അതിലുമേറെ സത്യസന്ധമായ മറ്റേതൊരു പേരാണ് അതിന് ചേരുക !?? കണ്ണേ കരളേ വി.എസേ എന്നാര്‍ത്തലച്ച കമ്യൂണിസ്റ്റ് അനുഭാവികളുടെ മുദ്രാവാക്യത്തിന്റെ ഒറ്റക്കരുത്തില്‍ മാത്രം കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാര്‍ട്ടിയുടെ കാര്‍ക്കശ്യത്തിന്റെ കരിമ്പാറയെ പഞ്ഞി പോലാക്കിയ നേതാവായിരുന്നു വി. എസ്സ്. 

ആലപ്പുഴയിലെ പുന്നപ്രയിൽ വെന്തലത്തറക്കുടുംബത്തിൽ ശങ്കരന്റേയും അക്കമ്മയുടേയും മകനായി 1923 ഒക്ടോബർ 20- ണ് ആരാധകരുടെ വി എസ്‌ ജനിച്ചത്. സ്‌കൂളിൽ ഒപ്പം പഠിക്കുന്ന ജാതി വെറി പൂണ്ട സവർണ്ണക്കുട്ടികൾ വി എസിനെ ഉപദ്രവിക്കുമായിരുന്നു. വീട്ടിൽ വന്ന് ഇതിനെപ്പറ്റി പരാതി പറഞ്ഞ അച്യുതാനന്ദന് അച്ഛൻ അയ്യൻ ശങ്കരൻ അരയിൽ പിടിയരഞ്ഞാണം കെട്ടിക്കൊടുത്തിട്ട് പറഞ്ഞു, ഇനി ഉപദ്രവിക്കുന്നവരെ ഇതിന്റെ ബലത്തിൽ ചെറുത്ത്‌ നിൽക്കണം. ആ ആത്മവിശ്വാസത്തിൽ തുടങ്ങിയ ചെറുത്തു നിൽപ്പാവണം വി എസിലെ പോരാളിയെയും നിഷേധിയെയും രൂപപ്പെടുത്തിയത്. ബാല്യത്തിൽ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട വി എസ് സഹോദരിയുടെ സംരക്ഷണയിൽ ആയിരുന്നു പിന്നീട് ജീവിച്ചത്. അച്ഛന്‍റെയും അമ്മയുടേയും മരണത്തോടെയാണ് വി എസ്സിനെ ഒരു നിരീശ്വരവാദിയായതെന്ന് പറയപ്പെടുന്നു. ആ കാലഘട്ടത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചേട്ടന്റെ തയ്യൽക്കടയിൽ തുന്നൽപ്പണികൾ ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. പിന്നീടാണ് കയർ തൊഴിലാളി ആയി മാറുന്നത്. തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കണ്ടും അനുഭവിച്ചും അദ്ദേഹം മനസിലാക്കുന്നത് ആ കാലത്താണ്. 

നിവര്‍ത്തനപ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതില്‍ ആകൃഷ്ടനായ വി എസ് സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. എന്നാല്‍, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി. കയർ തൊഴിലാളി യൂണിയനിൽ പ്രവർത്തകനായിരിക്കുമ്പോഴാണ് സഖാക്കളുടെ സഖാവായിരുന്ന പി.കൃഷ്ണപിള്ള വി എസിലെ കനൽ തിരിച്ചറിയുന്നത്.  കൃഷ്ണപിള്ളയാണ് വി എസിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിച്ചത്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു വി എസിൽ വന്നു ചേർന്ന ആദ്യ പാർട്ടി ദൗത്യം. പതിനേഴാം വയസിൽ പാർട്ടി അംഗമായി.

1946 -ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുന്നപ്ര-വയലാര്‍ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ, കേരളത്തിലെ തൊഴിലാളി വർഗ പോരാട്ടത്തിന്റെ ഇന്നും ജ്വലിക്കുന്ന അദ്ധ്യായമായിരുന്നു ആ സായുധ പ്രക്ഷോഭം. അന്നത്തെ സമരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനിയായിരുന്നു വി എസ്സ്. പുന്നപ്രയിലെ നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വവും നല്‍കിയിരുന്നു അന്ന് വി എസ്സ്. സമരത്തിന് നേരെ ഉണ്ടായ പട്ടാള വെടി വെപ്പിനെത്തുടർന്ന് ഒളിവില്‍ കഴിയേണ്ടിവന്നു വി എസ്സിന്. പിന്നീട് അറസ്റ്റിലായ വി എസ്സ് അനുഭവിച്ച കൊടിയ പൊലീസ് മർദനങ്ങൾക്ക് കണക്കില്ല. പാര്‍ട്ടി പരിപാടികളെക്കുറിച്ചോ നേതാക്കളെക്കുറിച്ചോ വിവരം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു മർദ്ദനം. വി എസിൽ നിന്നൊരു വിവരവും പൊലീസിന് കിട്ടിയില്ല എന്ന് മാത്രമല്ല  ബോധം നശിച്ച വി എസിനെ ആശുപത്രിയിലുപേക്ഷിക്കേണ്ട ഗതികേടിലായി പൊലീസ്

പിന്നീടിങ്ങോട്ട് സമരം തന്നെ ജീവിതമായി. നിരവധി സമര മുഖങ്ങളിൽ അദ്ദേഹം ഹൈ വോൾട്ടേജ് താരമായി മാറി. പാമോലിൻ, ലാവ്‍ലിൻ, ഐസ്‌ക്രീം പാർലർ സ്ത്രീ പീഡനം, ഇടമലയാർ എന്നീ വിവാദ കേസുകളിൽ ഏറെക്കുറെ ഒറ്റക്കായിരുന്നു വി എസ് പോരാടിയത്. സൂര്യനെല്ലി കൂട്ട ബലാല്സംഗക്കേസിലെ ഇരക്ക് താങ്ങും തണലുമായി ആ മനുഷ്യൻ നിലകൊണ്ടു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ അനുഭാവപൂർവ്വം ചേർത്തു പിടിച്ചു. എൻഡോസൾഫാൻ, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മതികെട്ടാനിലെ ഭൂമി കൈയേറ്റം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങി എണ്ണിത്തീർക്കാനാവാത്തത്ര ജനകീയപ്രശ്നങ്ങളിൽ ഇടപെടുന്നതിലും അവയിലേക്ക് ജനശ്രദ്ധ തിരിച്ചുവിറ്റുന്നതിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് മറ്റൊരു നേതാവിനും അവകാശപ്പെടാനാവാത്ത ജനസമ്മതി നേടിക്കൊടുത്തിരുന്നു.  മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ ഉള്ളതിനേക്കാൾ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ജനസ്വീകാര്യത വി എസിനെ കേരളം രാഷ്ട്രീയത്തിലെ ഹെവി വെയ്റ്റ് നേതാവാക്കി. ഒരു പക്ഷേ, ഇപ്പോൾ ജീവിച്ചിരിക്കുന്നവർ കണ്ടതിൽ വച്ച് ഏറ്റവും കർക്കശ്യക്കാരനും അതേ സമയം ജനസമ്മതനുമായ രാഷ്‌ടീയ നേതാവ് വി എസ് ആയിരിക്കണം. 

പാർട്ടിക്കകത്തും തികഞ്ഞ പോരാളിയായിരുന്നു വി എസ്‌. പാർട്ടിക്കകത്ത് വിഭാഗീയത ഉണ്ടെന്ന് ഒരു പാർട്ടിക്കാരനും ഉറച്ച് സമ്മതിച്ചു തരില്ലെങ്കിലും പൊതുജനം കണ്ടു മനസിലാക്കിയ വിഭാഗീയതയിൽ, ഒരു ഭാഗത്ത് എന്നും വി. എസ്. ഉണ്ടായിരുന്നു. വിഭാഗീയത എന്ന് മാധ്യമങ്ങളും പൊതുജനവും പറഞ്ഞ നിലപാടുകളെ വി എസ് വിളിച്ചത് പാർട്ടിക്കകത്തെ ആശയ സമരം എന്നായിരുന്നു. പാര്‍ട്ടിക്ക് പിഴക്കുന്നു എന്ന  തോന്നലുണ്ടായപ്പോഴെല്ലാം തന്റെ പാര്‍ട്ടി ഇങ്ങനെയല്ലെന്ന് പറയാതെ പറയുന്ന അസ്സൽ കമ്മ്യൂണിസ്റ്റായിരുന്നു  അച്യുതാനന്ദന്‍. നിലപാടുകളിലെ വിട്ടു വീഴ്ചയില്ലായ്മ തന്നെയായിരുന്നു പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ പോലും എതിരാളികളെ സൃഷ്ടിച്ചത്. ഒരു ഘട്ടത്തിൽ E. K. നായനാർ ആയിരുന്നു പ്രധാന എതിരാളി എങ്കിൽ പിന്നീട് ആ സ്ഥാനത്തേക്ക് പിണറായി വിജയൻ കടന്നു വന്നു. നായനാർ എതിരാളി ആയിരുന്ന കാലത്ത് പിണറായി വി എസിനൊപ്പമായിരുന്നു ഏറെ കൗതുകമുണർത്തുന്ന കാര്യമാണ്. 

പാർലിമെന്ററി രാഷ്ട്രീയത്തിൽ ജയവും പരാജയവും പലവട്ടം വി എസിന്റെ വഴിയേ വന്നു. നിരവധി തവണ എം. എൽ.ഏ. ആയി തിരഞ്ഞെടുക്കപ്പെട്ട വി എസ്, പല വട്ടം തോൽവിയെയും മുഖാമുഖം കണ്ടു. രണ്ട് പ്രാവശ്യം പ്രതിപക്ഷനേതാവായപ്പോൾ ഒരേയൊരു പ്രാവശ്യം മുഖ്യമന്ത്രിയാകാനും അദ്ദേഹത്തിന് സാധിച്ചു. കേരള നിയമസഭകളിലേക്ക് പൊതു തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ പാർട്ടി ജയിക്കുമ്പോൾ വി. എസ്. തോൽക്കുകയും വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയും ചെയ്യുന്ന കൗതുകകരമായ വൈരുദ്ധ്യത്തിനും കേരളം സാക്ഷ്യം വഹിച്ചു. എന്നാൽ ആ തോൽവി സ്വന്തം പാർട്ടിയിലെ ചിലർ ചേർന്ന് ഉണ്ടാക്കിയതാണ് എന്ന തിരിച്ചറിവ് വന്നതോടെ ഇടത് പക്ഷത്തിനു പുറത്തുള്ള ആളുകളുടെയടക്കം ശക്തമായ പിന്തുണ അദ്ദേഹത്തിന് കിട്ടിത്തുടങ്ങി. 2006 -ല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക്, ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് സീറ്റ് നൽകേണ്ടി വന്നത് ചരിത്രമാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ കടുത്ത വിഭാഗീയത കാരണം വി എസ് മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു.  ഒടുക്കം, വി എസ്സ് തന്നെ മുഖ്യമന്ത്രിയായി. എൺപത്തി മൂന്നാം വയസിലാണ് കേരള മുഖ്യമന്ത്രി പദം അദ്ദേഹത്തെ തേടി വന്നത്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദന്‍ ഒരു തവണ പോലും മന്ത്രിയായിരുന്നിട്ടില്ല എന്നതും ഒരു കൗതുകമാണ്.

2006-ൽ വി.എസിന്‌ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട സന്ദർഭത്തിൽ നടന്ന ഒരു ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യു പറഞ്ഞ ഒരു അഭിപ്രായമുണ്ട്; "വി.എസ്‌. കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമാണ്‌, അതു കൊണ്ടു തന്നെ അതിനെ നിശ്ശബ്ദമാക്കാനാവില്ല"; ഇതായിരുന്നു ആ അഭിപ്രായം. അതെ; അധികാര കസേരയിലിക്കുന്നവർ അവർക്കു തോന്നുമ്പോൾ മാത്രം ജനങ്ങളോട് സംസാരിക്കും; അപ്പോൾ മാത്രം കേൾക്കാൻ അവകാശപ്പെട്ടവരാണ് അവർ എന്ന മനോഭാവത്തിൽ അഭിരമിക്കുന്ന നേതാക്കൾക്ക് ഒരു അപവാദമായിരുന്നു വി എസ്. മിക്കവാറും നീട്ടിയും കുറുക്കിയും വക്രീകരിച്ചും വാക്കുകളും വാചകങ്ങളും ഒരു അർധോക്തിയിൽ നിർത്തി, സത്യങ്ങൾ വിളിച്ചു പറയാനും വിവാദങ്ങളായ പ്രസ്താവന നടത്താനും ധൈര്യം കാണിച്ച നേതാക്കളിൽ വി.എസിനോളം പോന്ന മറ്റൊരാളില്ല എന്ന് തന്നെ പറയാം. മിക്കപ്പോഴും മന്ത്രിസഭായോഗത്തിനുശേഷം സെക്രട്ടേറിയേറ്റിൽ തന്നെ നടത്താറുള്ള വാർത്താസമ്മേളനങ്ങൾ വി എസിന്റെ നിലപാട് തറയായി മാറുന്നത് എത്ര പ്രാവശ്യം കേരളം കണ്ടു എന്നതിന് കണക്കൊന്നുമില്ല. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച ശേഷം പത്ര സമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുമ്പോൾ ആയിരിക്കും ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകൻ മിക്കവാറും പ്രകോപനപരമായ ഒരു കൊസറ കൊള്ളി ചോദ്യം ചോദിക്കുന്നത്. സീറ്റിൽ നിന്നെഴുന്നേറ്റ് നടന്നു കൊണ്ടു തന്നെ ആ ചോദ്യം ശ്രദ്ധിക്കുന്ന അദ്ദേഹം കാതുകൂർപ്പിക്കും വേദിയിൽ നിന്നിറങ്ങി കസേരയിൽ രണ്ടു കൈയും ഊന്നിക്കൊണ്ട് അല്ലെങ്കിൽ ഹാളിന്റെ മൂലയിൽ നിന്ന് കൊണ്ട് പറയുന്ന മറുപടി മിക്കവാറും ഒരു രാഷ്ട്രീയ വിവാദത്തിന്റെ തുടക്കമായിരിക്കും. ‘മാധ്യമ സിൻഡിക്കേറ്റ് എന്നുപറയുന്നവർതന്നെ സിൻഡിക്കേറ്റിനെ ആശ്രയിക്കുന്നു’ എന്ന പ്രസ്താവന, റിയൽ എസ്റ്റേറ്റ് വ്യവസായി ഫാരിസ് അബൂബക്കറിനെ നെ ‘വെറുക്കപ്പെട്ടവൻ’ എന്ന് വിളിച്ചത്, മൂന്നാറിലെ പാർട്ടി ഓഫീസ് പൊളിക്കലുമായി ബന്ധപ്പെട്ട് സി പി ഐയുമായി ഇടഞ്ഞപ്പോൾ പന്ന്യൻ രവീന്ദ്രനെപ്പറ്റി പറഞ്ഞ 'തലയ്ക്കുപിന്നിൽ താടിയുള്ള ഒരാൾ’ എന്ന പരാമർശം ഒക്കെ ഇതിനുദാഹരങ്ങൾ ആണ്.

1964-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര സമിതി സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് കമ്യൂണിസ്റ്റ് മാർക്സിറ്റ്‌ പാർട്ടി (സി പി ഐ എം) ന് രൂപം കൊടുത്ത 32 പേരിൽ ജീവിച്ചിരുന്ന അവസാനത്തെ ആൾ വി.എസ് ആയിരുന്നു. ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നപ്പോഴും സ്വന്തം പാർട്ടിയിൽ അദ്ദേഹത്തിന് എതിരാളികൾക്കും ശത്രുക്കൾക്കും ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. അറുപതുകളിലെ നക്‌സല്‍ ഭീഷണിക്ക് ശേഷം പര്‍ട്ടി നേരിട്ട ഏറ്റവും വലിയ അഭ്യന്തര പ്രശ്‌നമായിരുന്നു 1980-ലെ ബദല്‍രേഖാ വിവാദം. പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാടുകൾക്ക് വിരുദ്ധമായി കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്നും  മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമാകാമെന്നുമായിരുന്നു ബദല്‍ രേഖയുടെ സാരാംശം. എന്ന ജാതി-മത ശക്തികളുമായി സി.പി.എമ്മിന് ഒരു വിധ സഖ്യവും പാടില്ലെന്ന പാർട്ടി പരിപാടിയിൽ വെള്ളം ചേർക്കാൻ വി എസ് സമ്മതിച്ചില്ല. എം.വി രാഘവന്‍ ഉള്‍പ്പെടെയുളള ഒമ്പതോളം നേതാക്കള്‍ ബദല്‍രേഖയുമായി രംഗത്തെത്തിയപ്പോള്‍ പാര്‍ട്ടി വീണ്ടും പിളരുമെന്ന സാധ്യത പോലും ഉയർന്നു വന്നു. ഇ.കെ നായനാരടക്കം ബദല്‍രേഖയെ അനുകൂലിച്ചപ്പോള്‍ അതിനെതിരെ പാറ പോലെ ഉറച്ചു നിന്നു. ബദല്‍ രേഖയില്‍ ഒപ്പിട്ടവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി. അന്ന് പാർട്ടിയെ പിളര്‍പ്പില്‍ നിന്ന് രക്ഷപ്പെടുത്തിയവന്‍ എന്ന വീര പരിവേഷവും വലിയ അംഗീകാരവും വി എസിന് ലഭിച്ചു. പാര്‍ട്ടിയില്‍ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തീരുമാനങ്ങളെ പരസ്യമായി എതിര്‍ക്കുയും നടപടി വരുമ്പോള്‍ ഒന്നും മിണ്ടാതെ സ്വീകരിക്കുന്നതും പാര്‍ട്ടി പാര്‍ട്ടി തന്റേതാണെന്ന വി.എസിന്റെ ഉറച്ച വിശ്വാസത്തിന്മേലായിരുന്നു. അത് കൊണ്ട് തന്നെ പല കാലങ്ങളിലായി പാർട്ടി നടപടികൾക്ക് വി എസ് വിധേയനായിക്കൊണ്ടേയിരുന്നു. ഒരു പക്ഷെ സി.പി.എമ്മില്‍ നിന്ന് ഏറ്റവും കൂടുതല്‍ പാര്‍ട്ടി നടപടിയേറ്റ നേതാക്കന്‍മാരില്‍ ഒരാളായിരിക്കണം വി.എസ്.

ഒരർത്ഥത്തിൽ അവസാനിച്ചു കൊണ്ടിരിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകളിൽ ഒരാളായിരുന്നു വി എസ്. സാർവ്വലൗകികതയുടെയും മാനവികതയുടെയും കൊടി ഉയർത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റ്. അയാൾ കലാപകാരിയാണ്. എല്ലാ കലാപകാരികളും അടിസ്ഥാനപരമായി ഏകാകികളാണ്. അയാൾ അയാളുടെ വഴിയിലൂടെ നടക്കുന്നു. കൂടെ എത്ര പേരുണ്ടെന്നത് അയാൾക്കൊരു വിഷയമേയല്ല. അത് കൊണ്ട് തന്നെ ആധുനിക കാലത്ത് അയാൾക്ക് അധികം പിൻഗാമികൾ ഉണ്ടാവണമെന്നില്ല. പിണറായി 2.0 മന്ത്രിസഭയിൽ നോക്കിയാൽ ഇപ്പോൾ പിണറായിഅല്ലാത്ത എല്ലാവരും പുതുമുഖങ്ങളാണ്. അതിൽ ഒരാൾ പോലും വി എസ് അനുയായികൾ അല്ല. പാർട്ടി നേതൃത്വത്തിലും സ്ഥിതി വിഭിന്നമല്ല. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തും എതിർക്കപ്പെടേണ്ടതിനോട് അനുരഞ്ജനപ്പെട്ടുമൊക്കെ മുന്നേറുന്നവർക്ക് വി.എസിന്റെ പിന്തുടർച്ചക്കാർ ആവാൻ പറ്റില്ല. 

ഒരു നൂറ്റാണ്ടിനടുത്ത് രാഷ്ട്രീയ കേരളത്തെ പ്രചോദിപ്പിച്ച പോരാട്ടവീര്യവും സമരസാന്നിധ്യവുമായിരുന്നു ഒരു പച്ച മനുഷ്യനാണ് ഇന്നില്ലാതായിരിക്കുന്നത്. പ്രായത്തിന്റെ അനിവാര്യമായ മുന്നോട്ട് പോക്കിന് മുമ്പില്‍ മാത്രം പോരാട്ടങ്ങളെ മാറ്റി വെക്കേണ്ടി വന്ന വി.എസിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുമ്പോളും മറക്കാനാവില്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പിളര്‍പ്പുമുതലുള്ള ആ തിരുത്തല്‍ ശക്തിയെ, സമര പോരാട്ട മുഖങ്ങളിലെ വി.എസ് എന്ന യുവാവിനെ. തൊഴിലാളിക്കും മനുഷ്യനും മണ്ണിനും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ആ കനലോര്‍മകള്‍ക്ക് നൂറ് ചുവപ്പൻ അന്ത്യാഭിവാദ്യങ്ങൾ.

Tuesday, 1 July 2025

Chartered Accountant : A Watch dog; Not a Bloodhound











Through endless nights, a tireless quest,

In realms of numbers, knowledge blessed.

They've sharpened their minds, a brilliant sight,

Our CAs, guardians of the light.


With laws and codes, their compass true,

They navigate the professional domain.

Bound by codes and ethics strong,

Ensuring fairness, a noble duty.


As pillars strong, they stand the test,

Auditing the books, a sacred trust.

In every ledger, balance they impart,

Shaping the future, a work of art.


The NFRA's gaze, a watchful eye,

Compliance their duty, reaching high.

From tax returns to audits deep,

They safeguard integrity, a promise to keep.


In boardrooms vast, their counsel sought,

Building empires, a noble thought.

With strategic minds, they shape the way,

Illuminating the future, day by day.


Guardians of transparency, truth, and trust,

Ensuring accuracy, a sacred must.

With knowledge, diligence, and expertise,

They safeguard wealth, a noble enterprise.


"Ya Aeshu Suptaeshu Jagruti," their motto,

Awake when others sleep, day and night.

CAs who are mere watchdogs, not bloodhounds,

Guiding the nation, a noble spell of tiring work. 

Poetic Reflections of a Crazy Soul

Sunday, 15 June 2025

Father: The Hands That Shaped the Me You See












In the quiet dawn, he rose each day,

A silent hero, in his humble way.

With roughened hands and steady grace,

He built our dreams, he held our place.


He stayed hungry to feed my needs,

With silent love and wordless deeds.

Barefoot he walked through storm and heat,

So I could stand on steady feet.


In shabby clothes, he bore his pride,

While dressing me in warmth and stride.

His coat was torn, his plate was bare,

Yet I had all, with none to spare.


He hid his pain behind a smile,

And carried joy across each mile.

No throne or crown, yet strong and true,

He ruled our world from out of view.


His feet knew thorns, his hands knew red,

From tireless work to keep us fed.

He bowed his head to lift me high,

He gave me wings so I could fly.


A doctor, teacher, guard, and guide,

His quiet strength would never slide.

An anchor when the wild winds blew,

A shield from all life ever threw.


He asked for nothing, gave me all,

His greatness found in things so small.

In every tear he never cried,

His boundless love and silent pride.


So on this day, with heart sincere,

I honor you, who brought me here.

A father’s love, both deep and wide,

A mountain’s strength, a river’s tide.

Poetic Reflections of a Crazy Soul

മാഗ്നാ കാർട്ടാ : ജനകീയ നിയമവാഴ്‌ചയുടെ ഉദ്‌ഘാടന വിളംബരം


എല്ലാ വർഷവും ജൂൺ 15 ന് "മാഗ്നാ കാർട്ടാ ദിനം" ആചരിക്കപ്പെടുന്നു. 1215 ജൂൺ 15-ന് ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോൺ രണ്ടാമൻ വിൻഡ്‌സറിനടുത്തുള്ള 
തേംസ് നദിക്കരയിൽ റണ്ണിമീഡിൽ വച്ച് "മാഗ്നകാർട്ട"യിൽ മുദ്ര പതിപ്പിച്ചതിൻ്റെ സ്മരണയിലാണ് ഇത് ആചരിക്കപ്പെടുന്നത്.  മാഗ്നാകാർട്ടയുടെ ചരിത്രപരമായ പ്രാധാന്യവും ഭരണഘടയിലധിഷ്ഠിതമായ നിയമവ്യവസ്ഥയിലും വ്യക്തിഗത അവകാശങ്ങളിലും അത് ചെലുത്തിയ അനന്തമായ സ്വാധീനവും ഓർമ്മിപ്പിക്കാനാണ് മാഗ്നാകാർട്ടാ ദിന ആചരണം ലക്ഷ്യമിടുന്നത്. 

പതിമൂന്നാം നൂറ്റാണ്ടിൽ ഇറങ്ങിയ ഒരു നിയമസംഹിത ആണ് ഇംഗ്ലീഷിൽ ഗ്രേറ്റ് ചാർട്ടർ എന്നും മലയാളത്തിൽ മഹാ ഉടമ്പടി എന്നൊക്കെ അറിയപ്പെടുന്ന മാഗ്നകാർട്ട. ഭരണഘടനാധിഷ്ഠിതമായ നിയമങ്ങളുടെ ചരിത്രത്തിലെ ഒരു അടിസ്ഥാന രേഖയായി ഇത് കരുതപ്പെടുന്നു. ലാറ്റിൻ ഭാഷയിൽ എഴുതപ്പെട്ട ഈ ഉടമ്പടിയുടെ മുഴുവൻ പേര് Magna Carta Libertatum എന്നാണ്. സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി എന്നാണ് ഈ പേരിന്റെ ഏകദേശ മലയാള പരിഭാഷ. 


ബ്രിട്ടനിലെ രാജാക്കന്മാരുടെ ഏകാധിപത്യത്തിലും തന്നിഷ്ട്ടങ്ങളിലും ചൂഷണങ്ങളിലും അടിച്ചമർത്തലുകളിലും വീർപ്പു മുട്ടിയ ജനങ്ങൾ 1215-ൽ വിപ്ലവ സമാനമായ ഒരു നീക്കത്തിനൊടുവിൽ ജോൺ രാജാവിനെ തടഞ്ഞു വെച്ചാണ് മാഗ്നാകാർട്ടയിൽ ഒപ്പു വെപ്പിച്ചത്. ഒഴിഞ്ഞു മാറാൻ ഒരു മാർഗവുമില്ലാഞ്ഞിട്ടാണ് രാജാ
വിന് ഈ നീക്കത്തിന് വഴങ്ങിക്കൊടുക്കേണ്ടി വന്നത്. കിംഗ് ജോണിൻ്റെ ഭരണകാലത്ത് (1199 to 1216) ഇംഗ്ലണ്ടിൽ കനത്ത ഭരണ വിരുദ്ധ വികാരം ഉയന്നു വന്നു. അക്കാലത്തെ ഭരണാധികാര ചുമതലയുള്ള sheriff കൾ നടത്തിപ്പോന്നിരുന്ന അഴിമതിയും ജനവിരുദ്ധ നടപടികളുമാണ് ജനങ്ങളുടെ വ്യാപകമായ എതിർപ്പിന് കാരണമാക്കിയത്. സാധാരണ ജനങ്ങൾക്കെന്നു വേണ്ട ശക്തരായ പ്രഭുക്കന്മാർ (barons), പടയാളികൾ (knights) മുതലായ വിഭാഗങ്ങളെ പോലും അന്യായമായ നികുതി ചുമത്തി അവർ കഷ്ടപ്പെടുത്തി. പള്ളികളുടെ ഭൂമിയും സ്വത്തുമെല്ലാം പിടിച്ചടക്കി. പടയാളികളുടെ കുടുബത്തിലെ സ്ത്രീകളുടെ മേൽ കൈ വയ്ക്കുകയും അനന്തരാവകാശികളെ ഉപദ്രവിക്കുകയും ചെയ്തു. സൈനിക നീക്കങ്ങൾ പരാജയപ്പെട്ടു. നീതി നിർവ്വഹണം ഏക പക്ഷീയവും പക്ഷപാതപരവുമായിത്തീർന്നു. പ്രഭുക്കളുമായും ബിഷപ്പുമാരുമായും കലഹിച്ചു. എന്തിന് പറയുന്നു; മാർപ്പാപ്പയുമായി വരെ കലഹിച്ചു.  മാർപ്പാപ്പയുടെ പ്രതിനിധിയായ സ്റ്റീഫൻ ലാങ്‌ടണിനെ കാൻ്റർബറി ആർച്ച് ബിഷപ്പായി അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. മാർപ്പാപ്പ ഇംഗ്ലണ്ടിനെ വിലക്കിന് (Excommunication) വിധേയമാക്കി. മാമോദീസ, വിവാഹം, കുമ്പസാരം എന്നിവ ഉൾപ്പെടെയുള്ള ആത്മീയ ശുശ്രൂഷകൾ നടത്തിക്കൊടുക്കുന്നത് നിർത്തിവച്ചു. സാധാരണ ജനങ്ങൾ, ഈ ആത്മീയ ശുശ്രൂഷാ വിലക്ക് മൂലം തങ്ങളുടെ മരണാനന്തര വിധി നരകമാക്കുമെന്ന് വിശ്വസിച്ചു. ഇങ്ങനെ എണ്ണമറ്റ കാരണങ്ങൾ കൊണ്ട് തങ്ങളുടെ തങ്ങളുടെ രാജാവിനെ അവർ വെറുത്തു.  ജോൺ രാജാവ് ശക്തമായ ജന രോഷത്തിന് പാത്രമായി. 1215-ൽ,  ബാരണുകൾ ലണ്ടൻ പിടിച്ചടക്കി. രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാനായി ചർച്ച ചെയ്യാൻ ജോൺ രാജാവിനെ നിർബന്ധിച്ചു; ഇത് മാഗ്ന കാർട്ടയുടെ സൃഷ്ടിയിലേക്ക് നയിച്ചു.

ജോൺ രാജാവ് അംഗീകരിക്കാൻ വിസമ്മതിച്ച കാൻ്റർബറി ആർച്ച് ബിഷപ്പ്, കർദ്ദിനാൾ സ്റ്റീഫൻ ലാങ്ടൺ ആണ് ആദ്യ ചാർട്ടർ തയ്യാറാക്കിയത്. സഭയുടെ അവകാശങ്ങളുടെ സംരക്ഷണം, നിയമ വിരുദ്ധ തടവിൽ നിന്ന് ബാരൻമാർക്ക് സംരക്ഷണം, വേഗത്തിലുള്ളതും പക്ഷപാതപരവുമായ നീതിയുടെ പ്രയോഗം തുടങ്ങിയ വാഗ്ദാനങ്ങൾ ചാർട്ടറിൽ ഉണ്ടായിരുന്നു. ഇതിൻ പ്രകാരം 25 ബാരൻമാരുടെ ഒരു കൗൺസിൽ സ്ഥാപിക്കപ്പെട്ടു. എന്നാൽ ഇരുപക്ഷവും തങ്ങളുടെ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കാത്തതിനാൽ, ഇന്നസെൻ്റ് മൂന്നാമൻ മാർപ്പാപ്പ ചാർട്ടർ അസാധുവാക്കി, ഇത് ഒന്നാം ബാരൺസ് യുദ്ധത്തിലേക്ക് നയിച്ചു. 1215-ലെ ഒറിജിനൽ മാഗ്നാകാർട്ട പിന്നീട് പല തവണ ഭേദഗതി ചെയ്യുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.. കാലം കടന്നു പോകുകയും ഇംഗ്ലണ്ടിലെ പുതിയ പാർലമെൻ്റ് പുതിയ നിയമങ്ങൾ പാസാക്കുകയും ചെയ്തപ്പോൾ, അതിൻ്റെ പ്രായോഗിക പ്രാധാന്യം നഷ്ടപ്പെട്ടു.

മാഗ്നാകാർട്ട മനുഷ്യാവകാശങ്ങളുടെ അതുല്യവും ആദ്യകാല ചാർട്ടറുമായിരുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നിരുന്നാലും, ചരിത്രകാരനായ ജെ.സി. ഹോൾട്ടിനെപ്പോലുള്ളവർ അവകാശപ്പെടുന്നത് "ഉള്ളടക്കത്തിലും രൂപത്തിലോ മാഗ്നകാർട്ട അദ്വിതീയമായിരുന്നു" എന്നാണ്. എട്ട് നൂറ്റാണ്ടുകൾക്ക് മുൻപ്, ഇംഗ്ലണ്ടിലെ ഒരു കൂട്ടം വിമതർ അവരുടെ രാജാവിനെക്കൊണ്ട് നിർബന്ധിച്ച് ഒപ്പ് വയ്പ്പിച്ച സ്വാതന്ത്ര്യ ചാർട്ടർ സമൂഹത്തിലും അതിന്റെ അധികാര ശ്രേണിയിലും നീതി വിതരണത്തിലും വരുത്തിയ മാറ്റം വിപ്ലവകരമായിരുന്നു. അതിലൂടെ രാജാവ് സ്വയം നിയമവാഴ്ചയ്ക്ക് വിധേയനായി. ഒരർത്ഥത്തിൽ ജനാധിപത്യത്തിനും അധികാര വികേന്ദ്രീകരണത്തിനും തുടക്കം കുറിക്കപ്പെട്ടു. സമ്പൂർണ്ണ രാജവാഴ്ചയിൽ നിന്ന്, ഭരിക്കപ്പെടുന്നവരുടെ പ്രതിനിധികളുടെ അഭിപ്രായത്തിനും ഇടം കിട്ടുന്ന ഒരു ഭരണക്രമം ഉത്ഘാടനം ചെയ്യപ്പെട്ടു. രാജാവിൻ്റെ ഏകപക്ഷീയമായ അധികാരത്തെ ഇത് പരിമിതപ്പെടുത്തുകയും, ബാരൺസ് കൗൺസിലിൻ്റെ സമ്മതമില്ലാതെ രാജാവിന് നികുതി ചുമത്താനോ സ്വത്ത് കണ്ടുകെട്ടാനോ കഴിയില്ലെന്നും ഉറപ്പാക്കി. ഇപ്പോൾ പ്രാബല്യത്തിലുള്ള ഹേബിയസ് കോർപ്പസ് നിയമത്തിന്റെ വേര്, നിയമാനുസൃതമായ നടപടിക്രമങ്ങളില്ലാതെ ആരെയും തടവിലിടാൻ കഴിയില്ലെന്ന് പ്രസ്താവിക്കുന്ന മാഗ്ന കാർട്ടയിലാണ്. ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്കുള്ള അവകാശവും മാഗ്ന കാർട്ട വാഗ്ദാനം ചെയ്തു. കൂടുതൽ നിലവാരമുള്ളതും നീതിയുക്തവുമായ നിയമ നടപടികൾ ഉറപ്പാക്കിക്കൊണ്ട് നീതി വിൽക്കാനോ നിഷേധിക്കാനോ കാലതാമസം വരുത്താനോ കഴിയില്ലെന്ന് മാഗ്ന കാർട്ടയിലൂടെ സ്ഥാപിക്കപ്പെട്ടു.

നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും മാഗ്നാകാർട്ടയുടെ അടിസ്ഥാന തത്വങ്ങൾ കാലത്തെയും ദേശങ്ങളുടെ അതിരുകളെയും മറി കടന്ന് ഇപ്പോഴും സജീവമായി നിലനിൽക്കുന്നു. ജനാധിപത്യം, സ്വാഭാവിക നീതി, പൗര സ്വാതന്ത്ര്യം എന്നിവയുടെ നിലനിൽപ്പിനും വളർച്ചക്കും വേണ്ട ആശയങ്ങളുടെ അടിത്തറയായി ഇപ്പോഴും തുടരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള പല പ്രമുഖ രാജ്യങ്ങളുടെയും ഭരണ ഘടന മാഗ്ന കാർട്ടയിൽ നിന്ന് നേരിട്ട്  കടമെടുക്കുന്നില്ലെങ്കിലും ഗവൺമെൻ്റ് അധികാരം പരിമിതപ്പെടുത്തുക, നീതി ഉറപ്പാക്കുക, വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കുക, നികുതി പിരിക്കൽ നിയമം മൂലമായിരിക്കുക തുടങ്ങിയ അടിസ്ഥാന ആശയങ്ങളിൽ മാഗ്ന കാർട്ടയുടെ സ്വാധീനം കാണാനാകും.

അമൂല്യ ചരിത്ര രേഖയായ 1215 ലെ മാഗ്ന കാർട്ടയുടെ 4 പതിപ്പുകൾ UK യിൽ ഇപ്പോഴും സംരക്ഷിച്ച് പോരുന്നുണ്ട്. നാല് കൈയെഴുത്തു പ്രതികളിൽ 2 എണ്ണം വിഖ്യാതമായ ബ്രിട്ടീഷ് ലൈബ്രറിയിലാണുള്ളത്. ഇതിന് പുറമെയുള്ള 2 പ്രതികളിൽ ഒന്ന് ലിങ്കൺ കത്തീഡ്രലിലും സാലിസ്ബറി കത്തീഡ്രലും ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ ഇപ്പോഴും സന്ദർശകർക്ക് കാണാൻ സൗകര്യമുണ്ട്. 

Thursday, 5 June 2025

A Pledge to Mother Earth; Before We Fall









Upon this Earth, our sacred home,

June Fifth returns, as happen every year.

World Environment Day, a solemn plea,

For planet's health, for you, for me.

Our only home, both wild and wise,

Now calls for help beneath the skies.


The forests breathe, the planet's lungs,

Where life begins, where songs are sung.

They hold the rains, they guard the land,

A green defense, a gentle hand.

But when they fall, the balance fades,

And futures vanish into shades.


Beyond the trees, life’s web is spun

In oceans deep and golden sun.

Clean air and water, fertile ground

In nature’s care, all life is found.

Yet finite gifts are stripped away,

By greed that leaves the Earth to pay.


We’ve scarred her soil, we’ve choked her seas,

With plastic tides and poisoned breeze.

Species vanish, rivers dry,

As Earth grows weak beneath our sky.

A crisis made by human hand

A silent cry across the land.


But hope remains, if we will shift

Toward wiser ways, a needed gift.

Live with less, give more in kind,

Let conscience guide both heart and mind.

Conserve, restore, reduce the strain,

Let nature heal and thrive again.


This day is more than words or praise

It’s time to change our flawed old ways.

We owe the Earth, our children too

A world that’s green, alive, and true.

Let’s stand as stewards, brave and strong,

And walk with Earth where we belong.

Poetic Reflections of a Crazy Soul


Wednesday, 4 June 2025

Close to the Heart: More Than Beauty and Desire











A woman’s breasts soft and true,

Just a body part, like any other too.

Made to feed the babies of mankind,

Not for lust, nor for desire of any kind.


They help new life to grow and start 

That’s why they’re placed close to the heart.

A gift of love, a place of care,

A sign of sharing that’s always there.


But many of us just look and stare,

And treat them like toys for someone's joy.

We joke, we touch, we tease, we shame,

And forget the purpose from which they came.


We see them through desire and lust,

Not knowing they hold something more just.

They feed, they love, they help us grow 

Much more than what the outside shows.


The One who made the stars above

Placed them near hearts to show deep love.

A sign of care, of giving too,

Of mothers’ hearts so kind and true.


So let us see with wiser eyes,

Not just the shape, but what they be.

But honor all they truly give;

The power to help new life live.

Poetic Reflections of a Crazy Soul

Tuesday, 27 May 2025

The Unseen Backbone; Bhai, Forgive Us


They came with calloused hands and silent grace,

From Bengal’s plains, Odisha’s face,

From Bihar, Assam, UP's sands,

From Jharkhand, Chhattisgarh, Tamil Nadu’s lands.


From distant homes, they travelled far,

Dreams packed tight in a railway car.

Not for riches, not for fame,

Just to work; without a name.


Kerala’s fields grew green once more,

Walls rose tall, shops opened doors.

Homes were built with sweat and pain,

By hands whose thanks we failed to gain.


We call them “Bhai,” a borrowed word,

Yet treat them cold, our vision blurred.

To us they’re “Bengalis,” all the same,

A nameless crowd, without a name.


Once we too walked those migrant tracks,

Money orders on our backs.

The Gulf, the North, we bore the strain,

But never learned to feel their pain.


Now we thrive on their silent might,

Yet mock their tongue, avoid their sight.

Whisper lies and cast our doubt,

Shut them in and shut them out.


But I, a Malayali, stand apart,

With folded hands and open heart.

To every brother, every soul,

Who helped rebuild what made us whole 


Forgive us for our blinded ways,

Our silence through your hardest days.

Forgive the names, the looks, the fear,

For now, I see you, crystal clear.


You are not just labour, or the "other,"

You are our builder, friend, and brother.

Kerala lives because you stayed.

Bhai, forgive us and be repaid. 

Poetic Reflections of a Crazy Soul

Thursday, 15 May 2025

No More Cries, Just Clear Blue Skies










In lands once green with trees and grass,

Now only smoke and fire pass.

Where flowers grew and children played,

Now tears fall down and hope has strayed.


Brother fights with brother’s hand,

A loving home becomes dry land.

No more hugs, just fear and cries,

As blood falls down and goodness dies.


Guns and bombs have filled the air,

And peace is lost most everywhere.

Houses break, the sky turns grey,

And happy songs are far away.


A mother cries, her child is gone,

She sits and waits, but he's not home.

An orphan walks with empty eyes,

No food to eat, just sad goodbyes.


Fields are burned and rivers dry,

No crops to grow, no birds that fly.

Things once built are now all gone,

The world feels cold, not like a home.


And when the war is said and done,

No true peace is ever won.

A flag may fly, a song be sung,

But wounds remain in old and young.


Still deep inside a light can shine,

A wish for peace, for hearts to bind.

If hands can join and hate can stop,

Then love can rise and hope can grow up.


Let us stop this pain and fear,

Let us hold each other near.

No more war, no more cries—

Just peaceful hearts and clear blue skies.

Poetic Reflections of a Crazy Soul

Monday, 12 May 2025

From Pahalgam to Operation Sindoor


In Pahalgam, where innocent blood was shed,

Dreams lay shattered, and silence spread.

No plea, no pride, however deep the cry,

Can ever have such loss justified.


A nation wept, its spirit sore,

Yet justice knocked at every door.

Our leaders rose with solemn might,

To turn the grief into the fight.


Not born of rage, but duty's flame,

Operation Sindoor earned its name.

A force of strength, both calm and clear,

To guard our land, to shield what's dear.


Our soldiers marched with heads held high,

Beneath a stormy, watchful sky.

Men and women, brave and true,

With honor laced in all they do.


The ceasefire came — a saving grace,

Pulled war's dark hand back from its place.

A chance for peace, a breath, a pause,

To spare both lands from ruin’s claws.


Yet still we hope, beyond the pain,

That wisdom may in hearts remain.

Let fury fade, let kindness grow,

And peace, not blood, between us flow.

Poetic Reflections of a Crazy Soul

Wednesday, 30 April 2025

The Iron Gate That Lied – A Poem for Dachau

 











In Dachau’s fields, where shadows fall,

A place of pain, where hearts still call.

The first dark camp, where evil grew,

Where hope was lost, and dreams were few.


Jews and others, names unknown,

Torn from love, from house, from home.

In narrow rooms, with cold, hard beds,

They faced cruel nights, with heavy dreads.


“Work will free you,” the gate did lie,

A wicked trick beneath the sky.

No freedom came, just whips and cries,

And silent prayers that touched the skies.


The rooms were small, the food so thin,

The cold crept deep beneath the skin.

Toilets open, shame so deep,

In barracks dark, where none could sleep.


Starving bodies, thin and weak,

No food to fill, no voice to speak.

Doctors cut with hearts of stone,

Experiments that chilled the bone.


Gas and guns took lives away,

In Dachau’s dark, where death held sway.

Some were shot in ruthless line,

Some were gassed, no warning sign.


But hope, though small, would sometimes bloom,

In whispered songs, in shared gloom.

Through pain and loss, their spirits fought,

For love and life, though all seemed naught.


Then one day the gates swung wide,

The world looked in, and many cried.

Freedom came, one April day,

When soldiers broke the chains away.


The camp was done, its horrors ceased,

But scars remain, their pain not eased.

The leaders cruel, who built this hate,

Met hopeless ends, a fitting fate.


Some faced the law, some fled in fear,

But none escaped the truth so clear.

Justice stood, though late it came,

To speak for those lost without name.


Now Dachau stands, a place to see,

To learn of those who longed to be free.

Their tears still whisper in the air,

“Remember us, and show you care.”


For millions gone, we bow our head,

For Jews and all who suffered dead.

Let Dachau’s tale forever stay,

To guide our hearts to peace today.

Poetic Reflections of a Crazy Soul

Wednesday, 23 April 2025

Valley of Charm, Valley of Pain - In memory of Pahalgam, April 22, 2025












In Baisaran’s lap where flowers bloom,

A shadow fell, a silent gloom.

From hills that sang in whispering breeze,

Rose cries that brought the world to knees.


Tourists came with hearts so light,

To touch the skies, to hold delight.

But hatred crept with guns and fire,

And turned their dreams into a pyre.


Twenty-six souls, their stories gone,

But in our hearts, they still live on.

Children’s laughter, lovers’ grace,

Now etched in tears upon this place.


No words can heal, no tears suffice,

Till justice claims its rightful price.

A firm reply, both sharp and just,

Is duty now — a sacred trust.

For grieving kin and wounded land,

A nation rises, strong and grand.


The nation wept, the people stood,

In pain, in pride, in brotherhood.

The guilty shall not walk away —

Justice wakes at break of day.


Let peace return where sorrow lay,

Let hope and healing find their way.

And may the valley’s voice remain,

A song of peace, not cries of pain.

Poetic Reflections of a Crazy Soul

Wednesday, 26 March 2025

വെറുതെ ചില തൊലി നിറ വിചാരങ്ങൾ


നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു ശാരദ മുരളീധരന്റെ കുറിപ്പ്. എന്റെ കറുപ്പിനെ ഞാൻ ചേർത്തുപിടിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏഴ് മാസമായി എന്റെ മുൻഗാമിയുമായി താരതമ്യങ്ങളുടെ ഒരു നിരന്തര പരേഡായിരുന്നു. അത് കൂടുതലും കറുത്തതായി മുദ്രകുത്തപ്പെടുന്നതിനെ ക്കുറിച്ചായിരുന്നു. അതിൽ ഞാൻ വളരെ അസ്വസ്ഥയായി, അത് ലജ്ജിക്കേണ്ട ഒന്നാണെന്ന് തോന്നുന്നു. കറുപ്പ് വെറുമൊരു നിറം മാത്രമല്ല. നല്ലതല്ലാത്ത കാര്യങ്ങളെ, അസ്വസ്ഥതയെ, തണുത്ത സ്വേച്ഛാധിപത്യത്തെ, ഇരുട്ടിന്റെ ഹൃദയത്തെ.. പക്ഷെ എന്തിനാണ് കറുപ്പിനെ അധിക്ഷേപിക്കുന്നത്. പ്രപഞ്ചത്തിലെ സർവ്വവ്യാപിയായ സത്യമാണ് കറുപ്പ്. എന്തിനേയും ആഗിരണം ചെയ്യാൻ കഴിയുന്ന, മനുഷ്യ വർഗത്തിന് അറിയാവുന്ന ഏറ്റവും ശക്തമായ ഊർജ്ജസ്‌പന്ദനം കൂടിയാണത്. എന്നെ വീണ്ടും ഗർഭപാത്രത്തിലെത്തിച്ച് വെളുത്ത സുന്ദരിയായി തിരികെ കൊണ്ടുവരാൻ പറ്റുമോ എന്നായിരുന്നു നാല് വയസ് പ്രായമുള്ളപ്പോൾ ഞാൻ എന്റെ അമ്മയോട് ചോദിച്ചിരുന്നത്. വേണ്ടത്ര നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വർഷമായി ഞാൻ ജീവിക്കുന്നത്. കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതിൽ, വെളുത്ത തൊലിയിൽ ആകൃഷ്‌ടയായതിൽ എനിക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. ഇപ്പോൾ കറുപ്പിൽ ഞാൻ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കൾ കണ്ടെത്തിയിരിക്കുന്നു. കറുപ്പ് ഭംഗിയാണെന്ന് അവരെനിക്ക് ബോധ്യപ്പെടുത്തിത്തന്നു, അത് കണ്ടെത്താൻ അവരെന്നെ സഹായിച്ചു. കറുപ്പ് മനോഹരമാണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. എന്നൊക്കെ അവർ കുറിക്കുന്നു.

ഇത് വായിച്ചപ്പോൾ ചില തൊലി നിറ വിചാരം ആകാമെന്ന് കരുതി. മനുഷ്യനെതിരെ ഉള്ള വിവേചനത്തിന് ഏറ്റവും കൂടുതൽ ആധാരമാകുന്നത് ജാതി, മതം, വംശം, ഗോത്രം എന്നതിലൊക്കെ ഉപരി തൊലിയുടെ നിറമാണെന്നാണ് എന്റെ തോന്നൽ. വിവിധ ഭൂപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് നിറ വ്യത്യാസങ്ങൾ കാണപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ, ജീവശാസ്ത്രപരമോ കാലാവസ്ഥബന്ധിയോ ആയ കാര്യങ്ങൾക്കപ്പുറം സാമൂഹിക മേൽക്കോയ്മയുടെ മാനദണ്ഡമായി മനുഷ്യന്റെ തൊലിയുടെ നിറം നൂറ്റാണ്ടുകൾക്ക് മുൻപേ സ്ഥാപിക്കപ്പെട്ടിരുന്നു. ഭൂഖണ്ഡാന്തര യാത്രകളും കോളനിവൽക്കരണവും ഒക്കെയായി ഏഷ്യ, ആഫ്രിക്ക എന്നിവടങ്ങളിലെത്തിയ വെളുത്ത തൊലിയുള്ളവർ അവിടങ്ങളിലെ തങ്ങളേക്കാൾ നിറ വ്യത്യാസമുള്ള മനുഷ്യരെ കണ്ടത്തോടെ മനുഷ്യചർമ്മത്തിന്റെ വർണ്ണവ്യത്യാസങ്ങളുടെ പ്രസക്തി ചർച്ച ചെയ്യാൻ തുടങ്ങി. വെളുത്ത തൊലിയില്ലാത്തവർ നീചരായ മനുഷ്യരാണെന്നും, അവർക്ക് സാമർഥ്യം കുറവാണെന്നുമൊക്കെയുള്ള ചിന്താധാരകൾ ശക്തമായി. അത് കൊണ്ട് തന്നെ നിറം കുറഞ്ഞവർ പൂർണ്ണമായ ആത്മാവില്ലാത്തവർ ആണെന്നുള്ള തിയറി ഒക്കെ പ്രചരിപ്പിക്കപ്പെട്ടു. അവരുടെ മേൽ അധികാരം, അക്രമം, അടിമത്തം എന്നിവ സ്ഥാപിക്കാൻ ഇതോടെ എളുപ്പവുമായി. കൊളോണിയൽ കാലം കേവലം അധികാരത്തിലും വിഭവസമാഹരണത്തിലും സംഭരണത്തിലും മാത്രം ഒതുങ്ങി നിന്നില്ല. ഏഷ്യയിലും ആഫ്രിക്കയിലും കണ്ടെത്തിയ കൗതുകം ജനിപ്പിക്കുന്ന സസ്യ മൃഗാദികളെ കൊണ്ട് പോയി യൂറോപ്പിൽ പ്രദർശിപ്പിച്ച് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്ന പരിപാടിയും അവർ വ്യാപകമായി ചെയ്തു. സസ്യങ്ങൾക്കും മൃഗങ്ങൾക്കുമൊപ്പം അവർക്ക് വിചിത്രമായി തോന്നിയ മനുഷ്യരെക്കൂടി പ്രദർശിപ്പിച്ചവർ പണമുണ്ടാക്കി. വടക്കൻ ഫിൻലൻഡ് പ്രദേശത്തെ തദ്ദേശീയരായ ലാപ്പുകളുടെ പ്രദർശനം വൻ വിജയമായതോടെ സൊമാലിയർ, സിംഹളർ, ഇന്ത്യൻ വംശജർ തുടങ്ങി അനവധി മനുഷ്യർ യുറോപ്പിൽ പ്രദർശനവസ്തുക്കളായി. ഇതിനെല്ലാം കാരണമായത് പ്രധാനമായും തൊലിയുടെ ഇരുണ്ട നിറം മാത്രമായിരുന്നു. 

നിറത്തിന്റെയും വംശത്തിന്റെയും ശരികൾ അന്വേഷിക്കുന്ന നിരവധി ശാസ്ത്രീയ പഠനങ്ങളാണ് നരവംശ ശാസ്ത്ര ജീവശാസ്ത്ര മേഖലകളിൽ പത്തൊൻപതാം നൂറ്റാണ്ടിൽ നടന്നത്.  വെള്ളക്കാരും കറുത്തവരും രണ്ടു വ്യത്യസ്ത വർഗമാണെന്നു ശഠിക്കുന്ന ശാസ്ത്രജ്ഞർ വരെ അക്കാലത്തുണ്ടായിരുന്നു. ലൂയി അഗസ്സിസ് ഈ ഗണത്തിൽ പെട്ട ഒരാളായിരുന്നു. തൊലിയുടെ നിറത്തിന്റെയും ശരീരഭാഗങ്ങളുടെ അളവുകളുടെയുമൊക്കെ അടിസ്ഥാനത്തിൽ വെള്ളക്കാർ ശ്രേഷ്‌ഠരാണെന്നു സ്ഥാപിക്കാൻ അത്തരക്കാർ  ശ്രമിക്കുകയുണ്ടായി. ജീവശാസ്ത്രജ്ഞനായ കാൾ ലിനേയസ് നിറത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ വർഗീകരിച്ചു. മനുഷ്യരുടെ ബൗദ്ധിക നിലവാരവും പെരുമാറ്റ രീതിയും നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നൊക്കെയായിരുന്നു ലിനേയസിന്റെ വാദം. 

ഏകദേശം 70 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ആദ്യകാല മനുഷ്യർ ആഫ്രിക്കയിൽ നിന്ന് ദേശാന്തര ഗമനം ആരംഭിച്ചിരിക്കുമെന്നാണ് അനുമാനിക്കുന്നത്. അക്കാലത്തെ മനുഷ്യർക്ക് ഇന്നത്തെ ചിമ്പാൻസികളെപ്പോലെ കറുത്ത രോമങ്ങളുടെ കനത്ത ആവരണവും അതിനു കീഴിൽ വെളുത്ത തൊലിയും ആയിരുന്നിരിക്കണം ഉണ്ടായിരുന്നത്. പിന്നീട് കാലക്രമത്തിൽ സംഭവിച്ച കാലാവസ്ഥാ വ്യതിയാനം മനുഷ്യരിലും മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കണം. വൃക്ഷങ്ങളിൽ നിന്ന് താഴെ ഇറങ്ങാനും രണ്ടുകാലിൽ നടക്കാനും തുടങ്ങിയ അതേ കാലഘട്ടത്തിൽ തന്നെ ശരീരത്തിലെ രോമങ്ങൾ കൊഴിഞ്ഞു പോകാനും തുടങ്ങിക്കാണണം. പിന്നീട് ശരീരത്തിന്റെ ചൂട് നിയന്ത്രിക്കാൻ പറ്റുന്ന തൊലി, വിയർപ്പ് ഗ്രന്ഥികൾ തുടങ്ങിയവ വികസിച്ചു വന്നു കാണും. 

മനുഷ്യന്റെ തൊലിക്കകത്തുള്ള മെലാനിൻ എന്ന കളറിംഗ് ഏജന്റ് (പിഗ്മെന്റ്) എത്ര അളവിൽ ഉണ്ടെന്നതിനനുസരിച്ചായിരിക്കും അതിന്റെ നിറം. മെലാനിൻ എന്ന വാക്കിന്റെ ഉത്ഭവം തന്നെ കറുത്തത് എന്നർഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്. തൊലിക്കുള്ളിലെ മെലാനോസൈറ്റ് എന്ന കോശങ്ങളാണ് മെലാനിൻ ഉൽപാദിപ്പിക്കുന്നത്. മെലാനോസൈറ്റിൽ ഉള്ള മെലനോസോമുകൾ മെലാനിന്റെ ഉൽപാദനം, സംഭരണം, വിതരണം എന്നീ ധർമ്മങ്ങൾ നടത്തുന്നു. മനുഷ്യരിൽ മെലാനോസൈറ്റ് കോശങ്ങൾക്ക് പുറമെ  നേത്രാന്തര പടലം (retina), മിഴിപടലം (iris), എന്നിവയിലെ എപ്പിത്തീലിയം, ചില തരം നാഡീകോശങ്ങൾ തുടങ്ങിയവക്കും മെലാനിൻ ഉൽപ്പാദിപ്പിക്കാൻ കഴിയും. .

തൊലിയുടെ ഇരുണ്ട നിറത്തിനാധാരം മെലാനിൻ ആണെന്ന് പറയുമ്പോഴും മെലാനിനും നിറവും തമ്മിലുള്ള ബന്ധം നേരിട്ടുള്ള അനുപാതത്തിൽ അല്ല എന്നാണ് പറയപ്പെടുന്നത്. അതായത് മെലാനിൻ കൂടിയാൽ കറുപ്പും കുറഞ്ഞാൽ വെളുപ്പും എന്ന് വളരെ ലളിതമായ പറയാൻ പറ്റില്ല എന്നാണ് ജീവശാസ്ത്രം പറയുന്നത്. മനുഷ്യന്റെ തൊലിയുടെ നിറവും ഭൂമിയുടെ അക്ഷാംശ രേഖയോടുള്ള സാമീപ്യവും തമ്മിൽ ബന്ധമുണ്ടന്ന ഒരു സിദ്ധാന്തവും നിലവിലുണ്ട്. ഇത് അൾട്രാ വയലറ്റ് (Ultraviolet – UV) സാന്ദ്രതയുമായി പൊരുത്തപ്പെടുന്ന ഒരു തിയറി ആണ്. തൊലിയുടെ നിറത്തിന്റെ കാര്യത്തിൽ അൾട്രാ- വയലറ്റ് സ്വാധീനത്തെ നരവംശ ഗവേഷകരും പരോക്ഷമായി അംഗീകരിക്കുന്നുണ്ട്. ഭൂമധ്യരേഖയോടടുത്ത പ്രദേശങ്ങളിൽ ഇരണ്ട നിറമുള്ള തൊലിയും അകന്ന പ്രദേശങ്ങളിൽ കുറച്ചു കൂടി വെളുത്ത ട്രോളിയും കാണപ്പെടാൻ സാധ്യതയുണ്ടെന്നവർ കരുതുന്നു. 

ശാസ്ത്രീയമായ യുക്തിയിൽ നോക്കിയാൽ മനുഷ്യന്റെ തൊലി വിശേഷമായി ഏതെങ്കിലും നിറം വഹിക്കുന്ന ഒരു വസ്തുവല്ല. പരിണാമപരവും ജീവശാസ്ത്രപരവും ജീവിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ കൊണ്ടും തൊലിക്ക് നിറ വ്യത്യാസങ്ങൾ ഉണ്ടാകുന്നു എന്നതാണ് യാഥാർഥ്യം. ഏതെങ്കിലും ഒരു നിറം മികച്ചതാണെന്നോ മറ്റുള്ളവക്ക് എന്തോ കുറവുകൾ ഉണ്ടെന്നൊക്കെയുള്ള വാദങ്ങൾ മുഖവിലക്കെടുക്കാനോ അംഗീകരിക്കാനോ സാധിക്കുന്നതല്ല. നിറത്തിനനുസരിച്ച് മനുഷ്യരിൽ എന്തെങ്കിലും മേന്മ കൂടുതലുണ്ടെന്ന് തെളിയിക്കാനും കഴിയില്ല. 

Monday, 17 March 2025

റിജോയുടെ പാതി പണി തീർന്ന വീടും ചില പാർപ്പിട ചിന്തകളും !!!

"സ്വന്തമായൊരു പാർപ്പിടം" എന്ന ശീർഷകത്തിൽ ശ്രീ മുരളി തുമ്മാരുകുടി ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തിരുന്നത് വായിച്ചു. ഒരാളുടെ ഏഴു വർഷത്തെ ശമ്പളം കൊണ്ട് ഒരു പാർപ്പിടം വാങ്ങാൻ കഴിയണം എന്നൊരു ഏകദേശ കണക്കാണ് വികസിത രാജ്യങ്ങൾ പൊതുവെ അവരുടെ പാർപ്പിട കമ്പോളത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നതെന്നും വീടിന്റെ വില ഇതിൽ കൂടിയാൽ സർക്കാർ, കമ്പോളത്തിൽ ഇടപെടുമെന്നും വില കുറക്കുമെന്നും അതിൽ കുറിച്ചിരുന്നു. നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു കണക്കോ രീതിയോ ഇല്ലാത്തതും നമ്മുടെ കുടുംബ ബന്ധങ്ങളുടെയും സാമൂഹ്യ മനോഭാവത്തിന്റെയും ചിലപ്രത്യേകതകളും ഒക്കെ സ്പർശിച്ചു പോകുന്ന ഒരു കുറിപ്പാണ്. നമ്മുടെ നാട്ടിൽ സാധാരണക്കാരന്റെ ശമ്പളനിരക്കിൽ താങ്ങാനാകുന്ന നിരക്കിൽ പാർപ്പിടങ്ങൾ ഉണ്ടാകണമെന്നും അതിന് ഫ്ലാറ്റുകൾക്ക് കാര്യമായ സംഭാവന ചെയ്യാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രയപെടുന്നു. ഫ്ലാറ്റുകൾ ന്യായവിലക്ക് ലഭ്യമാകണമെങ്കിൽ ന്യായമായ വിലക്ക് സ്ഥലം ലഭ്യമാകണമെന്നും  ഇത് സർക്കാരിന് എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണെന്നുമൊക്കെയാണ് മുരളിച്ചേട്ടന്റെ അഭിപ്രായങ്ങൾ. 


ഇതേ ദിവസങ്ങളിലാണ് എന്റെ ഒരു ക്ലയന്റ് വലിയ സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ മാനേജ് ചെയ്യാൻ പറ്റും എന്നൊരു ആലോചന നടത്താൻ എന്നെ സമീപിക്കുന്നത്. ആൾ വളരെ വലിയൊരു വീട് പണി തുടങ്ങി ഏകദേശം പകുതിയിൽ എത്തി. കോവിഡ്, ബിസിനസിൽ ഉണ്ടാക്കിയ പ്രതിസന്ധികൾക്കൊപ്പം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായൊരു രോഗം ബാധിച്ചിരിക്കുന്നു. നിലവിൽ എടുത്തിരിക്കുന്ന ലോണിന്റെ തിരിച്ചടവുകൾ മുടങ്ങിയത് കൊണ്ട് നിലവിലെ ലോൺ കുറച്ചു കൂടി കൂട്ടിയെടുക്കാനോ പുതിയൊരു ലോൺ എടുക്കാനോ സാധിക്കാത്ത നിലയിലാണ് കക്ഷി. ആകെ സ്വന്തമായുള്ള സ്ഥലത്താണ് പകുതി പൂർത്തിയായ വീട് നിൽക്കുന്നത്. സ്ഥലത്തിൽ നിന്നൊരു ഭാഗം മുറിച്ചു വിൽപ്പന പ്രായോഗികമല്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഇത്രയും വലിയ അപൂർണ്ണമായ നിർമ്മിതി വാങ്ങാൻ ആരെയും കിട്ടാനും സാധ്യതയില്ല. ഈ ഗുരുതര പ്രതിസന്ധിയെപ്പറ്റി അദ്ദേഹത്തിന്റെ ഭാര്യക്ക് കുറച്ചൊക്കെ അറിയാം. ബാക്കി കുടുംബാംഗങ്ങൾക്കോ സുഹുത്തുക്കൾക്കോ ഇക്കാര്യങ്ങളൊന്നും അറിയുകയും ഇല്ല. അദ്ദേഹത്തിന് ക്രിയാത്മകമായ ഒരു നിർദ്ദേശം കൊടുക്കുന്നതിൽ ഞാൻ അമ്പേ പരാജയപ്പെട്ടു. വ്യക്തിപരമായ നല്ല ബന്ധങ്ങൾ ഉള്ള ആരോടെങ്കിലും കുറച്ച് ലോൺ സംഘടിപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞദ്ദേഹം ഇറങ്ങുമ്പോൾ ആ കണ്ണുകളിൽ നിരാശയാണോ പരാജയ ഭീതിയാണോ ആശങ്കയാണോ എന്നൊന്നും എനിക്ക് മനസിലായില്ല. 

മുകളിൽ കൊടുത്തിട്ടുള്ള ചിത്രം മൃഗ ഡോക്ടറും സിനിമാ നടനുമായ, ശ്രീ സതീഷ് കുമാർ കുറെ കാലം മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിലേതാണ്. ഈ ചിത്രവും അനുബന്ധ കുറിപ്പും മനസിനെ ഏറെ വിഷമിപ്പിച്ചിരുന്നു. അദ്ദേഹം കുറിച്ചിരുന്നത് ഏകദേശം ഇപ്രകാരമാണ്.  ചേർത്തല ആലപ്പുഴ ഭാഗത്തുള്ള ഒരു വീടിന്റെ ചിത്രമാണ്. വീടിന്റെ പ്രൗഢി കണ്ട്‌ അനുമാനിച്ചാൽ ധനികരായിരുന്ന ആരുടേയോ വീടാണ്‌. അത്ര വിസ്തൃതമായ വീടും തൊടിയുമാണ്‌. ഒറ്റ നോട്ടത്തിൽ, കുറഞ്ഞത് അഞ്ചാറായിരം സ്ക്വയർ ഫീറ്റിൽ കുറയാത്ത ഒരു ഗംഭീര കെട്ടിടം. ആരുടെയോ  വലിയ സ്വപ്നമായിരുന്നിരിക്കണം ഇത്. കരിങ്കല്ലിൽ തീർത്ത മതിലും ഗേറ്റിൽ നിർമ്മിച്ചു വെച്ചിട്ടുള്ള കൂറ്റൻ ചെടിച്ചട്ടികളും അതിലെയടക്കം ഉണങ്ങിപ്പോയ അലങ്കാരച്ചെടികളുമൊക്കെ ആ സ്വപ്‌നത്തെക്കുറിച്ച്‌ ഊഹിക്കാൻ സഹായിക്കുന്നുണ്ട്. ഇന്നിപ്പോൾ "വസ്തു വില്പനക്ക്" എന്നെഴുതി ബാങ്ക് വലിച്ചു കെട്ടിയ മനോഹരമായ ആ കാസ്റ്റ്‌ അയേൺ ഗേറ്റൊക്കെ എത്ര ശ്രദ്ധയോടെയും ആലോചനയോടെയും ഒക്കെയാവും അവർ ചെയ്യിച്ചിട്ടുണ്ടാകുക..? എത്ര സന്തോഷത്തോടെയാവും അവർ അതിൽ താമസം തുടങ്ങിയിട്ടുണ്ടാവുക? തീർച്ചയായും നിറഞ്ഞ ആത്മാഭിനത്തോടെയോ തെല്ല് അഹങ്കാരത്തോടെയോ ആവാം ഇതിന്റെ ഗൃഹപ്രവേശനസമയത്ത് അവർ നിന്നിട്ടുണ്ടാവുക.  തെളിഞ്ഞു കത്തുന്ന അലങ്കാരദീപങ്ങൾ, ആൾത്തിരക്ക്‌, പാട്ട്, ഡാൻഡ്, ആഹാര പാനോപചാരങ്ങൾ, പാർക്ക് ചെയ്യാൻ ഇടമില്ലാത്ത വിധത്തിൽ വാഹനങ്ങളുടെ തിരക്ക്...... ആ ഗൃഹപ്രവേശന ദിവസം ഭാവനയിൽ കാണാൻ ഒരു ബുദ്ധിമുട്ടും ഇല്ല. എവിടെ വെച്ചാവും അവരുടെ സ്വപ്നങ്ങൾ പാളം തെറ്റിയിട്ടുണ്ടാവുക ? എങ്ങനെയാവും അവരുടെ പദ്ധതികൾ പാളിപ്പോയിട്ടുണ്ടാവുക..? കുടിയൊഴിപ്പിക്കപ്പെട്ട്‌ ഈ വിധം അനാഥമാക്കപ്പെടും മുൻപ്‌ സംഘർഷവും നിരാശയും നിറഞ്ഞ് ഉറക്കമില്ലാത്ത എത്രയെത്ര രാത്രികളിലൂടെയാവും ആ വീട്ടിലെ മനുഷ്യർ കടന്നു പോയിട്ടുണ്ടാവുക? ഒരു പക്ഷേ യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെയൊക്കെ തന്നെ ആയിരിക്കണം എന്നില്ല. നിവൃത്തികേട്‌ കൊണ്ട് ഉടമകൾക്ക്‌ നിർബന്ധപൂർവ്വം ഒഴിഞ്ഞു പോകേണ്ടിവന്നു എന്ന് നമുക്ക്‌ ഊഹിക്കാൻ കഴിയുന്ന വീടുകൾ; അതിന് കുടിലെന്നോ കൊട്ടാരമെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല..... സതീഷ്കുമാറിന്റെ എഴുത്ത് അങ്ങനെ അവസാനിക്കുമ്പോൾ ഞാൻ എന്റെ ഒരു സ്നേഹിതനെക്കുറിച്ച് ഓർക്കുകയാണ്. 

എന്റെ തൊട്ടയല്പക്കക്കാരൻ റിജോ ആണ് ആ സ്നേഹിതൻ. ഗൾഫിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയാണ് അവൻ. എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ അവന്റെ പുരയിടം കാണാം. അവൻ ഇവിടെ ഒരു വീട് പണിയാൻ തീരുമാനിച്ചു. പ്ലാനും എലിവേഷനും ഒക്കെ ഞാൻ കണ്ടിരുന്നു. താഴെ നിലയിൽ 1850 square feet ഉം മുകളിൽ 900 square feet ഉം ചേർത്ത് 2750 square feet വരുന്ന ഒരു ഗംഭീരൻ പ്ലാൻ. ലോൺ ഒന്നുമെടുക്കുന്നില്ല, പണി മുഴുവൻ ഇപ്പോൾ തീർക്കാൻ പരിപാടിയില്ല എന്നൊക്കെ അവൻ പറഞ്ഞപ്പോൾ വലിയ അതിശയവും തോന്നിയില്ല. പക്ഷെ പണി തുടങ്ങിയപ്പോഴാണ് എനിക്ക് ചെറുതല്ലാത്ത കൗതുകം തോന്നിയത്. 800 square feet, ഏറിയാൽ 900 square feet വരുന്ന ഒരു ഫൌണ്ടേഷൻ മാത്രമാണ് ആശാൻ കെട്ടിയത്. പിന്നീട് അത്രയും ഭാഗത്തെ മുകളിലേക്കുള്ള പണിയും ഭംഗിയായി തീർത്തു. വീടിന് മുൻഭാഗത്ത് താൽക്കാലികമായൊരു പൂമുഖം, അതിന് പിറകിൽ ഒരു ബാത്ത് റൂം അറ്റാച്ച്ഡ് ബെഡ് റൂം, താത്കാലികമായി മറ്റൊരു ബെഡ് റൂം (മുഴുവൻ പണി തീരുമ്പോൾ മെയിൻ അടുക്കള ആകേണ്ട മുറി ആണിത്), അടുക്കളയുടെ ആവശ്യത്തിലേക്ക് ഭാവിയിൽ പണി തീരുമ്പോൾ രണ്ടാം അടുക്കള ആകേണ്ട മുറി, ഒരു താത്‌കാലിക വർക്ക് ഏരിയ, അതിലൊരു ടോയ്‌ലറ്റ്... ഇത്രയും പണി പൂർത്തിയാക്കി അവൻ അതിൽ താമസമാക്കി. ലീവ് തീർന്നപ്പോൾ സന്തോഷത്തോടും സമാധാനത്തോടും കൂടി വിദേശത്തേക്ക് പോയി. മനുഷ്യർ ആരെങ്കിലും ഇങ്ങനെ ഒരു വീടുണ്ടാക്കി വക്കുമോ !?, ഒരു ലോണെടുത്ത് മുഴുവൻ പണിയും തീർത്ത് കൂടായിരുന്നോ !? എന്നൊക്കെ ചോദിക്കുന്ന ചില "അഭ്യുദയ കാംക്ഷികൾ" റിജോയ്ക്കുണ്ടെന്ന യാഥാർഥ്യം മറച്ചു വയ്ക്കുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. ഇത് സൂചിപ്പിച്ചപ്പോൾ റിജോ തന്ന മറുപടി ഒരു picture message ആയിരുന്നു. അതിവിടെ ഷെയർ ചെയ്യുന്നു. 


ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരാളെ വിട്ട് പോയിക്കൂടാ. എനിക്കറിയാവുന്ന ഒരു High Net Worth Individual ആണത്. 50000 രൂപക്ക് മേൽ മാസ വാടക കൊടുത്ത് ഒരു പ്രീമിയം വില്ലയിൽ ആണ് ആശാൻ വസിക്കുന്നത്. അദ്ദേഹം പറയുന്നത് ഒരു സ്ഥലം വാങ്ങണമെന്നോ വീട് വയ്ക്കണമെന്നോ അദ്ദേഹത്തിന് ഒരിക്കൽ പോലും തോന്നിയിട്ടില്ല എന്നാണ്. ഒരു സ്ഥലം വാങ്ങി വീട് വച്ച് മെയ്‌ന്റയ്ൻ ചെയ്യാൻ വേണ്ടി വരുന്ന പണം ഇൻവെസ്റ്റ് ചെയ്തിട്ട് അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അത്യാഢംബര വീട്ടിൽ എന്നും വാടകക്ക് കഴിയാനാണ് പുള്ളി ഇഷ്ടപ്പെടുന്നതത്രെ. എന്തായാലും ഭാരിച്ച സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് കുഴപ്പത്തിലാകുന്നതിനേക്കാൾ നല്ല കാര്യമാണെന്നാണ് എനിക്ക് തോന്നിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ കുറച്ചു കൂടി ബജറ്റ് ലൈനിലേക്ക് മാറാൻ ഓപ്‌ഷൻ ഉണ്ടല്ലോ.

ഒരു 40-50 വർഷം പുറകോട്ട് പോയാൽ വളരെ സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന ചുരുക്കം ചിലർക്കൊഴികെ ഇവിടെ വലിയ വീടുകൾ ഉണ്ടായിരുന്നില്ല. നാളികേരത്തിന്റെ നാട്ടിൽ നാഴിയടങ്ങഴി മണ്ണിൽ നാരായണക്കിളിക്കൂട് പോലൊരു നാലു കാൽ ഓലപ്പുര സ്വപ്നം കണ്ട പ്രവാസിയാണ് ഇവിടെ രമ്യ ഹർമ്യങ്ങൾ പണി കഴിപ്പിച്ചു തുടങ്ങിയത്. പിന്നെ കുറച്ച് പുത്തൻപണക്കാർ അതിനെ അനുകരിച്ച് വലിയ വീടുകൾ പണിത് തുടങ്ങി. പിന്നീട് അനുകരണ വാസന ആവോളമുള്ള സാമാന്യ മലയാളികൾ പരക്കെ, വരവ് നോക്കാതെ വരവേറെയുള്ളവരുടെ വീട് പണി അനുകരിച്ചു. താരതമ്യേന ചിലവ് കുറഞ്ഞ ഫ്ലാറ്റ് എന്ന ഓപ്‌ഷന് ഇവിടെ ഇപ്പോഴും തീരെ സ്വീകാര്യതയില്ല. എനിക്ക് നേരിൽ പരിചയമുള്ള നിരവധി ആളുകൾ യാതൊരു ഉറപ്പുമില്ലാത്ത ഭാവി വരുമാനത്തെയോ ജീവിതത്തിന്റെ ഇടവഴികളിൽ വന്നു കയറിയേക്കാവുന്ന അനിശ്ചിതത്വങ്ങളെയോ ഒന്നും പരിഗണയ്ക്കാതെ ഭാരിച്ച ദീർഘ കാല സാമ്പത്തിക  ബാധ്യതകൾ തലയിലേറ്റി വീട് പണിത് ഉറക്കവും മനസ്സമാധാനവും നഷ്ടപ്പെട്ട് കഴിയുന്നുണ്ട്. പല വിധ സാമ്പത്തിക അഡ്ജസ്റ്റ്മെന്റുകൾ  ചെയ്ത് പൊതുസമൂഹത്തിന് മുന്നിൽ സാമ്പത്തിക ഭദ്രതയും സമാധാന ജീവിതവും അഭിനയിച്ച് അവർ കഴിഞ്ഞു കൂടുന്നു. എപ്പോൾ വേണമെങ്കിലും മാനസിക സംതുലനം നഷ്ടപ്പെടാവുന്ന ചിലരെങ്കിലും അക്കൂട്ടത്തിൽ ഉണ്ടെന്നത് എനിക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സമൂഹത്തിന്റെ കൈയടിയും അഭിനന്ദനങ്ങളും കിട്ടാൻ വേണ്ടിയോ  മത്സരബുദ്ധിയോടെ അനുകരിക്കാൻ വേണ്ടിയോ അല്ല ഒരു വീട് പണിയേണ്ടതെന്ന് പറയാൻ ഞാൻ ഈ കുറിപ്പ് ഉപയോഗപ്പെടുത്തുകയാണ്. അതി വൈകാരികതയും കാല്പനികതയും മാറ്റി നിർത്തിയാൽ തികച്ചും നിഷ്ക്രിയ ആസ്തിയായ വീടിന് വേണ്ടി കൃത്യമായ ഫിനാൻഷ്യൽ പ്ലാനിങ് ഇല്ലാതെ Residential Buildings (വീടല്ല) പണിയുന്നവർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. അവരോടൊക്കെ താരതമ്യം ചെയ്യുമ്പോഴാണ് റിജോയുടെ "വിചിത്രമെന്ന് ചിലർക്ക്" തോന്നുന്ന വീട് (Home) കയ്യടിക്ക് അർഹമാകുന്നത്. സാമ്പത്തിക ബാധ്യതകളുടെ വലിയ ചുമടുമായി അസ്വസ്ഥമായി കഴിയുന്നവർ ജീവിക്കുന്ന Residential Building കളേക്കാൾ വീടെന്ന് വിളിക്കപ്പെടാൻ യോഗ്യതയുള്ളത് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും കിടന്നുറങ്ങാൻ സഹായിക്കുന്ന പാതി പണിഞ്ഞ കെട്ടിടത്തെയാണെന്ന് സമ്മതിക്കാതെ തരമില്ല....

സഭാഷ് റിജോ... എത്രയും വേഗം നിന്റെ വീട് പണി പൂർത്തിയാക്കാൻ സാധിക്കട്ടെ. 

Tuesday, 4 March 2025

വെട്ടി തീയിൽ എറിയപ്പെടേണ്ടവയാണോ നന്മ മരങ്ങൾ ...!!???

"സോഷ്യൽ മീഡിയ ചാരിറ്റി"യുമായി ബന്ധപ്പെട്ട് ലജ്ജാകരമായ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നു. സാമ്പത്തികമായ അവശത അനുഭവിക്കുന്ന ഒരു കുടുംബത്തിലെ കുട്ടിയുടെ ചികിത്സാ സഹായത്തിലേക്ക് പൊതുജനങ്ങളിൽ നിന്ന് മൂന്ന് കോടി രൂപ പിരിച്ചു കൊടുത്ത ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ചാരിറ്റി പ്രവർത്തകന്, സഹായം സ്വീകരിച്ച കുടുംബം ഒരു ഇന്നോവ ക്രിസ്റ്റ സമ്മാനമായി നൽകുന്നു. വെളുക്കെച്ചിരിച്ച് ആ "നന്മമരം" ആ ഇന്നോവയുടെ കീ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. പിന്നെ വിമർശനങ്ങളും ട്രോളുകളും നിറയുമ്പോൾ ന്യായീകരിക്കുകയും ആരാധകരെക്കൊണ്ട് അലക്കി വെളുപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. 

"സോഷ്യൽ മീഡിയ ചാരിറ്റി" എന്നാൽ എന്താണെന്നൊന്നും ചോദിക്കരുത്; ഇപ്പോൾ അതാണ് ചാരിറ്റി എന്നാണ് ചിലർ പറയുന്നത്. അങ്ങനെ ഒരു ചാരിറ്റി ഉണ്ട് എന്ന് മാത്രം തല്ക്കാലം മനസിലാക്കുക. പൊതുവ്യവഹാരഭാഷയിൽ ചാരിറ്റി എന്താണെന്ന് ഒന്ന് നോക്കാം. 

സാമ്പത്തികമായോ ആരോഗ്യപരമായോ ശാരീരികമായോ സാമൂഹിക അന്തസുമായോ മറ്റെന്തെങ്കിലും പാർശ്വവൽക്കരണവുമായോ ഒക്കെ ബന്ധപ്പെട്ട് വെല്ലുവിളികൾ നേരിടുന്നവർക്ക് പണം കൊണ്ടോ മറ്റു സഹായങ്ങൾ കൊണ്ടോ ഒരു കൈത്താങ്ങാവുന്ന പരിപാടിയെ വിളിക്കാവുന്ന പേരാണ് ചാരിറ്റി. സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് അർഹരായവരെ നേരിട്ട് സഹായിക്കുന്ന വ്യക്തികൾ മുതൽ കൂട്ടായ പരിശ്രമങ്ങളിലൂടെ ഒരു ചാരിറ്റബിൾ കമ്പനിയോ ട്രസ്റ്റോ സംഘമോ രൂപീകരിച്ച് ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളും വിവിധ സർക്കാരിതര സംഘടനകളും (എൻ‌ജി‌ഒകളും) ലോകമെമ്പാടും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അത് നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും ധാരാളമായുണ്ട്. പൊതുവെ സർക്കാർ സംവിധാനങ്ങൾക്ക് ചെയ്ത് തീർക്കാൻ കഴിയാത്തതും എന്നാൽ സമൂഹത്തിൽ അത്യാവശ്യം നടക്കേണ്ടതുമായ സാമൂഹ്യക്ഷേമ ലക്ഷ്യങ്ങളെ പൂർത്തീകരിക്കാൻ ഇത്തരം സന്നദ്ധപ്രവർത്തനങ്ങൾ സമൂഹത്തെ നല്ലയളവിൽ സഹായിക്കുന്നുണ്ട്. ഇക്കാരണത്താൽ തന്നെ, നിയമാനുസൃതം പ്രവർത്തിക്കുന്ന ചാരിറ്റി പ്രവർത്തങ്ങൾക്ക് വിവിധ നികുതി ആനുകൂല്യങ്ങളും ഇളവുകളും സർക്കാർ നൽകുന്നുണ്ട്. 

“ചാരിറ്റി എന്ന വാക്ക് ചിന്തയിലും പ്രവൃത്തിയിലും പരക്ഷേമ താല്പര്യത്തെ സൂചിപ്പിക്കുന്നു. തനിക്കതീതമായി മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുക എന്ന ആശയമാണ് അതിൽ അടങ്ങിയിരിക്കുന്നത്" ആന്ധ്ര ചേംബർ ഓഫ് കൊമേഴ്‌സ് കക്ഷിയായ കേസിൽ സുപ്രീം കോടതി ഉയർത്തിപ്പിടിച്ച നിരീക്ഷണമാണിത്. [The word ‘Charity’ connotes altruism in thought and action. It involves an idea of benefiting others rather than oneself” Supreme Court in the case Andhra Chamber of Commerce [1965] 55 ITR 722 (SC)]

സോഷ്യൽ മീഡിയ ചാരിറ്റി ഇതിന് മുൻപ് പൊതുചർച്ചക്ക് വിധേയമാക്കപ്പെട്ടത് 2020-ൽ ആയിരുന്നു. അന്ന് സംഭവിച്ചത് ഏകദേശം ഇപ്രകാരമായിരുന്നു... ഒരു യുവതി അയാളുടെ അമ്മയുടെ ചികിത്സ നടത്താൻ ഭീമമായ തുക ആവശ്യമുണ്ടെന്നും സഹായിക്കാൻ ആരുമില്ലാത്ത തനിക്ക് നിത്യവൃത്തിക്കുള്ള തുക പോലും കയ്യിലില്ലെന്നും കഴിയുന്നവർ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഒരു വീഡിയോ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വിടുന്നു. സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തകർ എന്ന് വാഴ്ത്തപ്പെടുന്ന ചില പ്രശസ്ത വ്യക്തികൾ ("നന്മമരം" എന്നൊരു വിളിപ്പേരും ഇവർക്കുണ്ട്) ഈ വീഡിയോ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഷെയർ ചെയ്യുന്നു. 30 ലക്ഷം രൂപയോളം ചിലവ് വരുന്ന ചികിത്സക്ക് സഹായമായി മണിക്കൂറുകൾ കൊണ്ട് ഒന്നേകാൽ കോടിയോളം രൂപ ആ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേരുന്നു. പണം വരവ് തുടർന്നപ്പോൾ ആ അക്കൗണ്ടിൽ പണം നിക്ഷേപിക്കൽ നിർത്തി വയ്ക്കാൻ (Credit Freezing) ബാങ്കിന് നിർദേശം കൊടുക്കുന്നു. രോഗിയുടെ ചികിത്സക്ക് ആവശ്യമായ തുക കഴിച്ച് സർപ്ലസ് വന്ന തുക തങ്ങൾ നിർദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് മാറ്റിക്കൊടുക്കാൻ നന്മമരങ്ങളുടെ ഭാഗത്ത് നിന്ന് ആവശ്യമുണ്ടാകുന്നു. സഹായാഭ്യർത്ഥനാ വീഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ ഷെയർ ചെയ്യുന്നതിനുള്ള നന്മരങ്ങളുടെ സ്ഥിരം സ്ഥിരം ഉപാധിയാണ് ഈ സർപ്ലസ് ഫണ്ട് ട്രാൻസ്ഫർ. സോഷ്യൽ മീഡിയ/ഓൺലൈൻ  ചാരിറ്റി പ്രവർത്തകരുടെ ഏകദേശ പ്രവർത്തനരീതി കാലങ്ങളായി ഇപ്രകാരമാണ്. എന്നാൽ, ഓപ്പറേഷൻ കഴിഞ്ഞതല്ലേ ഉള്ളൂ, ചെലവുകൾ ഇനിയും ഉണ്ടല്ലോ, അപ്പോൾ വീണ്ടും സഹായം അഭ്യർത്ഥിക്കാനാവില്ല, കുറച്ചു കൂടി കഴിഞ്ഞ് കൊടുക്കാം എന്ന നിലപാടെടുക്കുന്നു യുവതി. ഇതിനിടയിൽ കിട്ടിയ തുകയിൽ നിന്ന് ഒരു കുഞ്ഞിന്റെ ചികിത്സാചിലവിലേക്ക് സംഭാവന കൊടുത്തു എന്നും യുവതി അവകാശപ്പെടുന്നുണ്ട്. ഇതോടെ നന്മമരങ്ങൾ ഇടയുന്നു. വേണമെങ്കിൽ തുടർ ചികത്സക്കും ഒരു വീട് വെയ്ക്കാനും കൂടി ഉള്ള ഒരു തുക എടുത്തിട്ട് ബാക്കി തങ്ങൾ പറയുന്നവർക്ക് കൊടുക്കണം എന്ന്  നിർബന്ധിക്കുന്നു. ഇതിന് യുവതി വഴങ്ങുന്നില്ല എന്ന് കാണുന്നതോടെ നന്മമരങ്ങൾ യുവതിക്കെതിരെ തിരിയുന്നു. അമ്മക്ക് കരൾ നൽകാൻ വേണ്ടി ഓപ്പറേഷൻ കഴിഞ്ഞു വിശ്രമത്തിലിരിക്കുന്ന ആ പെൺകുട്ടിക്ക് മേൽ നന്മമരങ്ങളും അവരുടെ സ്തുതിപാഠകരും ഫാൻസും ഒരു വെട്ടുക്കിളിക്കൂട്ടത്തേപ്പോലെ പറന്നിറങ്ങുന്നു. ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വീഡിയോകൾ, സന്ദേശങ്ങൾ, വിളികൾ, നേരിട്ടുള്ള സന്ദർശനങ്ങൾ എന്നിവയിലൂടെ അവർ ആ യുവതിയെ പല വിധത്തിൽ സമ്മർദ്ദത്തിലാക്കുന്നു. നയം, വിനയം, അനുനയം, അഭിനയം എല്ലാം പയറ്റിയ ചാരിറ്റി പ്രവർത്തകരുടെയും സംഘത്തിന്റെയും തെറിവിളി, പുലയാട്ട്, പുലഭ്യവർഷം, പ്രാകൽ, ശപിക്കൽ തുടങ്ങിയ കലാപരിപാടികൾ സഹിക്ക വയ്യാതായപ്പോൾ ഗത്യന്തരമില്ലാതെ യുവതി തന്റെ പ്രശ്നങ്ങൾ പൊതുസമൂഹത്തോട് വിളിച്ചു പറയുന്നു. മുഖ്യധാരാമാധ്യമങ്ങളും സോഷ്യൽ മീഡിയയും യുവതിക്ക് പിന്തുണയുമായെത്തുന്നു. സംഭവം പോലീസ് കേസാകുന്നു.
 

ഇതിന് മുൻപും ഇത്തരത്തിൽ ഒറ്റപ്പെട്ട ചില ആരോപണങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതൊരു വ്യാപക ചർച്ചയാവുന്നത് ആദ്യമായാണ്. കുറച്ചു കാലം മുൻപ് ജസ്റ്റീന എന്ന മാധ്യമപ്രവർത്തകയും സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലും ഇത്തരം ചാരിറ്റി പ്രവർത്തകരുടെ പ്രവർത്തനങ്ങൾ അന്വേഷണവിധേയമാക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇതിൽ ഹവാല, കുഴൽപ്പണം, 
കള്ളപ്പണം വെളുപ്പിക്കൽ, അവയവ മാഫിയ, ആശുപത്രി മാഫിയ മുതലായവയുടെ സാന്നിധ്യം ഉണ്ടെന്ന ആരോപണം ശക്തമാണ്. ഇത്തരം കാര്യങ്ങളിൽ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്.

ഇനി ഒരു വാദത്തിന് വേണ്ടി, നന്മമരങ്ങളും അവരുടെ ആരാധകരും സ്തുതിഗായകരും അവകാശപ്പെടുന്നത് പോലെ 101 % സുതാര്യതയോടെയും ഉത്തരവാദിത്തത്തോടെയും (With Due Transparency & Accountability) ആണ് ഇതൊക്കെ നടക്കുന്നത് എന്ന് കരുതുക. അപ്പോഴും ഈ നടക്കുന്നതൊന്നും നിയമാനുസൃതമല്ല എന്നതാണ് വസ്തുത. ചാരിറ്റി എന്നതിനേക്കാൾ ക്രൗഡ് ഫണ്ടിംഗ് എന്ന് വിളിക്കാവുന്ന ഏർപ്പാടാണ് ഇവർ ചെയ്യുന്നത്. ഈ രണ്ട് രീതിയിലാണെങ്കിലും അതിന് കൃത്യമായ നിയമങ്ങൾ മൂലം നിയന്ത്രിക്കപ്പെടുന്ന ഔദ്യോഗിക നടപടിക്രമങ്ങൾ ഇവിടെ പാലിക്കപ്പെടേണ്ടതുണ്ട്. പ്രവർത്തനരീതികൾക്കനുസൃതമായി  ആദായനികുതി നിയമം, രജിസ്ട്രേഷൻ നിയമം, ചാരിറ്റബിൾ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ, കമ്പനി നിയമം, GST നിയമം, ആന്റി മണി ലോണ്ടറിംഗ് തടയുന്നതിനുള്ള ചട്ടങ്ങൾ, ഇന്ത്യക്ക് പുറമെ നിന്ന് പണം വരുന്നുണ്ടെങ്കിൽ FEMA, FCRA നിയമങ്ങൾ തുടങ്ങിയ എണ്ണമറ്റ നിയമങ്ങളുടെ ചട്ടക്കൂടുകളിൽ നിന്നേ ഇവക്കൊക്കെ പ്രവർത്തിക്കാനാവൂ. അല്ലാതെ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല ചില വിദേശ സംഭാവനകൾ സ്വീകരിക്കുന്നത് രാജ്യദ്രോഹക്കുറ്റം പോലുമാകാം. ഭൂരിഭാഗം കേസുകളിലും നന്മമരങ്ങൾ സ്വന്തം അക്കൗണ്ട് നമ്പർ കൊടുത്തല്ല പണം പിരിക്കുന്നതെന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. സഹായം വേണ്ട ആളുകളുടെ അക്കൗണ്ട് നമ്പറിലാണ് പണപ്പിരിവ് നടക്കുന്നത് (ഇപ്പോൾ ഉയർന്നിരിക്കുന്ന വിഷയങ്ങളും ഇതുമായി ബന്ധപ്പെട്ടാണല്ലോ). നികുതിയുമായോ രാജ്യദ്രോഹവുമായോ സാമ്പത്തികകുറ്റകൃത്യവുമായോബന്ധപ്പെട്ട ഒരു നിയമപ്രശ്നം വരുമ്പോൾ നന്മമരങ്ങൾക്കൊപ്പം സഹായം ലഭിച്ചവർ പ്രശ്നത്തിലാവാനും ഇത് കാരണമാക്കും. ഇൻകം ടാക്സ് നിയമമനുസരിച്ച് കൃത്യമായി നിർവ്വചിക്കപ്പെട്ട വളരെ അടുത്ത ബന്ധുക്കളിൽ നിന്നല്ലാതെ ആരിൽ നിന്നും ലഭിക്കുന്ന സമ്മാനമോ സഹായമോ ഇൻകം ടാക്സ് നിയമമനുസരിച്ച് ടാക്സ് അടക്കേണ്ട വരുമാനമാണ്. അതിൽ നിന്ന് ചിലവാക്കി എന്നത് കൊണ്ട് വന്ന തുകയുടെ നികുതിയിൽ ഒരു കുറവും കിട്ടില്ല. അത് പോലെ ബാങ്കിൽ വരുന്ന തുക മുഴുവനും വൈറ്റ് മണി ആണെന്നൊരു തെറ്റിധാരണയും വേണ്ട. ബാങ്കിൽ വന്ന തുകയ്ക്ക് ASSESSING ഓഫീസർ മുൻപാകെ നിയമപരമായി നിലനിൽക്കുന്ന ഒരു വിശദീകരണം കൊടുത്ത് അത് അംഗീകരിക്കപ്പെടുന്നത് വരെ അത് വൈറ്റ് മണി ആകുന്നില്ല. 

ഇത്തരം വസ്തുതകൾ ചൂണ്ടിക്കാട്ടുമ്പോൾ നന്മരങ്ങളും അവരുടെ ആരാധകരും യക്ഷകിന്നരന്മാരും സ്ഥിരം ചൂണ്ടിക്കാണിക്കാറുള്ള ചില കാര്യങ്ങളുണ്ട്. സർക്കാർ ചെയ്യാത്ത കാര്യങ്ങളല്ലേ ഇവർ ചെയ്യുന്നത് ? ഒട്ടേറെ പാവപ്പെട്ടവർക്ക് അവർ സഹായം ചെയ്യുന്നില്ലേ ? നിങ്ങൾ അഞ്ചു പൈസ ആർക്കെങ്കിലും കൊടുത്ത് സഹായിക്കുന്നുണ്ടോ ? ഇവർക്ക് പണം കൊടുക്കുന്നവർക്കില്ലാത്ത പരാതി നിങ്ങൾക്കെന്തിനാണ് ? എല്ലാ നിയമവും നോക്കി ആവശ്യക്കാരെ സഹായിക്കാൻ പറ്റുമോ ? സഹായം അഭ്യർത്ഥിച്ചവർക്ക് ആവശ്യമുള്ളതിലും കൂടുതൽ വരുന്ന പണം കൈമാറിയാൽ എന്താണ് കുഴപ്പം ? ഇതിന്റെയൊക്കെ ഉത്തരങ്ങൾ എന്ത് തന്നെയായാലും പൊതു സമൂഹത്തിൽ നിന്ന് പണം പിരിക്കുമ്പോൾ പാലിക്കേണ്ട മാന്യതയും മര്യാദയും ബാധ്യതയും ഉണ്ട്. 

ചാരിറ്റിയുടെ പേരില്‍ കള്ളത്തരങ്ങള്‍ ചെയ്യുന്നതായി സംശയിക്കുന്നു എന്ന ആരോപണം വരുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ആരാധകവൃന്ദങ്ങളുടെ ബലത്തിൽ തെറിവിളിച്ചു തോൽപ്പിക്കാൻ ശ്രമിക്കുകയുമല്ല വേണ്ടത്;  മറിച്ച് കൃത്യമായ കണക്കുകളോടെ മറുപടി പറയുകയാണ് വേണ്ടത്. ചെയ്യുന്നത് എത്ര മഹനീയ പ്രവൃത്തി ആണെങ്കിലും നാട്ടിൽ പ്രാബല്യത്തിലുള്ള നിയമചട്ടക്കൂടിനകത്ത് നിന്ന് മാത്രം വേണം പ്രവർത്തിക്കാൻ. നിയമ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന അധികാരികൾ പലപ്പോഴും ഇതിനെ കണ്ടില്ലെന്ന് നടിക്കുന്നത് നിയമത്തിൽ വകുപ്പില്ലാത്തത് കൊണ്ടല്ല; എന്തെങ്കിലും നന്മ ആർക്കെങ്കിലും കിട്ടുന്നത് ഞാനായിട്ട് തടയേണ്ടല്ലോ എന്ന വൈകാരിക ചിന്ത കൊണ്ട് മാത്രമാണ്; തികച്ചും വ്യക്ത്യധിഷ്ഠിതമായ വികാരങ്ങളിൽ നിന്നുണ്ടാകുന്ന ആ അനുഭാവത്തെ അനുകൂല്യമായി കാണാതെ അവകാശമായി കണ്ട് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഏറെക്കാലം മുന്നോട്ട് പോകാൻ എളുപ്പമല്ല. കാരണം, എല്ലാവരെയും കുറച്ചു കാലത്തേക്ക് വിഡ്ഢികളാക്കാം; കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാം; എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാനാവില്ല.

അവസാനിപ്പിക്കുന്നതിന് മുൻപ് ഒരു കാര്യം കൂടി; ഈ പ്രവർത്തനങ്ങളൊന്നും നിയമാനുസൃതമാക്കാൻ വലിയ ബുദ്ധിമുട്ടോ പണച്ചിലവോ ഇല്ല; ഈ പണി അറിയാവുന്ന ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെയോ വക്കീലിനെയോ സമീപിച്ചാൽ എളുപ്പത്തിൽ ഒരു ചാരിറ്റബിൾ കമ്പനിയോ ട്രസ്റ്റോ സംഘമോ രൂപീകരിച്ച് ഇതേ പ്രവർത്തങ്ങളുമായി മുന്നോട്ട് പോകാം. നിയമാനുസൃതം വേണ്ട രജിസ്‌ട്രേഷൻ എടുത്ത് നിർദിഷ്ട രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ മുഴുവൻ വരുമാനവും നികുതി രഹിതമാക്കാം; മാത്രവുമല്ല ഇതിലേക്ക് സംഭാവനകൾ തരുന്നവർക്ക് പോലും നികുതി ഇളവ് ലഭിക്കാൻ വകുപ്പുണ്ട്. ഒറ്റ പ്രശ്നമേയുള്ളൂ; വരുന്ന പണത്തിനും ചിലവാക്കുന്ന പണത്തിനും തെളിവുകളോടെ കണക്ക് സൂക്ഷിക്കണം, അത് കൃത്യമായി ഓഡിറ്റ് ചെയ്യിക്കണം; സർക്കാരിലേക്ക് കൃത്യമായി റിട്ടേണുകൾ ഫയൽ ചെയ്യണം. ചുരുക്കി പറഞ്ഞാൽ അണ പൈ വിടാതെ കണക്കു പറയേണ്ടി വരും; കക്കലും മുക്കലും നക്കലും മറ്റ് ഉഡായിപ്പുകളും എളുപ്പമാവില്ല; "നേരെ വാ നേരെ പോ" നിലപാടുകാർക്ക് ആരെയും പേടിക്കാതെ ഈ പണിയുമായി മുന്നോട്ട് പോകാം. ഈ നാട്ടിൽ വർഷങ്ങളായി ചാരിറ്റി പ്രവർത്തങ്ങൾ നടത്തുന്ന വിശ്വാസ്യതയും വിശ്വസ്തതയും ഉള്ള വ്യക്തികളും സ്ഥാപനങ്ങളും ഒക്കെ ഇങ്ങനെ ചട്ടങ്ങൾക്കകത്ത് നിന്നാണ് സാർ പ്രവർത്തിക്കുന്നത്. അവയിൽ പലതിനും നിങ്ങൾക്കുള്ള ഫണ്ട് മൊബിലൈസേഷൻ കപ്പാസിറ്റിയുടെ നൂറിലൊരംശം കപ്പാസിറ്റിയില്ല എന്ന് കൂടി ഓർക്കണം. 

ചുറ്റുപാടുകളിൽ നിന്ന് വെള്ളവും വായുവും വളവും വലിച്ചെടുത്ത് മനുഷ്യനുപകാരപ്പെടുന്ന ഫലങ്ങൾ തരുന്ന മരങ്ങൾ എന്ന് ചാരിറ്റി പ്രവർത്തകരെ വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ചട്ടക്കൂടുകൾക്കകത്ത് വളരുമ്പോൾ മാത്രമേ അവയെ നന്മമരം എന്ന് വിളിക്കാനാവൂ; അല്ലെങ്കിൽ പരാദസസ്യം, പാഴ്‌മരം, വിഷവൃക്ഷം എന്നൊക്കെ വിളിക്കാനേ പറ്റൂ. 

വിശുദ്ധ ബൈബിൾ പറയുന്നതാണ്...."ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുക. ഉള്ളില്‍ അവര്‍ കടിച്ചു ചീന്തുന്ന ചെന്നായ്ക്കളാണ്. ഫലത്തില്‍ നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും. അവരുടെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ അവരെ അറിയും"