ഛത്തീസ്ഗഡ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി, രാമനാരായണൻ ഭയ്യാർ, വളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരിച്ച വാർത്ത വായിച്ചപ്പോൾ തന്നെ വല്ലാത്തൊരു മനോവേദന എന്നെ ഗ്രസിച്ചിരുന്നു. പിന്നീടാണ് അക്രമികൾ അയാളെ മർദ്ദിക്കുന്ന ചില ദൃശ്യശകലങ്ങൾ എന്റെ ഫീഡിലേക്ക് തള്ളിക്കയറി വന്നത്. അതിലേക്ക് ഒന്ന് നോക്കാൻ പോലുമുള്ള ധൈര്യം എനിക്ക് കിട്ടിയില്ല. ഇപ്പോൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ പറ്റിയുള്ള റിപ്പോർട്ടുകൾ വായിക്കുമ്പോൾ ചങ്ക് പൊട്ടുന്നു. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരമായ ശാരീരിക പീഡനമായിരുന്നു റാംനാരായണിനേറ്റതെന്ന് അയാളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ പറയുന്നു. മണിക്കൂറുകളോളം നീണ്ട ആൾക്കൂട്ട വിചാരണയും അതിക്രൂര മർദ്ദനവുമാണ് അരങ്ങേറിയതെന്ന് പോലീസും പറയുന്നു. ഇപ്പോൾ സംഭവത്തിലെ പ്രതികളെന്ന് പറയപ്പെടുന്ന ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ പണി ചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ കണ്ടത് കൊണ്ടാണ് നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യാനാരംഭിച്ചതെന്ന് പറയപ്പെടുന്നു. ജോലിക്കായി ഏതാനും ദിവസം മുൻപ് മാത്രമാണ് രാമനാരായൺ പാലക്കാട്ട് എത്തിയത്. എന്നാൽ, ഇവിടത്തെ ജോലിയോട് പൊരുത്തപ്പെടാനാകാതെ നാട്ടിലേക്ക് തിരികെപ്പോകാനുള്ള പരിപാടിയിലായിരുന്നു ഇയാൾ. കേവലം 31 വയസ് മാത്രം പ്രായമുള്ള കുടുംബസ്ഥനായ ഇയാൾക്ക് എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ടെന്ന് അറിയാൻ കഴിയുന്നു. മദ്യലഹരിയിൽ ആയത് കൊണ്ടോ സ്ഥലം നിശ്ചയമില്ലാത്തത് കൊണ്ടോ ആയിരിക്കണം സംഭവം നടന്ന സ്ഥലത്ത് ഇയാൾ എത്തിപ്പെട്ടത്. എന്ത് തന്നെയായാലും "ദൈവത്തിന്റെ സ്വന്തം നാടെ"ന്ന് കേട്ട് അവിടെ വന്ന് പണിയെടുത്ത് ജീവിക്കാമെന്ന് കരുതിയ ഒരു മനുഷ്യനെ ചെയ്യാവുന്ന ക്രൂരതകൾ എല്ലാം ചെയ്ത് ഉയിരെടുത്ത് വിട്ടപ്പോൾ എല്ലാ അവന്മാർക്കും സമാധാനമായി.
എനിക്കും ഇപ്പോൾ പുച്ഛവും വെറുപ്പും ഒക്കെ തോന്നുന്നുണ്ട്... നമ്മളെങ്ങനെ നമ്മളായെന്ന് പോലും ഓർക്കാത്ത മലയാളിയെ കുറിച്ചോർക്കുമ്പോൾ...
പ്രിയ റാംനാരായൺ മാപ്പ്.... അയാളുടെ ആത്മാവ് പൊറുത്താലും എട്ടും പത്തും വയസ്സ് മാത്രമുള്ള ആ കുഞ്ഞുങ്ങളും അവരുടെ അമ്മയും നമ്മളോട് പൊറുക്കുമോ !?









.png)
.png)
.png)

.png)
.png)

.png)


.jpg)
മുകളിൽ കൊടുത്തിട്ടുള്ള ചിത്രം മൃഗ ഡോക്ടറും സിനിമാ നടനുമായ, ശ്രീ സതീഷ് കുമാർ കുറെ കാലം മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിലേതാണ്. ഈ ചിത്രവും അനുബന്ധ കുറിപ്പും മനസിനെ ഏറെ വിഷമിപ്പിച്ചിരുന്നു. അദ്ദേഹം കുറിച്ചിരുന്നത് ഏകദേശം ഇപ്രകാരമാണ്. ചേർത്തല ആലപ്പുഴ ഭാഗത്തുള്ള ഒരു വീടിന്റെ ചിത്രമാണ്. വീടിന്റെ പ്രൗഢി കണ്ട് അനുമാനിച്ചാൽ ധനികരായിരുന്ന ആരുടേയോ വീടാണ്. അത്ര വിസ്തൃതമായ വീടും തൊടിയുമാണ്. ഒറ്റ നോട്ടത്തിൽ, കുറഞ്ഞത് അഞ്ചാറായിരം സ്ക്വയർ ഫീറ്റിൽ കുറയാത്ത ഒരു ഗംഭീര കെട്ടിടം. ആരുടെയോ വലിയ സ്വപ്നമായിരുന്നിരിക്കണം ഇത്. കരിങ്കല്ലിൽ തീർത്ത മതിലും ഗേറ്റിൽ നിർമ്മിച്ചു വെച്ചിട്ടുള്ള കൂറ്റൻ ചെടിച്ചട്ടികളും അതിലെയടക്കം ഉണങ്ങിപ്പോയ അലങ്കാരച്ചെടികളുമൊക്കെ ആ സ്വപ്‌നത്തെക്കുറിച്ച് ഊഹിക്കാൻ സഹായിക്കുന്നുണ്ട്. ഇന്നിപ്പോൾ "വസ്തു വില്പനക്ക്" എന്നെഴുതി ബാങ്ക് വലിച്ചു കെട്ടിയ മനോഹരമായ ആ കാസ്റ്റ് അയേൺ ഗേറ്റൊക്കെ എത്ര ശ്രദ്ധയോടെയും ആലോചനയോടെയും ഒക്കെയാവും അവർ ചെയ്യിച്ചിട്ടുണ്ടാകുക..? എത്ര സന്തോഷത്തോടെയാവും അവർ അതിൽ താമസം തുടങ്ങിയിട്ടുണ്ടാവുക? തീർച്ചയായും നിറഞ്ഞ ആത്മാഭിനത്തോടെയോ തെല്ല് അഹങ്കാരത്തോടെയോ ആവാം ഇതിന്റെ ഗൃഹപ്രവേശനസമയത്ത് അവർ നിന്നിട്ടുണ്ടാവുക. തെളിഞ്ഞു കത്തുന്ന അലങ്കാരദീപങ്ങൾ, ആൾത്തിരക്ക്, പാട്ട്, ഡാൻഡ്, ആഹാര പാനോപചാരങ്ങൾ, പാർക്ക് ചെയ്യാൻ ഇടമില്ലാത്ത വിധത്തിൽ വാഹനങ്ങളുടെ തിരക്ക്...... ആ ഗൃഹപ്രവേശന ദിവസം ഭാവനയിൽ കാണാൻ ഒരു ബുദ്ധിമുട്ടും ഇല്ല. എവിടെ വെച്ചാവും അവരുടെ സ്വപ്നങ്ങൾ പാളം തെറ്റിയിട്ടുണ്ടാവുക ? എങ്ങനെയാവും അവരുടെ പദ്ധതികൾ പാളിപ്പോയിട്ടുണ്ടാവുക..? കുടിയൊഴിപ്പിക്കപ്പെട്ട് ഈ വിധം അനാഥമാക്കപ്പെടും മുൻപ് സംഘർഷവും നിരാശയും നിറഞ്ഞ് ഉറക്കമില്ലാത്ത എത്രയെത്ര രാത്രികളിലൂടെയാവും ആ വീട്ടിലെ മനുഷ്യർ കടന്നു പോയിട്ടുണ്ടാവുക? ഒരു പക്ഷേ യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെയൊക്കെ തന്നെ ആയിരിക്കണം എന്നില്ല. നിവൃത്തികേട് കൊണ്ട് ഉടമകൾക്ക് നിർബന്ധപൂർവ്വം ഒഴിഞ്ഞു പോകേണ്ടിവന്നു എന്ന് നമുക്ക് ഊഹിക്കാൻ കഴിയുന്ന വീടുകൾ; അതിന് കുടിലെന്നോ കൊട്ടാരമെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല..... സതീഷ്കുമാറിന്റെ എഴുത്ത് അങ്ങനെ അവസാനിക്കുമ്പോൾ ഞാൻ എന്റെ ഒരു സ്നേഹിതനെക്കുറിച്ച് ഓർക്കുകയാണ്. 